പോലീസുകാരന്റെ വെടിയേറ്റ മന്ത്രി മരിച്ചു

ഭുവനേശ്വർ: വെടിയേറ്റ ഒഡിഷ മന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പൊതുപരിപാടിക്കിടെ പോലീകാരന്‍റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മന്ത്രി . ഇന്ന് ഉച്ചയോടെയാണ് ജര്‍സുഗുഡ ജില്ലയിലെ ബ്രജ്‌രാജ നഗറില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ നബ കിഷോര്‍ ദാസിനെ എഎസ്‌ഐ ആയ ഗോപാല്‍ ദാസ് വെടിവച്ചത്. കാറില്‍ നിന്നിറങ്ങുമ്പോള്‍ തൊട്ടടുത്ത് നിന്ന് നെഞ്ചിലേക്കാണ് ഗോപാല്‍ ദാസ് വെടിയുതിര്‍ത്തത്. ഉടന്‍ തന്നെ മന്ത്രിയെ ജര്‍സുഗുഡ ജില്ല ആശുപത്രിയിലേക്കും പിന്നീട് ഭുവനേശ്വറിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സര്‍വീസ് റിവോള്‍വറില്‍ നിന്നുള്ള വെടിയേറ്റ് മന്ത്രിക്ക്…

Read More

കർണാടകയെ വെല്ലുവിളിച്ച് മഹാരാഷ്ട്ര

നാഗ്പൂർ:കര്‍ണാടകവുമായി അതിര്‍ത്തിത്തര്‍ക്കം പുകയുന്നതിനിടെ വീണ്ടും പ്രകോപന പരാമര്‍ശവുമായി മഹാരാഷ്ട്ര. കര്‍ണാടകത്തിന് വെള്ളം നല്‍കുന്നതിനെപ്പറ്റി പുനരാലോചിക്കേണ്ടിവരുമെന്നാണ് മഹാരാഷ്ട്രയുടെ ഭീഷണി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മുന്നറിയിപ്പിനെ തള്ളി ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ പോരടിക്കുന്നത് പാര്‍ട്ടി കേന്ദ്രനേതൃത്തെയും വെട്ടിലാക്കി. അതിര്‍ത്തിവിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രകോപനം തുടരുകയാണെങ്കില്‍ മഹാരാഷ്ട്രയിലെ അണക്കെട്ടുകളില്‍നിന്ന് വെള്ളം നല്‍കുന്നത് പുനരാലോചിക്കേണ്ടി വരുമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലെ വരണ്ട സീസണില്‍ കൊയ്ന, കൃഷ്ണ അണക്കെട്ടുകളിലെ വെള്ളമാണ് കര്‍ണാടകം ആശ്രയിക്കുന്നതെന്ന് മറക്കേണ്ടെന്നും ബുധനാഴ്ച നാഗ്പുരില്‍ വിധാന്‍സഭ കോംപ്ലക്സില്‍ മാധ്യമങ്ങളോട് സംസാരിക്കവെ…

Read More

മുഖ്യമന്ത്രിയുടെ പി.എ ഹണിട്രാപ്പില്‍; ഔദ്യോഗിക രേഖകള്‍ ചോര്‍ന്നതായി പരാതി

ബെംഗളൂരു: സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പേഴ്സനല്‍ അസിസ്റ്റന്‍റ് ഹരീഷ് ഹണിട്രാപ്പില്‍ കുടുങ്ങിയാതായി റിപ്പോർട്ട്. ഹരീഷിൽ നിന്നും ഔദ്യോഗിക രേഖകള്‍ ചോര്‍ത്തിയതായി കാണിച്ചു കൊണ്ട് ജന്മഭൂമി ഫൗണ്ടേഷന്‍ പ്രസിഡന്‍റ് നടരാജ ശര്‍മ വിധാന്‍ സൗധ പൊലീസിന് പരാതി നൽകി. നിയമസഭ മന്ദിരം കേന്ദ്രീകരിച്ച്‌ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടക്കുന്നതായും പരാതിയില്‍ സൂചിപ്പിച്ചട്ടുണ്ട്. വിധാന്‍ സൗധയിലെ ഗ്രൂപ് ഡി ജീവനക്കാരിയെ ഉപയോഗിച്ച്‌ ഹരീഷിനെ വശീകരിക്കുകയും ശേഷം വിഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഈ വിഡിയോകൾ ഉപയോഗിച്ച് ഹരീഷിനെ ഭീഷണിപ്പെടുത്തിയാണ് രേഖകള്‍ ചോര്‍ത്തിയത്. ഗ്രൂപ് ഡി ജീവനക്കാരിയായ യുവതിക്ക് കനക്പുര…

Read More

സംസ്ഥാനത്തെ ഇതര മീഡിയം വിദ്യാർത്ഥികളെ കന്നഡ പഠിപ്പിക്കും: മന്ത്രി കെ സുധാകർ

ബെംഗളൂരു: സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസം നേടുന്ന കർണാടക ഇതര വിദ്യാർഥികളെ കന്നഡ പഠിപ്പിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു. ബെംഗളൂരു റൂറൽ ജില്ലയിൽ നടന്ന 67-ാമത് കന്നഡ രാജ്യോത്സവ ആഘോഷത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കർണാടക ഇതര വിദ്യാർത്ഥികൾക്കുള്ള കന്നഡ പഠന പരിപാടി ഈ അധ്യയന വർഷം മുതൽ നടപ്പാക്കുമെന്ന് സുധാകർ പറഞ്ഞു. ചില സംസ്ഥാനങ്ങൾ മാതൃഭാഷയിൽ മെഡിക്കൽ കോഴ്‌സുകൾ പഠിക്കാനുള്ള ഓപ്ഷനുകൾ പോലും നൽകിയിട്ടുണ്ട്. കർണാടകയിൽ, കർണാടക ഇതര വിദ്യാർത്ഥികളെ കന്നഡ പഠിപ്പിക്കുന്നതിനുള്ള ഒരു പരിപാടി ഞങ്ങൾ നടപ്പിലാക്കുമെന്ന് ദേശീയ വിദ്യാഭ്യാസ…

Read More

ബൊമ്മെയ്ക്ക് മുഖ്യമന്ത്രിയായി തുടരാൻ ധാർമ്മിക അവകാശമില്ല ; സിദ്ധരാമയ്യ

ബെംഗളൂരു: അഴിമതി ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയും ഉടൻ രാജി വയ്ക്കണമെന്ന് കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. മാധ്യമ പ്രവർത്തകർക്കുള്ള ക്യാഷ് ഗിഫ്റ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബെംഗളൂരുവിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൊമ്മെയ്ക്ക് മുഖ്യമന്ത്രിയായി തുടരാൻ ധാർമ്മിക അവകാശം ഇല്ല സിദ്ധരാമയ്യ പറഞ്ഞു. നിരവധി മാധ്യമ പ്രവർത്തകർ പണം തിരികെ നൽകിയിട്ടുണ്ടെന്നും പണത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം നടത്തണമെന്നും കോൺഗ്രസ്‌ നേതാവ് ആവശ്യപ്പെട്ടു.    

Read More

മന്ത്രി എന്നെ തല്ലിയതല്ല, തലോടിയതാണ്; അടിയേറ്റതെന്ന് പറയപ്പെടുന്ന സ്ത്രീ 

ബെംഗളൂരു: ചാമരാജ് നഗറിൽ ഭൂരേഖ കൈമാറ്റ ചടങ്ങിനിടെ പരാതിയുമായെത്തിയ വനിതയെ കർണാടക ഭവനമന്ത്രി വി. സോമണ്ണ മുഖത്തടിച്ച സംഭവം ട്വിസ്റ്റിലേക്ക്. അടിയേറ്റ കെമ്പമ്മ എന്ന വീട്ടമ്മ മന്ത്രിയെ ദൈവതുല്യനാക്കി വാനോളം പുകഴ്ത്തുന്ന വിഡിയോ മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു. ”മന്ത്രി സോമണ്ണ എന്നെ തല്ലിയതല്ല, കവിളിൽ തലോടി സാന്ത്വനിപ്പിക്കുകയായിരുന്നു. വീട്ടിൽ മറ്റ് ദൈവങ്ങളോടൊപ്പം മന്ത്രിയെ ആരാധിക്കുന്നുണ്ട്. വളരെ ദരിദ്ര കുടുംബത്തിൽ നിന്നുള്ളയാളാണ് ഞാൻ. ഞാൻ അദ്ദേഹത്തിന്റെ കാലിൽ വീണു, ഭൂമി അനുവദിച്ച് എന്നെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. അപ്പോൾ അദ്ദേഹം എന്നെ ഉയർത്തി ആശ്വസിപ്പിച്ചു. പക്ഷേ, എന്നെ…

Read More

പരസ്യമായി സ്ത്രീയുടെ മുഖത്തടിച്ചു, മന്ത്രി വിവാദത്തിൽ

ബെംഗളൂരു: ഭൂമി അനുവദിച്ചുകൊണ്ടുള്ള രേഖകൾ വിതരണം ചെയ്യുന്നതിനിടെയുള്ള തർക്കത്തിൽ മന്ത്രി സ്ത്രീയുടെ മുഖത്തടിച്ചു. കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലാണ് സംഭവം നടന്നത്. ഭവന വകുപ്പ് മന്ത്രി വി സോമണ്ണയാണ് പരസ്യമായി സ്ത്രീയുടെ കരണത്തടിച്ചത്. ഗുണ്ടലുപേട്ട് താലൂക്കിലെ ഹംഗാല ഗ്രാമത്തിൽ ഭൂരേഖകൾ വിതരണം ചെയ്യുന്ന പൊതു പരിപാടിയിൽ വച്ച് കെമ്പമ്മ എന്ന സ്ത്രീക്കാണ് അടിയേറ്റത്. ഭൂരേഖകൾ അനുവദിച്ചതിലെ ക്രമക്കേടും സ്വജനപക്ഷപാതവും ചോദ്യം ചെയ്തതാണ് സോമണ്ണയെ പ്രകോപിപ്പിച്ചത്. മന്ത്രി സ്ത്രീയെ അടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. തിരഞ്ഞെടുത്ത നടപടിക്രമങ്ങൾ തെറ്റായിരുന്നുവെന്ന് സ്ത്രീ മന്ത്രിയ്ക്കെതിരെ ആരോപണം…

Read More

വ്യാജ ഡോക്ടർമാർക്കെതിരെ ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് 

ബെംഗളൂരു: വ്യാജ ഡോക്ടർമാർക്കെതിരെ ജാഗ്രത നിർദേശം പുറപ്പെടുവിപ്പിച്ച് കർണാടക ആരോഗ്യ വകുപ്പ്. കോലാറിലെ ചില ഗ്രാമങ്ങളിൽ ഇത്തരം വ്യാജ ഡോക്ടർമാരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഇത്തരം നീക്കവുമായി ആരോഗ്യ വകുപ്പ് രംഗത്ത് എത്തിയത്. വളരെ ചെറിയ അസുഖങ്ങൾക്ക് പോലും ഇത്തരം ഡോക്ടർമാർ അമിത ഡോസുള്ള മരുന്നുകൾ നൽകുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയാതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം ഡോക്ടർമാർക്കെതിരെ ഉടൻ നടപടി എടുക്കാനും തുടർനടപടി റിപ്പോർട്ടുകൾ വകുപ്പിന് സമർപ്പിക്കാനും ആരോഗ്യ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

Read More

മുസ്ലീങ്ങളെക്കുറിച്ചുള്ള മിഥ്യാധാരണകൾ പൊളിച്ചെഴുതി: മന്ത്രി ആർ അശോക

ബെംഗളൂരു: യശ്വന്ത്പുര പോലീസ് പുതിയ മതപരിവർത്തന വിരുദ്ധ നിയമം നടപ്പാക്കുന്ന ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഗൗരവമായി എടുത്ത് , നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ കർശന നടപടികൾ സ്വീകരിക്കുമെന്ന് കർണാടക റവന്യൂ മന്ത്രി ആർ അശോക വെള്ളിയാഴ്ച പറഞ്ഞു. മുസ്‌ലിംകൾ നിർബന്ധിത മതപരിവർത്തനത്തിൽ ഏർപ്പെടുന്നില്ലെന്ന മിഥ്യയാണ് പൊളിച്ചതെന്ന് അശോക മാധ്യമപ്രവർത്തകരോട് പറഞ്ഞു. ക്രിസ്ത്യൻ സമുദായം മാത്രമാണ് മതപരിവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്നാണ് ഇത്രയും ദിവസങ്ങൾ കരുതിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങൾ ഉൾപ്പെട്ട കൂടുതൽ കേസുകൾ വെളിച്ചത്തു വരുന്നതോടെ ഹിന്ദു യുവാക്കളെ മതപരമായ കെണികളിലേക്ക് വശീകരിച്ച് നടത്തുന്ന…

Read More

2030 ഓടെ 35,000 ബസുകൾ വൈദ്യുതീകരിക്കും; ഗതാഗത മന്ത്രി

ബെംഗളൂരു: 2030 ഓടെ 35,000 ഇലക്ട്രിക് ബസുകൾ വേണമെന്നാണ് കർണാടക സർക്കാർ ആഗ്രഹിക്കുന്നതെന്ന് ഗതാഗത മന്ത്രി ബി ശ്രീരാമുലു ബുധനാഴ്ച നിയമസഭയിൽ പറഞ്ഞു. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ (ബിഎംടിസി) ഇലക്‌ട്രിക് ബസുകളുടെ വിശദാംശങ്ങൾ തേടിയ കോൺഗ്രസ് എംഎൽഎ തൻവീർ സെയ്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലവിൽ 35,000 ബസുകളുണ്ട്. മുന്നോട്ട് പോകുമ്പോൾ, ഡീസൽ വില അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ താങ്കൾ നഷ്ടം സഹിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 2030 ഓടെ ഞങ്ങളുടെ എല്ലാ ബസുകളും ഇലക്‌ട്രിക് ആക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും, അങ്ങനെ…

Read More
Click Here to Follow Us