ബെംഗളൂരു: ഖാരിഫ് സീസണായതോടെ കർണാടകയിലുടനീളം വിതയാരംഭിച്ചു അതുകൊണ്ടുതന്നെ വളങ്ങൾ ഏറ്റവും ആവശ്യമുള്ള സമയമാണിത്. എന്നാൽ സംസ്ഥാനത്തുടനീളമുള്ള കർഷകർ തങ്ങളുടെ കാർഷിക പ്രവർത്തനങ്ങൾക്ക് ഈ നിർണായക സമായത്ത് കടുത്ത ക്ഷാമം നേരിടുന്നതായും വളങ്ങളുടെ കരിഞ്ചന്തയുണ്ടെന്ന് പരാതിപ്പെടുകയും ചെയ്തു. ജൂൺ, ജൂലൈ മാസങ്ങളിൽ വളങ്ങൾക്ക് ഡിമാൻഡ് ഏറ്റവും കൂടുതലാണ്, സാധനങ്ങളുടെ അഭാവമോ, അശാസ്ത്രീയമായ വ്യാപാരികളുടെ പൂഴ്ത്തിവയ്പ്പോ മൂലമോ ഉണ്ടാകുന്ന ക്ഷാമം കാർഷികോൽപ്പാദനത്തിൽ വലിയ കുറവിന് കാരണമാകും. വ്യാപാരികൾ യഥാർത്ഥ വിലയേക്കാൾ കൂടുതലാണ് വളങ്ങൾക്ക് ഈടാക്കുന്നതെന്നും പാവപ്പെട്ട കർഷകർക്ക് താങ്ങാനാകുന്നതിലും കൂടുതലാണ് വിലയെന്നും കർഷക നേതാവ് രമേഷ് ഹൂഗർ…
Read MoreTag: fertilizer
പരാതിയുമായി എത്തിയ കർഷകന് കിട്ടിയത് മന്ത്രിയുടെ ശകാരം
ബെംഗളൂരു: വളത്തിന്റെ ലഭ്യതക്കുറവ് സംബന്ധിച്ച് ഫോണിലൂടെ പരാതി പറഞ്ഞ കർഷകന് മറുപടിയായി ലഭിച്ചത് കേന്ദ്രമന്ത്രിയുടെ പരുഷമായ സംസാരം. കേന്ദ്ര വളം മന്ത്രി ഭഗവന്ത് ഖുബയുടെ മറുപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സ്വന്തം മണ്ഡലമായ ബീദറിലെ കർഷകനോട് തനിക്കൊന്നും ചെയ്യാനില്ലെന്നും എംഎൽഎ യൊ ഉദ്യോഗസ്ഥരെയൊ സമീപിക്കാനും ആണ് മന്ത്രി കർഷകനോട് പറഞ്ഞത്. തന്റെ ജോലി സംസ്ഥാനങ്ങൾക്ക് വളം അനുവദിക്കുന്നത് മാത്രമാണെന്ന് പറഞ്ഞ മന്ത്രിയോട് അടുത്ത തവണ മണ്ഡലത്തിൽ നിന്നും ജയിക്കില്ലെന്ന് കർഷകൻ മറുപടിയും നൽകി. വിജയിക്കാൻ തനിക്ക് അറിയാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
Read More