മുംബൈ: ശുചിമുറിയില്‍ സ്ത്രീകളുടെ വീഡിയോ ഷൂട്ട് ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. മഹാരാഷ്ട്ര നാഗ്പുരിലെ കാസര്‍പുര നിവാസി മങ്കേഷ് വിനായക്റാവു ഖപ്രെ (37) ആണ് പ്രതി. അംബസാരിയിലെ നാഗ്പൂര്‍ സര്‍വകലാശാല കാമ്പസില്‍ സംഘടിപ്പിച്ച ‘അഡ്വാന്‍റേജ് വിദര്‍ഭ’ എന്ന വ്യാവസായിക എക്സ്പോയ്ക്കിടയിലാണ് സംഭവം നടന്നത്. സ്വകാര്യ സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ ഖാപ്രെ ഫെസ്റ്റിവല്‍ ഗേറ്റ് രൂപകല്‍പന ചെയ്യാനായി ഇവിടെ എത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ ശുചിമുറി ഉപയോഗിക്കുന്നതിന്‍റെ ദൃശ്യം ജനലിലൂടെ ഇയാള്‍ മൊബൈല്‍ ഫോണ്‍വഴി പകര്‍ത്തുകയായിരുന്നു. ശുചിമുറിയില്‍ കാമറയെന്ന് സംശയം തോന്നിയ ഒരു യുവതി സംഭവം സംഘാടകരെ…
Read MoreTag: crime
പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിർബന്ധിച്ചു; യുവാവിന്റെ സ്വകാര്യ ഭാഗം കടിച്ചെടുത്ത് ഭാര്യ
കാണ്‍പൂര്‍: സ്ഥിരമായി പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബ്ബന്ധിച്ച ഭര്‍ത്താവിന്റെ സ്വകാര്യഭാഗം കടിച്ചെടുത്ത് യുവതി. ആഴത്തില്‍ മുറിവേറ്റ ഭര്‍ത്താവിനെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചു. ഹാമിര്‍പൂര്‍ ജില്ലയിലെ തിക്രൗലി ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ 35 കാരനെ ജില്ലാ ആശുപത്രിയിലാണ് ആദ്യം എത്തിച്ചതെങ്കിലും ഇവിടെ നിന്നും കാണ്‍പൂരിലേക്ക് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യഭാഗത്ത് ആഴത്തില്‍ മുറിവേറ്റതിനെ തുടര്‍ന്ന് ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ഭര്‍ത്താവ് തന്നെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ചിരുന്നതായി യുവതി പോലീസിൽ മൊഴി നല്‍കി. ഇഷ്ടമില്ലെന്ന് പറഞ്ഞിട്ടും ഭര്‍ത്താവ് ഭാര്യയെ വദനസുരതത്തിനായി നിരന്തരം നിര്‍ബ്ബന്ധം ചെലുത്തിയിരുന്നതായും ലൈംഗികതയ്ക്കിടയില്‍ ഒടുവില്‍…
Read Moreമദ്യപിക്കാൻ പണം നൽകിയില്ല; ഭർത്താവ് ഭാര്യയെ അതിക്രൂരമായി ആക്രമിച്ചു
ബെംഗളൂരു: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ഭാര്യയെ ഭർത്താവ് മാരകമായി ആക്രമിച്ചു. ദാവൻഗെരെയിലെ ചന്നഗിരി താലൂക്കിലെ ഗുഡ്ഡയിലെ കൊമരനഹള്ളി ഗ്രാമത്തിലാണ് സംഭവം. പ്രതിയായ ഭർത്താവ് കടരപ്പ (60) ഒളിവിലാണ്. സക്കമ്മ (55)യ്ക്കാണ് വെട്ടേറ്റത്. ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ താലൂക്കിലെ ഇദ്ദല നാഗേനഹള്ളി ഗ്രാമത്തിലെ താമസക്കാരാണ് കദരപ്പയും സക്കമ്മയും. മദ്യത്തിന് അടിമയായ കദരപ്പ പണം നൽകണമെന്നാവശ്യപ്പെട്ട് ഭാര്യയെ സ്ഥിരമായി പീഡിപ്പിക്കുകയായിരുന്നു. പണം നൽകാൻ വിസമ്മതിച്ചപ്പോൾ തലയിൽ കല്ലുകൊണ്ട് ഇയാൾ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന സക്കമ്മയെ പരിസരവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദാവൻഗെരെ എസ്എസ് ഹൈടെക് ആശുപത്രിയിലെ തീവ്രപരിചരണ…
Read Moreജന്മദിനാഘോഷത്തിനിടെ യുവാവിനെ വെട്ടിക്കൊന്നു
ബെംഗളൂരു: രാമനഗരയിൽ ജന്മദിനാഘോഷത്തിനിടെയുണ്ടായ ബഹളത്തിൽ യുവാവിനെ ആയുധം കൊണ്ട് വെട്ടിക്കൊന്നു. രാമനഗര ജില്ലയിലെ മഗഡി താലൂക്കിലെ കുഡൂർ പോലീസ് സ്‌റ്റേഷന് പരിധിയിലെ തിമ്മഗൗഡന പാല്യയിൽ ആണ് സംഭവം. കുഡുരു ഹോബലിയിലെ തിമ്മെഗൗഡ പാളയയിലെ കോർപ്പറേറ്റർ മഞ്ജുനാഥിൻ്റെ തോട്ടത്തിൽ സുഹൃത്തുക്കളെല്ലാം ചേർന്ന് പിറന്നാൾ ആഘോഷം നടത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ഈ സമയ അശോകൻ എന്ന യുവാവിനെ മാരകസ്ത്രങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ദിലീപ് എന്ന യുവാവിന്റെ പിറന്നാൾ ആഘോഷത്തിനിടെയായിരുന്നു കൊലപാതകം. ബഹളം കേട്ട് നാട്ടുകാർ പോലീസിനെ വിളിച്ചു.
Read Moreമദ്യപിക്കാൻ പണം നൽകിയില്ല; അച്ഛൻ മകനെ വെടിവച്ചു കൊന്നു
ബെംഗളൂരു: മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ അച്ഛൻ മകനെ കൊന്നു. കാമാക്ഷിപാളയ കാരേക്കല്ലുവിലാണ് 35-കാരനായ നാർഥൻ ബൊപ്പണ്ണ അച്ഛന്റെ വെടിയേറ്റുമരിച്ചത്. സംഭവത്തിൽ നാർഥന്റെ അച്ഛൻ സുരേഷിനെ (58) കാമാക്ഷിപാളയ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇരുവരും തമ്മിൽ വഴക്കുതുടങ്ങിയത്. മദ്യപിക്കാൻ പണംവേണമെന്ന് സുരേഷ് ആവശ്യപ്പെട്ടെങ്കിലും നാർഥൻ ഇതിന് തയ്യാറാകാതിരുന്നതോടെയാണ് തർക്കം തുടങ്ങിയത്. തർക്കത്തിനിടെ സുരേഷ് കിടപ്പുമുറിയിൽ കയറി വാതിലടച്ചു. തുറക്കാനാവശ്യപ്പെട്ട നാർഥനെ മുറിയിലെ മേശയിലുണ്ടായിരുന്ന കൈത്തോക്കെടുത്ത് ജനലിലൂടെ വെടിവെക്കുകയായിരുന്നു. വയറിൽ വെടിയേറ്റ നാർഥനെ സമീപവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും…
Read Moreഅധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ
ബെംഗളൂരു: അധ്യാപികയെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ഡ്യ ജില്ലയിലെ മേലുകോട്ടയിലാണ് സംഭവം നടന്നത്. പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി ഗ്രാമത്തിൽ താമസിക്കുന്ന ദീപിക വി. ഗൗഡയുടെ (28) മൃതദേഹമാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിജയനഗര ഹോസ്പേട്ടിൽ നിന്നുള്ള നിതീഷ് ആണ് അറസ്റ്റിലായത്. മൃതദേഹം കണ്ടെത്തിയതു മുതൽ നിതീഷ് ഒളിവിലായിരുന്നു. ദീപികയുടെ ഭർത്താവിന്റെ പരാതിയിലാണ് നിതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ പതിവുപോലെ ഇരുചക്രവാഹനത്തിൽ സ്‌കൂളിലേക്ക് പോയ…
Read Moreമറ്റൊരു മതത്തിലെ യുവാവിനെ പ്രണയിച്ചു; യുവതിയെയും അമ്മയെയും സഹോദരൻ കൊലപ്പെടുത്തി
ബെംഗളൂരു: മറ്റൊരു മതത്തിലെ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ യുവതിയെയും അമ്മയെയും സഹോദരൻ കൊലപ്പെടുത്തി. പത്തൊന്‍പതുവയസുകാരിയായ ധനുശ്രീ, അമ്മ അനിത എന്നിവരാണ് മരിച്ചത്. മൈസുരുവിലെ മാരുരു ഗ്രാമത്തിലാണ് സംഭവം. യുവാവുമായുള്ള പ്രണയം അവസാനിപ്പിക്കാന്‍ യുവതിയോട് സഹോദരന്‍ ആവശ്യപ്പെട്ടിരുന്നു. പലപ്പോഴും ഇതേചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായും പോലീസ് പറയുന്നു. സഹോദരന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഈ ബന്ധം അവസാനിപ്പിക്കാന്‍ മാതാപിതാക്കളും മകളോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അമ്മാവന്റെ വീട്ടില്‍ പോകാനെന്ന വ്യാജേന നിതിന്‍ അമ്മയെയും സഹോദരിയെയും ബൈക്കില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. മാരൂരിലെ തടാകത്തിന് മുന്നില്‍ ബൈക്ക് നിര്‍ത്തിയ ശേഷം…
Read Moreമകനെ കൊലപ്പെടുത്തിയ സുചനയുടെ പോലീസ് കസ്റ്റഡി നീട്ടി; കൊലപാതകത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയില്ല
ബെംഗളൂരു: ഹോട്ടല്‍ മുറിയില്‍ നാലു വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കണ്‍സല്‍റ്റിങ് കമ്പനി സിഇഒ സുചന സേത്തിന്റെ പോലീസ് കസ്റ്റഡി ഗോവയിലെ കോടതി അഞ്ചു ദിവസത്തേക്ക് നീട്ടി. അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ആറു ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്താനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. വേര്‍പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് വെങ്കട്ട് രാമൻ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സുചനയെ ചോദ്യം ചെയ്യേണ്ടതുണ്ട്. കുട്ടിയുടെയും പ്രതിയുടെയും ഡിഎൻഎ പരിശോധന നടത്തണമെന്നും പോലീസ് കോടതിയെ അറിയിച്ചു.…
Read Moreഅമിത മദ്യപാനം; യുവാവിനെ ഭാര്യ കൊലപ്പെടുത്തി
ബെംഗളൂരു: നഗരത്തിലെ നന്തൂരിന് സമീപം ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വാടക വീട്ടിൽ താമസിച്ചിരുന്ന ഗദഗ് ജില്ലയിലെ ഇറ്റാഗി ഗ്രാമവാസി ഹനുമന്തപ്പ (39) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഗീത (34) ആണ് അറസ്റ്റിലായ പ്രതി. ഹനുമന്തപ്പ അമിതമായി മദ്യപിച്ചിരുന്നതായും എല്ലാ ദിവസവും വീട്ടിൽ വന്ന് ബഹളമുണ്ടാക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ജനുവരി 10ന് രാത്രി മദ്യപിച്ചെത്തിയ ഹനുമന്തപ്പ ഭാര്യയുമായി വഴക്കിട്ടു. ഭക്ഷണം കഴിച്ച് കുട്ടികൾക്കൊപ്പം കിടന്നുറങ്ങിയിട്ടും വഴക്ക് തുടർന്നു. ഈ അവസരത്തിലാണ് ഗീത ഹനുമന്തപ്പയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഭർത്താവിന്റെ മർദനം സഹിക്കവയ്യാതെയാണ്…
Read Moreചോദ്യത്തിന് ഉത്തരം പറഞ്ഞില്ല; വിദ്യാർത്ഥിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചു
ബെംഗളൂരു : ചോദ്യത്തിന് ഉത്തരം പറയാത്തത്തിന്റെ പേരിൽ അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. അധ്യാപകൻ ഒമ്പതാം ക്ലാസുകാരന്റെ കൈ തല്ലിയൊടിച്ചെന്ന് പരാതി. രാമനഗര ജില്ലയിലെ മാഗഡി വെങ്കട് ഇന്റർനാഷണൽ പബ്ലിക് സ്കൂളിലെ കണക്ക് അധ്യാപകൻ സൈദ് മുഹിമിനെതിരെയാണ് പരാതി. 14 തവണ അടിച്ചതിനുശേഷം ക്ലാസിൽനിന്ന് പുറത്താക്കിയതായി വിദ്യാർഥി പറഞ്ഞു. തുടർന്ന് മറ്റ് അധ്യാപകരാണ് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ കൊണ്ടുപോയത്. എക്സ് റേ എടുത്തപ്പോൾ കൈക്ക് പൊട്ടലുള്ളതായി കണ്ടെത്തുകയും പ്ലാസ്റ്ററിടുകയും ചെയ്തു. സംഭവത്തിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചു. സ്കൂൾ ബസ് തടഞ്ഞുനിർത്തിയായിരുന്നു പ്രതിഷേധം. പോലീസിൽ പരാതിയും നൽകി.…
Read More