ഡി.എൻ.എ പരിശോധന നടത്തി; മോഷ്ടിച്ച കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കൾക്ക് ഉടൻ കൈമാറും

ബെംഗളൂരു: നഗരത്തിലെ ബിബിഎംപി ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ മണിക്കൂറുകൾക്കുള്ളിൽ തട്ടിക്കൊണ്ടുപോയ കേസിൽ നഗരത്തിലെ ഒരു സൈക്യാട്രിസ്റ്റ് കൂടിയായ വിജയനഗറിലെ ഡോ. രശ്മി ശശികുമാർ (34) അറസ്റ്റിലായി. ഒരു വർഷത്തിന് ശേഷം കൊപ്പലിലെ ഒരു കുടുംബത്തിൽ നിന്ന് 14 മാസം പ്രായമുള്ള കുട്ടിയെ കണ്ടെത്തി. തട്ടിക്കൊണ്ടുപോകൽ പരാതി നൽകിയ ബെംഗളൂരു ദമ്പതികളുടെ മകനാണെന്ന് ഡിഎൻഎ പരിശോധനാ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.

2020 മെയ് 29 ന് കുഞ്ഞിനെ ജനിച്ചയുടനെ ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോകുകയും ആ കുട്ടിയെ കൊപ്പാലിൽ നിന്നുള്ള ഒരു കാർഷിക ദമ്പതികൾക്ക് കൈമാറുകയും ചെയ്തു. കുട്ടി ഒരു വാടക അമ്മയ്ക്ക് ജനിച്ചതാണെന്നും സരോഗസി കരാർ മുദ്രവെച്ചതിന് 14.5 ലക്ഷം രൂപ നൽകിയെന്നും ഡോ രശ്മി കൊപ്പലിലെ ദമ്പതികളോട് പറഞ്ഞിരുന്നു.

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

ബംഗളൂരു കോടതിയിൽ നിന്നുള്ള നിർദേശപ്രകാരം ബസവനഗുഡി പോലീസ് കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കളെ ഉറപ്പുവരുത്താൻ രണ്ട് ദമ്പതികളെയും കുഞ്ഞിനെയും ഡിഎൻ‌എ പരിശോധനയ്ക്ക് വിധേയമാക്കി. 2020 മെയ് മാസത്തിൽ ബെംഗളൂരു ബിബിഎംപി ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ കിടക്കയിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി പ്രതി സ്ഥിരീകരിച്ചു. കുഞ്ഞിനെ നിയമപരമായി യഥാർത്ഥ മാതാപിതാക്കൾക്ക കൈമാറാൻ അനുമതി തേടി പോലീസ് കോടതിയെ സമീപിച്ചു.

അതേ സമയം, കുട്ടി കൊപ്പൽ ദമ്പതികളുടെ കൈവശം ആണുള്ളതെന്നും ഡിഎൻഎ പരിശോധന ഫലം അവരെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടിയെ കൈമാറേണ്ട തീയതി കോടതി തീരുമാനിക്കുമ്പോൾ ശിശുക്ഷേമ സമിതിയിൽ ഹാജരാകാൻ പോലീസ് നിർദ്ദേശിച്ചു. കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കളോടും അതേ ദിവസം തന്നെ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

ഡോ. രശ്മി ശശികുമാർ കൊപ്പലിലെ ദമ്പതികളിൽ നിന്ന് 14.5 ലക്ഷം രൂപ മെഡിക്കൽ ഫോർമാലിറ്റിയായി കൈപറ്റിയിട്ടുണ്ടെന്നു പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഒരു സ്ത്രീയെ കണ്ടെത്തിയതായും കൊപ്പൽ ദമ്പതികളുടെ കുട്ടിക്ക് വാടക അമ്മയാകാൻ സമ്മതിച്ചതായും 2020 മെയ് അവസാനത്തോടെ കുഞ്ഞിനെ പ്രസവിക്കുമെന്നും രശ്മി ദമ്പതികളോട് കള്ളം പറഞ്ഞിരുന്നു. വാക്കു പാലിക്കാൻ രശ്മി കുഞ്ഞിനെ ബിബിഎംപി ആശുപത്രിയിൽ നിന്നും ഈ കുട്ടിയെ മോഷ്ടിക്കുകയയിരുന്നെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts