സംസ്ഥാനത്ത് രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു;ഇന്നത്തെ നാല് പോസിറ്റീവ് കേസുകള്‍ അടക്കം കര്‍ണാടകയില്‍ ആകെ കൊറോണ ബാധിതരുടെ എണ്ണം 55 ആയി.

ബെംഗളൂരു : കര്‍ണാടകയിലെ രണ്ടാമത്തെ കോവിഡ്  മരണം സ്ഥിരീകരിച്ചു.ഇന്ത്യയിലെ ആദ്യത്തെ കോവിഡ്  മരണം ഉത്തര കര്‍ണാടകയിലെ കലബുരഗിയില്‍ ആയിരുന്നു.അദ്ദേഹം സൌദി അറേബ്യയിലെ മെക്കയില്‍ പോയി ഹൈദരാബാദ് വിമാനത്താവളം വഴിയാണ് സംസ്ഥാനത്ത് എത്തിയത്,മരണത്തിന് ശേഷം നടത്തിയ പരിശോധനയില്‍ ആണ് കോവിഡ്  ഉണ്ട് എന്ന് സ്ഥിരീകരിച്ചത്.

ഇതേ രീതിയില്‍ ആണ് കര്‍ണാടകയിലെ രണ്ടാമത്തെ മരണവും സംഭവിച്ചത്,മെക്കയില്‍ നിന്ന് ഹൈദരാബാദ് വിമാനത്താവളം വഴി 14ന് ചിക്കബല്ലാപുരയിലെ വീട്ടില്‍ എത്തിയ 70 കാരി മരിച്ചത് ഈ മാസം 24 ന് ആയിരുന്നു.എന്നാല്‍ കോവിഡ്  സംശയം തോന്നിയ ഇവരുടെ ശ്രവം പരിശോധനക്ക് നല്‍കിയതിനു ശേഷം ഫലം വന്നതിനാല്‍ സ്ഥിരീകരിച്ചത് ഇന്നാണ്.

  കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച മുതൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

മൈസുരുവില്‍ നിന്നുള്ള 35കാരന് ഇന്ന് രോഗം സ്ഥിരീകരിച്ചു,ഇയാള്‍ ഒരു കോവിഡ്  ബാധിത രാജ്യങ്ങളിലോ അറിഞ്ഞ് കൊണ്ട് ഒരു കോവിഡ്  രോഗിയുടെ അടുത്ത് പോകുകയോ ചെയ്തിട്ടില്ല.ഫാര്‍മ മേഖലയില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത് അസുഖം സമൂഹ വ്യാപനം തുടങ്ങി എന്ന് വിശ്വസിക്കേണ്ടി ഇരിക്കുന്നു.

13 ന് ലണ്ടനില്‍ നിന്ന് വന്നു 22 ന് പോസിറ്റീവ് ആയ 51 കാരന്റെ കൂടെ പ്രവര്‍ത്തിച്ച 47 കാരനായ സെക്യൂരിറ്റി ജീവനക്കാരന്‍ ആണ് ഇന്ന് സ്ഥിരീകരിച്ച മറ്റൊരു വ്യക്തി.

  എച്ച്‌ഐവി ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ചു; 24കാരി ജീവനൊടുക്കി

നാലാമത്തെ ആള്‍,ആന്ധ്രയിലെ അനന്ത പുര സ്വദേശി ആണ് ,64 കാരന്‍ ആയ ഇയാള്‍ കഴിഞ്ഞ മാര്ച്ച ഒന്നിന് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയില്‍ എത്തി ഹിമാചല്‍ പ്രദേശ്‌ ,പുട്ടപര്‍ത്തി എന്നിവിടങ്ങളില്‍ എല്ലാം യാത്ര ചെയ്ത് 21 ന് നഗരത്തില്‍ എത്തിയത് ആയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: 98.9% വിജയവുമായി ബെംഗളൂരു മേഖല രാജ്യത്ത് മൂന്നാമത്
[masterslider id="10"]

Related posts

Click Here to Follow Us