സംസ്ഥാനത്ത് രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു;ഇന്നത്തെ നാല് പോസിറ്റീവ് കേസുകള്‍ അടക്കം കര്‍ണാടകയില്‍ ആകെ കൊറോണ ബാധിതരുടെ എണ്ണം 55 ആയി.

ബെംഗളൂരു : കര്‍ണാടകയിലെ രണ്ടാമത്തെ കോവിഡ്  മരണം സ്ഥിരീകരിച്ചു.ഇന്ത്യയിലെ ആദ്യത്തെ കോവിഡ്  മരണം ഉത്തര കര്‍ണാടകയിലെ കലബുരഗിയില്‍ ആയിരുന്നു.അദ്ദേഹം സൌദി അറേബ്യയിലെ മെക്കയില്‍ പോയി ഹൈദരാബാദ് വിമാനത്താവളം വഴിയാണ് സംസ്ഥാനത്ത് എത്തിയത്,മരണത്തിന് ശേഷം നടത്തിയ പരിശോധനയില്‍ ആണ് കോവിഡ്  ഉണ്ട് എന്ന് സ്ഥിരീകരിച്ചത്.

ഇതേ രീതിയില്‍ ആണ് കര്‍ണാടകയിലെ രണ്ടാമത്തെ മരണവും സംഭവിച്ചത്,മെക്കയില്‍ നിന്ന് ഹൈദരാബാദ് വിമാനത്താവളം വഴി 14ന് ചിക്കബല്ലാപുരയിലെ വീട്ടില്‍ എത്തിയ 70 കാരി മരിച്ചത് ഈ മാസം 24 ന് ആയിരുന്നു.എന്നാല്‍ കോവിഡ്  സംശയം തോന്നിയ ഇവരുടെ ശ്രവം പരിശോധനക്ക് നല്‍കിയതിനു ശേഷം ഫലം വന്നതിനാല്‍ സ്ഥിരീകരിച്ചത് ഇന്നാണ്.

  ബെംഗളൂരുവിൽ ഇന്നും കനത്ത മഴ മുന്നറിയിപ്പ്: ഈ പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം

മൈസുരുവില്‍ നിന്നുള്ള 35കാരന് ഇന്ന് രോഗം സ്ഥിരീകരിച്ചു,ഇയാള്‍ ഒരു കോവിഡ്  ബാധിത രാജ്യങ്ങളിലോ അറിഞ്ഞ് കൊണ്ട് ഒരു കോവിഡ്  രോഗിയുടെ അടുത്ത് പോകുകയോ ചെയ്തിട്ടില്ല.ഫാര്‍മ മേഖലയില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത് അസുഖം സമൂഹ വ്യാപനം തുടങ്ങി എന്ന് വിശ്വസിക്കേണ്ടി ഇരിക്കുന്നു.

13 ന് ലണ്ടനില്‍ നിന്ന് വന്നു 22 ന് പോസിറ്റീവ് ആയ 51 കാരന്റെ കൂടെ പ്രവര്‍ത്തിച്ച 47 കാരനായ സെക്യൂരിറ്റി ജീവനക്കാരന്‍ ആണ് ഇന്ന് സ്ഥിരീകരിച്ച മറ്റൊരു വ്യക്തി.

  മദ്യശാലകൾക്ക് പൂട്ടിടീച്ച് മുഖ്യമന്ത്രി വിജയ്; 717 ടാസ്‌മാക് ഔട്ട്‌ലെറ്റുകൾ ഉടൻ അടച്ചുപൂട്ടും

നാലാമത്തെ ആള്‍,ആന്ധ്രയിലെ അനന്ത പുര സ്വദേശി ആണ് ,64 കാരന്‍ ആയ ഇയാള്‍ കഴിഞ്ഞ മാര്ച്ച ഒന്നിന് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയില്‍ എത്തി ഹിമാചല്‍ പ്രദേശ്‌ ,പുട്ടപര്‍ത്തി എന്നിവിടങ്ങളില്‍ എല്ലാം യാത്ര ചെയ്ത് 21 ന് നഗരത്തില്‍ എത്തിയത് ആയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും; അന്തിമ തീരുമാനം ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ
[masterslider id="10"]

Related posts

Click Here to Follow Us