വിദ്വേഷ പ്രസംഗങ്ങൾ ആവർത്തിക്കരുത് ; ബി.ജെ.പി എം.എൽ.എയ്ക്ക് ഹൈകോടതി നിർദേശം

ബെംഗളൂരു : ഇടയ്ക്കിടെ വിദ്വേഷ പ്രസ്താവനകൾ നടത്തുന്ന ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ചക്ക് കർണാടക ഹൈകോടതിയുടെ താക്കീത്.

ഇനി വിദ്വേഷ പ്രസംഗങ്ങൾ നടത്തരുതെന്നും ഹരീഷിനെതിരെ നിലവിലുള്ള ക്രിമിനൽ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നുമാണ് കോടതി നിർദേശം.

മംഗളൂരു സ്വദേശി ഇബ്രാഹിം ഹരീഷിനെതിരെ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

ദക്ഷിണ കന്നട ജില്ലയിൽ മുസ്‌ലിം സമുദായത്തെ ലക്ഷ്യംവെച്ചുള്ള പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുക,

  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

വർഗീയ സംഘർഷം ഉണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിച്ചു എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരിഷ് പൂഞ്ചക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്‌തത്‌.

അതെസമയം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്‌ത ഇടക്കാല സ്റ്റേ പിൻവലിക്കണമെന്ന് പരാതിക്കാരനായ ഇബ്രാഹിമിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്. ബാലൻ കോടതിയോട് ആവശ്യപ്പെട്ടു.

ഹരിഷ് പൂഞ്ചയുടെ അഭിഭാഷകർ കൂടുതൽ സമയം തേടിയിരിക്കുകയാണ്. എന്നാൽ ഇടക്കാല സ്റ്റേ തുടരാൻ അനുവദിക്കുന്നത് എം.എൽ.എക്ക് അത്തരം നടപടികൾ ആവർത്തിക്കാൻ അവസരമാകുമെന്നാണ് എതിർ വിഭാഗത്തിൻ്റെ വാദം. പൂഞ്ചയുടെ വർഗീയ പരാമർശങ്ങൾ വലിയ വിവാദം ഇടക്കാലത്ത് സൃഷ്ടിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; പ്രവാസികൾ ദുരിതത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വി.ഡി. സതീശനായി മുറവിളി: കുറുപ്പന്തറയിൽ കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം; ഗ്രൂപ്പ് പോര് തെരുവിലേക്ക്
[masterslider id="10"]

Related posts