ആക്രമണങ്ങളിൽ നിന്ന് അഭിഭാഷകരെ സംരക്ഷിക്കാൻ നിയമം കൊണ്ടുവരും: മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ശാരീരിക ആക്രമണങ്ങളിൽ നിന്ന് അഭിഭാഷകരെ സംരക്ഷിക്കാൻ നിയമം കൊണ്ടുവരുന്നത് സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിഭാഷക സംഘത്തിന് ഉറപ്പ് നൽകി. കർണാടക സ്റ്റേറ്റ് ബാർ കൗൺസിൽ ചെയർമാൻ എച്ച്എൽ വിശാൽ രഘുവിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘവുമായി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. സമാനമായ നിയമം രാജസ്ഥാനിൽ ഇതിനകം നടപ്പാക്കിയിട്ടുണ്ട്, കർണാടക സർക്കാർ ഇവിടെ നിയമമാക്കുന്നതിന് മുമ്പ് അത് പഠിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

  വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും നൽകി കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച

ഈ വർഷമാദ്യം മുൻ ബി.ജെ.പി സർക്കാർ കർണാടകയിൽ അഭിഭാഷകർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങിയിരുന്നു. ബിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അഡ്വക്കേറ്റ്സ് അസോസിയേഷന് ഉറപ്പ് നൽകിയിരുന്നു. ഒരു അഭിഭാഷകനെതിരെ അക്രമം നടത്തുന്ന ഏതൊരു വ്യക്തിക്കും ആറ് മാസം മുതൽ മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കുമെന്നും ബിജെപി അവതരിപ്പിച്ച ബില്ലിൽ നിർദ്ദേശിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്‌നാട്ടില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഇനി ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍; പൊതുജനാരോഗ്യ മന്ത്രി
[masterslider id="10"]

Related posts