ആക്രമണങ്ങളിൽ നിന്ന് അഭിഭാഷകരെ സംരക്ഷിക്കാൻ നിയമം കൊണ്ടുവരും: മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ശാരീരിക ആക്രമണങ്ങളിൽ നിന്ന് അഭിഭാഷകരെ സംരക്ഷിക്കാൻ നിയമം കൊണ്ടുവരുന്നത് സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിഭാഷക സംഘത്തിന് ഉറപ്പ് നൽകി. കർണാടക സ്റ്റേറ്റ് ബാർ കൗൺസിൽ ചെയർമാൻ എച്ച്എൽ വിശാൽ രഘുവിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘവുമായി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. സമാനമായ നിയമം രാജസ്ഥാനിൽ ഇതിനകം നടപ്പാക്കിയിട്ടുണ്ട്, കർണാടക സർക്കാർ ഇവിടെ നിയമമാക്കുന്നതിന് മുമ്പ് അത് പഠിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

  ബെംഗളൂരുവിൽ ഈ ദിവസം മാംസവിൽപ്പനയ്ക്കും കശാപ്പിനും നിരോധനം

ഈ വർഷമാദ്യം മുൻ ബി.ജെ.പി സർക്കാർ കർണാടകയിൽ അഭിഭാഷകർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങിയിരുന്നു. ബിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അഡ്വക്കേറ്റ്സ് അസോസിയേഷന് ഉറപ്പ് നൽകിയിരുന്നു. ഒരു അഭിഭാഷകനെതിരെ അക്രമം നടത്തുന്ന ഏതൊരു വ്യക്തിക്കും ആറ് മാസം മുതൽ മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കുമെന്നും ബിജെപി അവതരിപ്പിച്ച ബില്ലിൽ നിർദ്ദേശിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കാം; നിയമസഭാകക്ഷി യോഗത്തിൽ പ്രമേയം പാസാക്കി
[masterslider id="10"]

Related posts

Click Here to Follow Us