ജനന നിയന്ത്രണ ശസ്ത്രക്രിയയ്ക്ക് ശേഷം ചത്തത് 85 ഓളം നായകൾ  

ബെംഗളൂരു: തെക്കൻ ബെംഗളൂരുവിൽ ഗർഭനിരോധന ശസ്ത്രക്രിയ നടത്തിയ തെരുവ് നായ്ക്കൾ ചത്തൊടുങ്ങുന്നത് വൈദ്യശാസ്ത്രപരമായ അശ്രദ്ധമൂലമെന്ന് പരാതി. നിർബന്ധിത വാക്സിനേഷൻ (അണുബാധ തടയുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്ന) കുത്തിവയ്പ്പുകൾ ലഭിക്കാത്തതിനാൽ കുറഞ്ഞത് 85 നായ്ക്കൾ ചത്തതായി ആക്ടിവിസ്റ്റും അംഗീകൃത മൃഗ പീഡന ഇൻസ്പെക്ടറുമായ നെവിന കാമത്ത് പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടറാണ് മരണത്തിന് പിന്നിലെന്നും അവർ ആരോപിച്ചു.

മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.എം.ജി.ഹള്ളി ശിവറാമിനെതിരെ അശ്രദ്ധയും ക്രൂരതയും കാണിച്ചതായി നെവിന പോലീസിന് നൽകിയ പരാതിയിൽ ആരോപിച്ചു. ശിവറാമിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംഘമാണ് പ്രദേശത്തെ നായ്ക്കൾക്ക് ശസ്ത്രക്രിയ നടത്തുന്നത്. തുടർന്ന് വീണ്ടും നായകളെ തെരുവിലിറക്കിയാൽ അവർ രോഗികളാകുന്നുവെന്നും പരിചരണക്കാരും നായ തീറ്റ നൽകുന്നവരും നെവിനയോട് പരാതിപ്പെട്ടു, എന്നും അവർ കൂട്ടിച്ചേർത്തു.

  ജിമ്മിലെത്തിയ വിവാഹിതയായ യുവതിയുമായി അടുപ്പം; ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍

ബിബിഎംപി അനുവദിച്ച കേന്ദ്രങ്ങളിൽ എബിസി സർജറിക്കായി എടുക്കുന്ന പ്രതിരോധ കുത്തിവയ്പ്പില്ലാത്ത നായ്ക്കൾക്ക് കനൈൻ ഡിസ്റ്റംപർ പോലുള്ള മാരകമായ വൈറൽ രോഗങ്ങൾ പിടിപെടുന്നു, പുറത്തിറങ്ങിയ ഉടൻ തന്നെ രോഗലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങുകയും ഏതാനും ആഴ്ചകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു. ബെംഗളൂരുവിലെ പടിഞ്ഞാറൻ, തെക്ക് ഭാഗങ്ങളിൽ നിന്നുള്ള നായ്ക്കളെ ജനന നിയന്ത്രണ ശസ്ത്രക്രിയയ്ക്കായി ചാമരാജ്പേട്ടിലെ ആനിമൽ ബർത്ത് കൺട്രോൾ സെന്റർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. നെവിനയുടെ അഭിപ്രായത്തിൽ, തെരുവിൽ തിരിച്ചെത്തി ആഴ്ചകൾക്കുള്ളിൽ നായകൾ മരിക്കുന്നതാണ് പതിവാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിർത്തിയിട്ടിരുന്ന കാറിലിടിച്ചു: നാല് പേർ രക്ഷപെട്ടത് അത്ഭുതകരമായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു ; 4 മലയാളികൾ മരിച്ചു.
[masterslider id="10"]

Related posts

Click Here to Follow Us