രാജ്കുമാറിനോടുള്ള ആദരം; വേദിയിൽ കന്നഡ ഗാനം പാടി മോഹൻലാൽ; വിഡിയോ കാണാം

ന്യൂയോർക്ക്: കന്നഡ സിനിമാ ലോകത്തെ ഇതിഹാസ താരം ഡോ. രാജ്കുമാറിനോടുള്ള തന്റെ ആരാധന ഒരിക്കൽ കൂടി വെളിപ്പെടുത്തി മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ. അമേരിക്കയിൽ നടന്ന ഒരു സാംസ്‌കാരിക പരിപാടിക്കിടെ രാജ്കുമാറിന്റെ നിത്യഹരിത ഗാനം ആലപിച്ചാണ് മോഹൻലാൽ കാണികളെയും സോഷ്യൽ മീഡിയയെയും ഒരുപോലെ അമ്പരപ്പിച്ചത്.

https://www.facebook.com/share/r/1dBo9tmz9Y/

1974-ൽ പുറത്തിറങ്ങിയ ‘എരഡു കനസു’ എന്ന ചിത്രത്തിലെ ‘എന്തെന്ദൂ നിനന്നു മറെതു…’ എന്ന് തുടങ്ങുന്ന ഗാനമാണ് താരം വേദിയിൽ അവതരിപ്പിച്ചത്. വരികൾ നോക്കാതെ, ഒരു കന്നഡുകാരന്റെ സ്വാഭാവികതയോടെ മോഹൻലാൽ പാടുന്നത് കണ്ട് പ്രവാസി മലയാളികളും കന്നഡ ആരാധകരും ഒരേപോലെ ആവേശഭരിതരായി. ഡോ. രാജ്കുമാറിനോടുള്ള സ്നേഹസൂചകമായി താരം മുൻപ് ഈ ഗാനം ആസ്വദിക്കുന്ന വീഡിയോ വൈറലായിരുന്നുവെങ്കിലും, ഇപ്പോൾ തത്സമയം ആലപിക്കുന്ന വീഡിയോക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

  ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഹോട്ടലുകള്‍ പിന്‍വാങ്ങി; സദ്യയില്‍നിന്ന് വിഭവങ്ങളും വെട്ടിച്ചുരുക്കി കണക്കുകള്‍ ഇങ്ങനെ

ഏപ്രിൽ 24-ന് ഡോ. രാജ്കുമാറിന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ തന്നെ ഈ വീഡിയോ പുറത്തുവന്നത് ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. രാജ്കുമാറിനെ തന്റെ മൂത്ത സഹോദരനെപ്പോലെയാണ് (അണ്ണ) മോഹൻലാൽ എപ്പോഴും വിശേഷിപ്പിക്കാറുള്ളത്. ഭാഷാഭേദമന്യേയുള്ള ഈ ആത്മബന്ധം സിനിമ ഗ്രൂപ്പുകളിലും മറ്റും വലിയ പ്രശംസ നേടുകയാണ്.

  ബെംഗളൂരുവിൽ എൽപിജി വിലവർദ്ധനവിനിടെ വിപണി കീഴടക്കാൻ ഇ-ഓട്ടോകൾ

രാജൻ-നാഗേന്ദ്ര ടീം സംഗീതം നൽകി പി.ബി. ശ്രീനിവാസും വാണി ജയറാമും ആലപിച്ച ഈ ഗാനം 50 വർഷങ്ങൾക്കിപ്പുറവും സംഗീതപ്രേമികളുടെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണ്. അത്രമേൽ പ്രശസ്തമായ ഒരു ഗാനം തികഞ്ഞ കൃത്യതയോടെ മോഹൻലാലിന്റെ ശബ്ദത്തിൽ കേൾക്കാനായതിന്റെ അമ്പരപ്പിലാണ് ആരാധകർ. “അദ്ദേഹം ശരിക്കും അത്ഭുതപ്പെടുത്തി” എന്നാണ് വീഡിയോക്ക് താഴെ വരുന്ന ഭൂരിഭാഗം കമന്റുകളും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൃശൂർ വെടിക്കെട്ട് പുരയിൽ സ്ഫോടനം
[masterslider id="10"]

Related posts

Click Here to Follow Us