ബെംഗളൂരു : മഴക്കാലത്ത് യാത്രക്കരുടെ പേടി സ്വപ്‌നമാണ് അടിപ്പാതകള്‍. ഇരുവശങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെളളം നിമിഷനേരം കൊണ്ട് മൂടും.
ഇത്തരത്തില്‍ വെളളം പൊങ്ങിയതിനെ തുടര്‍ന്ന് തുടര്‍ന്നാണ് നഗരമദ്ധ്യത്തിലെ കെആര്‍ സര്‍ക്കിള്‍ അടിപ്പാതയില്‍ രണ്ടര വര്‍ഷം മുന്‍പ് 22 വയസുളള ഐടി ജീവനക്കാരിക്ക് ജീവന്‍ നഷ്ടപ്പെട്ടത്.
ഇവര്‍ സഞ്ചരിച്ച കാര്‍ വളരെ വേഗത്തില്‍ മുങ്ങിപ്പോയതിനാല്‍ പുറത്തിറങ്ങാനായില്ല. മഴവെളളം ഒഴുകിപ്പോകുന്നതിന് ആവശ്യമായ ഒഴുക്കുചാല്‍ സംവിധാനം കാര്യക്ഷമമല്ലാത്തതിനാലാണ് ഞൊടിയിടയില്‍ വെളളം പൊങ്ങിയത്.
പനത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ അടിപ്പാത, കെആര്‍ സര്‍ക്കിള്‍ അടിപ്പാത, കാഡുബീസനഹളളിഅടിപ്പാത, യെലഹങ്ക ജൂഡീഷ്യല്‍ ലേഔട്ട് അടിപാപത, കൊലിപുരം കന്റോണ്‍മെന്റ് തുടങ്ങിയവയാണ് അശാസ്്ത്രീയമായി നിര്‍മിച്ചവയില്‍ പ്രധാനപ്പെട്ടവ.
കണ്ണിങ്ഹാം റോഡിലെ സാങ്കി റോഡുമായി ബന്ധിപ്പക്കുന്ന വീതി കുറഞ്ഞ അടിപ്പാതയിലും മഴക്കാലത്ത് വെളളക്കെട്ട് രൂക്ഷമാണ്. ഇതിനിടെ നഗരത്തില്‍ കൂടുതല്‍ അടിപ്പാതകള്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.