ആരാധകരെ ഒപ്പംനിർത്താൻ നീക്കം; പെരുമാറ്റച്ചട്ടങ്ങൾക്ക് രൂപംനൽകുമെന്ന് ആർസിബി; 11 ആരാധകരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരവും

ബെംഗളൂരു : ആരാധകരെ ഒപ്പംനിർത്താൻ കൂടുതൽവാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി).

സ്റ്റേഡിയം ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ 11 ആരാധകരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചാണ് ഇതിന് തുടക്കംകുറിച്ചത്.

ഇതിന്റെ തുടർച്ചയായാണ് തിങ്കളാഴ്ച കൂടുതൽ പ്രഖ്യാപനങ്ങളുമായി വീണ്ടും രംഗത്തെത്തിയത്. ദുരന്തത്തിൽപെട്ടവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായത്തിനപ്പുറമുള്ള പിന്തുണ ലഭ്യമാക്കുമെന്ന് പുതിയ പ്രഖ്യാപനത്തിൽ പറഞ്ഞു. ആർസിബിയുടെ ‍ആരാധകർക്കായി ബെംഗളൂരുവിൽ മ്യൂസിയമൊരുക്കും.

  മാനദണ്ഡം പാലിച്ചില്ല അറസ്റ്റിലായ 2 നൈജീരിയക്കാരെ വിട്ടയയ്ക്കണമെന്ന് ഹൈക്കോടതി

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പരിതസ്ഥിതികൾ സൃഷ്ടിക്കുമെന്നാണ് ആരാധകർക്ക് ഐപിഎൽ ജേതാക്കൾ നൽകുന്ന പുതിയഉറപ്പ്.

ആൾക്കൂട്ട നിയന്ത്രണത്തിന് സ്റ്റേഡിയം അധികൃതരുമായും ക്രിക്കറ്റ് അസോസിയേഷനുമായും സംഘാടകരുമായും ചേർന്ന് പെരുമാറ്റച്ചട്ടങ്ങൾക്ക് രൂപംനൽകും.

ആൾക്കൂട്ട നിയന്ത്രണത്തിനും അടിയന്തര സാഹചര്യങ്ങളുണ്ടാകുമ്പോൾ ഇടപെടുന്നതിനും ഗ്രൗണ്ട് പാർട്‌ണർമാർക്ക് വർഷംതോറും പരിശീലനംനൽകും. ആർസിബി കെയേഴ്‌സിന്റെ ഭാഗമായി നടപ്പാക്കാൻ പോകുന്ന പദ്ധതികളിലാണ് ആരാധകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങൾ ആർസിബി പ്രഖ്യാപിച്ചത്. ആരാധക-സുരക്ഷാ ഓഡിറ്റ് ഫ്രെയിംവർക്കിന് രൂപംനൽകുമെന്നും വാഗ്ദാനം ചെയ്തു.

  കേരളത്തിലും സ്ത്രീകൾക്ക് സൗജന്യയാത്ര, ക്ഷേമപെൻഷൻ 3000 രൂപ: കേരളത്തിനായുള്ള രാഹുലിന്റെ 5 ഉറപ്പുകൾ അറിയാൻ വായിക്കാം

ജൂൺ നാലിനുണ്ടായ ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽനിന്നേറ്റ തിരിച്ചടികളെ മറികടക്കാനാണ് ആരാധകരെ ലക്ഷ്യമാക്കി ആർസിബി കെയേഴ്‌സിന് തുടക്കമിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപി സ്ഥാനാർഥി പട്ടികയ്ക്ക് ഏകദേശ രൂപം; പ്രഖ്യാപനം ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന് ശേഷം;
[masterslider id="10"]

Related posts

Click Here to Follow Us