ഏഴ് വർഷത്തോളമായി ഭർത്താവിനെ കാണാനില്ല; ഒടുവിൽ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഇൻസ്റ്റഗ്രാം റീലിൽ പൊക്കി

ഏഴ് വർഷമായി കാണാതായ തന്റെ ഭർത്താവിനെ ഭാര്യ കണ്ടെത്തിയത് മറ്റൊരു സ്ത്രീയുമൊത്തുള്ള റീൽസിലൂടെ. ഉത്തർപ്രദേശിൽ യുപിയിലെ ഹാർഡോയിയിലാണ് സംഭവം നടന്നത്. 2018 മുതൽ ബബ്ലു എന്ന ജിതേന്ദ്ര കുമാറിനെ കാണാതായിരുന്നു. 2017-ലാണ് ഇയാളും ഷീലുവെന്ന യുവതിയും വിവാഹിതരായത്. പിന്നീട് സ്ത്രീധനം ആവശ്യപ്പെട്ട് പലതരത്തിൽ ഷീലുവിനെ ഉപദ്രവിച്ചിരുന്നു. തുടർന്ന് കുടുംബം പരാതി നൽകി. സ്ത്രീധനക്കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ജിതേന്ദ്രയെ കാണാതായി. 2018 ഏപ്രിൽ 20-ന് ഇയാളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഭർത്താവ് തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു ഷീലു.…

Read More

നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ചു, ബസ് കാത്തു നിന്ന വയോധിക മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട എഴുമാറ്റൂരില്‍ റോഡരികില്‍ ബസ് കാത്തു നിന്ന വയോധിക കാറിടിച്ച് മരിച്ചു. ആനിക്കാട് സ്വദേശി പൊടിയമ്മയാണ് മരിച്ചത്. 75 വയസ്സായിരുന്നു. എഴുമാറ്റൂര്‍ ചുഴനയിലാണ് സംഭവം. രാവിലെ 9 മണിക്ക് ശേഷമാണ് അപകടമുണ്ടായത്. പൊടിയമ്മയുടെ മകള്‍ ചുഴനയിലാണ് താമസിക്കുന്നത്. മകളുടെ വീട്ടിലെത്തിയ വയോധിക തിരികെ സ്വന്തം വീട്ടിലേക്ക് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ടു വന്ന കാര്‍ പൊടിയമ്മയെ ഇടിച്ചു തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വയോധികയെ ഉടന്‍ തന്നെ കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ്…

Read More

മലപ്പുറത്തെ സ്‌കൂളില്‍ ആര്‍എസ്എസ് ഗണഗീതം പാടി കുട്ടികള്‍; അബദ്ധം പറ്റിയതെന്ന് സ്‌കൂള്‍ അധികൃതര്‍

മലപ്പുറം: തിരൂരില്‍ സ്‌കൂളില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി കുട്ടികള്‍. ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലാണ് കുട്ടികള്‍ ഗണഗീതം പാടിയത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനഘോഷത്തിലാണ് സംഭവം. കുട്ടികള്‍ പാടിയതാണെന്നും അവരുടെ പാട്ടുകള്‍ ക്രോസ് ചെക്ക് ചെയ്തിരുന്നില്ലെന്നുംസ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അബദ്ധം പറ്റിയതാണെന്നാണ് സ്‌കൂള്‍ അധികൃതറുടെ വിശദീകരണം. സംഭവത്തില്‍ സ്‌കൂളില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു.

Read More

വ്യാജ ലൈംഗിക പീഡന പരാതി; കാരണം പരീക്ഷയില്‍ കോപ്പിയടിച്ചത് പിടിച്ചതിന്; അധ്യാപകന് 11 വര്‍ഷത്തിനുശേഷം നീതി

ഇടുക്കി: തൊടുപുഴയില്‍ പരീക്ഷയില്‍ കോപ്പിയടി പിടിച്ചതിന് വ്യാജ ലൈംഗിക പീഡന പരാതി നല്‍കിയ കേസില്‍ അധ്യാപകന് 11 വര്‍ഷത്തിനുശേഷം നീതി. മൂന്നാര്‍ ഗവണ്‍മെന്റ് കോളജിലെ അധ്യാപകനായ ആനന്ദ് വിശ്വനാഥനെതിരെയാണ് 2014ല്‍ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. പരാതി നല്‍കിയത് പക വീട്ടാനാണെന്ന് കോടതി കണ്ടെത്തി. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍. മൂന്നാര്‍ ഗവണ്‍മെന്റ് കോളജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ആനന്ദ് വിശ്വനാഥന്‍ 2014 ഓഗസ്റ്റില്‍ നടന്ന എം എ ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷ ഹാളില്‍ കോപ്പിയടി പിടിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ അധ്യാപകനെതിരെ പീഡന പരാതി…

Read More

ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവം; പ്രതികൾക്ക് ജാമ്യം

shajan

ഇടുക്കി: ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ നാലു പ്രതികൾക്കും ജാമ്യം. മാത്യൂസ് കൊല്ലപ്പള്ളി, ടോണി, ഷിയാസ്, അക്ബർ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. പ്രതികൾ ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റിലായത്. ഇടുക്കി തൊടുപുഴയിൽ വച്ചാണ് ഷാജൻ സ്‌കറിയക്ക് മർദനമേറ്റത്. മർദനത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. വാഹനത്തിന്റെ അകത്തിരിക്കുന്ന ഷാജൻ സ്‌കറിയയെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഷാജൻ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഷാജൻ സ്കറിയയുടെ പിന്നിലുള്ള വാഹനത്തിലുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അക്രമികളെ പുറത്തുണ്ടായിരുന്നവരിൽ ചിലർ…

Read More

ഹെലികോപ്റ്ററുകളും പ്രത്യേക വിമാനങ്ങളും വാർഷിക കരാർ അടിസ്ഥാനത്തിൽ എടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: സർക്കാർ ആവശ്യങ്ങൾക്കായി വാർഷിക കരാർ അടിസ്ഥാനത്തിൽ ഹെലികോപ്റ്റർ, വിമാന സർവീസുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു . ഹെലികോപ്റ്ററുകളും വിമാനങ്ങളും വാങ്ങുന്നത് സംബന്ധിച്ച് ഇന്ന് നിയമസഭയിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഈ തീരുമാനം. ഇതുവരെ, ഹെലികോപ്റ്ററുകൾ/പ്രത്യേക വിമാനങ്ങൾ മണിക്കൂർ അടിസ്ഥാനത്തിൽ ആണ് എടുത്തിരുന്നത്. എന്നിരുന്നാലും, മണിക്കൂർ അടിസ്ഥാനത്തിൽ വാങ്ങുന്നതിന് പകരം വാർഷിക കരാർ അടിസ്ഥാനത്തിൽ ഹെലികോപ്റ്റർ, വിമാന സർവീസുകൾ വാങ്ങാൻ തീരുമാനമായി. ഇത്രയും കാലം, സർക്കാർ ജോലികൾക്കായി മണിക്കൂറുകളോളം ഹെലികോപ്റ്ററുകളും പ്രത്യേക വിമാനങ്ങളും പാട്ടത്തിനെടുത്ത് യാത്ര ചെയ്തിരുന്നു.…

Read More

“ഇന്ത്യയിലെ ഹോൺ മര്യാദകൾ”: ബെംഗളൂരു ട്രാഫിക്കിൽ വ്യത്യസ്ത ഹോണിന്റെ അർഥങ്ങൾ പറയുന്ന അമേരിക്കൻ വനിതയുടെ പോസ്റ്റ് വൈറലാകുന്നു

ബെംഗളൂരുവിൽ താമസിക്കുന്ന അമേരിക്കൻ വനിതയായ ഡാന മേരി, നഗരത്തിന്റെ തനതായ ഡ്രൈവിംഗിനെയും ഹോൺ മുഴക്കുന്ന മര്യാദകളെയും വിശദീകരിക്കുന്ന ഒരു നർമ്മവും ഉൾക്കാഴ്ച നൽകുന്നതുമായ വീഡിയോ പോസ്റ്റ് ചെയ്തതോടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ, വ്യത്യസ്ത തരം ഹോൺ മുഴക്കങ്ങളെയും അവയുടെ അനുബന്ധ അർത്ഥങ്ങളെയും കുറിച്ചാണ് പരാമർശിച്ചത്, അതിൽ പറയുന്ന മൂർച്ചയുള്ളതും നർമ്മവുമായ വ്യാഖ്യാനത്തിന് പ്രശംസ നേടി. വീഡിയോയിൽ , മേരി തന്റെ കാറിൽ നിന്ന് പ്രാദേശിക ഡ്രൈവിംഗ് സംസ്കാരത്തിന് ഒരു പ്രായോഗിക വഴികാട്ടിയായി പ്രവർത്തിക്കുന്നത് കാണാം. ഒരു ചെറിയ ഹോൺ…

Read More

മെട്രോ യെല്ലോ ലൈനിന്റെ നാലാമത്തെ ട്രെയിൻ അടുത്ത ആഴ്ച മുതൽ ട്രാക്കുകളിൽ എത്തും

ബെംഗളൂരു: മെട്രോ യെല്ലോ ലൈനിന്റെ നാലാമത്തെ ട്രെയിൻ അടുത്ത ആഴ്ച മുതൽ ട്രാക്കുകളിൽ എത്തും ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോ യെല്ലോ ലൈൻ റൂട്ടിൽ മൂന്ന് ട്രെയിനുകൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂ, ഓരോ 25 മിനിറ്റിലും ട്രെയിനുകൾ ഓടുന്നത്. ഇതുമൂലം യാത്രക്കാർ വളരെ നേരം കാത്തിരിക്കേണ്ടി വരുന്നു. കൊൽക്കത്തയിൽ നിന്നുള്ള നാലാമത്തെ ട്രെയിൻ സെറ്റ് ഇതിനകം ബിഎംആർസിഎൽ ഡിപ്പോയിൽ എത്തിയിട്ടുണ്ട് , നാലാമത്തെ ട്രെയിനിന്റെ പരീക്ഷണ ഓട്ടവും വിജയകരമായിരുന്നു. ഒക്ടോബറിൽ കൊൽക്കത്തയിൽ നിന്ന് നമ്മ മെട്രോയിലേക്ക് അഞ്ചാമത്തെ ട്രെയിനും എത്തുമെന്ന്…

Read More

ലിവിങ് ടുഗതർ പങ്കാളിയായ 35 കാരിയെ തീകൊളുത്തിക്കൊന്ന 60 കാരൻ അറസ്റ്റിൽ

ബെംഗളൂരു : ലിവിങ് ടുഗതർ പങ്കാളിയായിരുന്ന യുവതിയെ പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊന്ന കാർ ഡ്രൈവർ അറസ്റ്റിൽ. ബെംഗളൂരു ഹൊമ്മദേവനഹള്ളിയിൽ നടന്ന സംഭവത്തിൽ വനജാക്ഷിയെ (35) കൊലപ്പെടുത്തിയ വിത്തലാണ് (60) അറസ്റ്റിലായത്. ആറുമാസത്തോളമായി വിത്തലും വനജാക്ഷിയും ഒരുമിച്ചുകഴിഞ്ഞിരുന്നു. എന്നാൽ, കുറച്ചുനാളുകളായി വനജാക്ഷി, വിത്തലിൽനിന്ന് അകന്നു. ഇതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം പകൽ വനജാക്ഷിയും ബന്ധുക്കളും ചികിത്സയിൽ കഴിയുന്ന മറ്റൊരു ബന്ധുവിനെ കാണാൻ കാറിൽ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പിന്തുടർന്ന് വന്ന വിത്തൽ തന്റെ കാർ ഇവരുടെ കാറിന് മുന്നിൽ കയറ്റി നിർത്തി.…

Read More

ആരാധകരെ ഒപ്പംനിർത്താൻ നീക്കം; പെരുമാറ്റച്ചട്ടങ്ങൾക്ക് രൂപംനൽകുമെന്ന് ആർസിബി; 11 ആരാധകരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരവും

ബെംഗളൂരു : ആരാധകരെ ഒപ്പംനിർത്താൻ കൂടുതൽവാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി). സ്റ്റേഡിയം ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ 11 ആരാധകരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചാണ് ഇതിന് തുടക്കംകുറിച്ചത്. ഇതിന്റെ തുടർച്ചയായാണ് തിങ്കളാഴ്ച കൂടുതൽ പ്രഖ്യാപനങ്ങളുമായി വീണ്ടും രംഗത്തെത്തിയത്. ദുരന്തത്തിൽപെട്ടവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായത്തിനപ്പുറമുള്ള പിന്തുണ ലഭ്യമാക്കുമെന്ന് പുതിയ പ്രഖ്യാപനത്തിൽ പറഞ്ഞു. ആർസിബിയുടെ ‍ആരാധകർക്കായി ബെംഗളൂരുവിൽ മ്യൂസിയമൊരുക്കും. ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പരിതസ്ഥിതികൾ സൃഷ്ടിക്കുമെന്നാണ് ആരാധകർക്ക് ഐപിഎൽ ജേതാക്കൾ നൽകുന്ന പുതിയഉറപ്പ്.…

Read More
Click Here to Follow Us