റീൽസെടുത്ത് വൈറലാകാൻ ശ്രമം; കുടിവെള്ള ടാങ്കിലിറങ്ങി കുളിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ആലപ്പുഴ : റീൽസ് എടുത്ത് വൈറലാകുന്നതിനായി കുടിവെള്ള ടാങ്കിലിറങ്ങി കുളിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. നാട്ടുകാരാണ് യുവാക്കളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. സംഭവത്തിൽ മൂന്ന് യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആയിരത്തോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ള ടാങ്കിലാണ് ഇവർ ഇറങ്ങി കുളിച്ചത്.യുവാക്കൾ ടാങ്കിൽ ഇറങ്ങി കുളിച്ചതോടെനിരവധി കുടുംബങ്ങളുടെ കുടിവെള്ളം പ്രതിസന്ധിയിലായി. വൈകീട്ട് മൂന്നര മണിയോടെയാണ് സംഭവം. വാട്ടർ ടാങ്കിന് മുകളിൽ നിന്ന് ആർപ്പ് വിളിയും, വലിയ ശബ്ദവും കേട്ടതോടെയാണ് നാട്ടുകാർ ഇവരെ ശ്രദ്ധിച്ചത്. പിന്നാലെയാണ് മൂന്ന് യുവാക്കൾ കുളിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഒരാൾ വീഡിയോ ചിത്രീകരിക്കുകയും മറ്റ്…

Read More

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു : മൈസൂരുവിൽ നടന്ന ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോഴിക്കോട് വടക്കേകൈതച്ചാൽ കക്കട്ടിൽ നരിപ്പറ്റ ഉദിത് വിനു (20) ആണ് മരിച്ചത്. സിആർപിഎഫ് ഉദ്യോഗസ്ഥൻ വിനുകുമാർ, ലീന ദമ്പതിമാരുടെ എക മകനാണ്. മൈസൂരു വിദ്യാവികാസ് കോളേജിലെ ബിബിഎ അവസാന വർഷ വിദ്യാർഥിയായിരുന്നു. ജൂൺ 18-ന് രാത്രി 11-ന് ഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ മൈസൂരു ദേവഗൗഡ സർക്കിളിൽ വെച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ് മൈസൂരു മണിപ്പാൽ ആശുപത്രിയിലെ ചികിത്സയ്ക്കിടെ വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. നാട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

Read More

തെലങ്കാനയിൽ പ്രമുഖ വാർത്താ അവതാരകയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹൈദരാബാദ്: ടി.വി വാർത്താ അവതാരകയെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രമുഖ വാർത്താ അവതാരക സ്വെഛ വൊട്ടാർക്കറാണ് മരിച്ചത്. ചിക്കട് പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊലീസ് ആത്മഹത്യയിൽ അന്വേഷണം ആരംഭിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ചർച്ചചെയ്യുന്ന പരിപാടി, രാഷ്ട്രീയ പരിപാടികൾ എന്നിവയുടെ അവതാരകയായി ശ്രദ്ധ നേടിയ മാധ്യമ പ്രവർത്തക‍യാണ് സ്വെഛ.

Read More

ഇരുചക്ര വാഹനങ്ങൾക്കും ടോൾ നൽകണോ? സംഭവത്തിൻ്റെ സത്യാവസ്ഥ ഇതാണ്

ന്യൂഡൽഹി: ഇരുചക്ര വാഹനങ്ങളും ദേശീയ പാതകളിൽ ടോൾ നൽകണമെന്ന വാർത്ത വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ദേശീയ ഹൈവേ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരുതരത്തിലുള്ള നിർദേശവും നൽകിയിട്ടില്ലെന്നും തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ‘ഇരുചക്ര വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനൊരുങ്ങുന്നുവെന്ന് ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടെന്നും, എന്നാൽ കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്നും അങ്ങനെ ഒരു വിശദീകരണവും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുചക്ര വാഹനങ്ങളെ ടോളിൽ…

Read More

കർണാടകയിൽ കന്നട മതി ; എല്ലാം വകുപ്പിലും കന്നട ഉപയോഗം നിർബന്ധമാക്കി ഉത്തരവ്

ബെംഗളൂരു : കർണാടക സർക്കാർ വകുപ്പുകളിലെ എല്ലാ ഭരണപരമായ പ്രവർത്തനങ്ങളിലും കന്നട ഉപയോഗം നിർബന്ധമാക്കി സർക്കാർ ഉത്തരവ് . ഉത്തരവ് പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശങ്ങൾ പാലിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. ശാലിനി രജനീഷാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഔദ്യോഗിക ഭരണത്തിൽ കന്നട ഉപയോഗം നിർബന്ധമാക്കി മുന്നേ തന്നെ നിരവധി സർക്കുലറുകൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇവ പാലിക്കുന്നില്ലെന്ന് കന്നട വികസന അതോറിറ്റി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം എല്ലാ…

Read More

കാനറാബാങ്കിലെ കവർച്ച; പിന്നിൽ സീനിയർ മാനേജർ; മൂന്നു പേരെ അറസ്റ്റു ചെയ്ത് പോലീസ്

ബെംഗളൂരു : വിജയപുര ജില്ലയിലെ കനറാ ബാങ്കിന്റെ മനഗുളി ബ്രാഞ്ചിൽനിന്ന് 59 കിലോഗ്രാം സ്വർണാഭരണങ്ങളും അഞ്ചു ലക്ഷത്തിൽപ്പരം രൂപയും കവർച്ച നടത്തിയതിനുപിന്നിൽ ശാഖയിലെ മുൻമാനേജർ. ഇയാളെയുൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ബാങ്കിന്റെ സീനിയർ മാനേജരായ വിജയകുമാർ മോഹനര മിറിയല (41), കൂട്ടാളികളായ ജനതാ കോളനി സ്വദേശി ചന്ദ്രശേഖർ കൊട്ടിലിംഗ നെരെല്ല (38), ഹുബ്ബള്ളി ചാലൂക്യനഗർ സ്വദേശി സുനിൽ നരസിംഹലു മൊക (40) എന്നിവരെയാണ് വിജയപുര പോലീസ് അറസ്റ്റുചെയ്തത്. 10.75 കോടിരൂപ വിലമതിക്കുന്ന 10.5 കിലോ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. കവർന്ന ആഭരണങ്ങൾ ഉരുക്കി…

Read More

ബെംഗളൂരുവിൽ 65,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം നിർമിക്കുമെന്ന് ഡി.കെ ശിവകുമാർ

ബെംഗളൂരു: 65,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം ബംഗളൂരുവിൽ നിർമിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ചിന്നസ്വാമി സ്റ്റേഡിയത്തേക്കാൾ ഇരട്ടിവലിപ്പമുള്ള അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലെക്സിന്റെ നിർമാണമാവും സർക്കാർ നടത്തുക. 50 ഏക്കർ ഭൂമിയിലാവും പുതിയ സ്റ്റേഡിയം നിർമിക്കുക. ബെംഗളൂരു സ്ഥാപകൻ നാഥപ്രഭു കെംപഗൗഡയുടെ ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ സ്റ്റേഡിയം നിർമിക്കുന്നത്. സ്റ്റേഡിയത്തിന്റെ കൃത്യമായ ലൊക്കേഷൻ ഏതെന്ന് വ്യക്തമാക്കാൻ ഡി.കെ ശിവകുമാർ തയാറായില്ല. യെലഹങ്കയിൽ നിന്നും എട്ട് കിലോമീററർ അകലെ പി.ആർ.ആർ റോഡിലാവും സ്റ്റേഡിയത്തിന്റെ നിർമാണം നടത്തുക. സ്റ്റേഡിയത്തിന്റെ നിർമാണത്തിനൊപ്പം നഗരത്തിലെ വേസ്റ്റ് മാനേജ്മെന്റിന് വേണ്ടിയും പുതിയ…

Read More

കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി; മുൻ വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കൊൽക്കത്ത: സൗത്ത് കൊൽക്കത്തയിലെ ലോ കോളേജ് കാമ്പസിനുള്ളിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തത് പൊലീസ്. സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂൺ 25 നാണ് സംഭവം നടന്നതെന്ന് ഇര പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്ന് കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കോളേജിലെ ഒരു പൂർവ്വ വിദ്യാർത്ഥി ഉൾപ്പെടെയുള്ള പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. മുഖ്യപ്രതിയായ മോണോജിത് മിശ്രയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ, കോളേജിലെ അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിൻ്റെ (ടിഎംസി) യുവജന വിഭാഗത്തിൻ്റെ മുൻ പ്രസിഡന്റായിരുന്നുവെന്ന്…

Read More

ബെംഗളൂരു സ്റ്റേഡിയം ദുരന്തം: മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷന് കേന്ദ്രസർക്കാർ അംഗീകാരം

ബെംഗളൂരു: ബെംഗളൂരു സ്റ്റേഡിയം ദുരന്തവുമായി ബന്ധപ്പെട്ട് മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷന് കേന്ദ്രസർക്കാർ അംഗീകാരം. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരായ ദയാനന്ദ, വികാസ് കുമാർ, ശേഖർ എന്നിവരുടെ സസ്പെൻഷനാണ് കേന്ദ്രം ഔദ്യോഗികമായി അംഗീകാരം നൽകിയത്. ജൂൺ നാലിന് ആർ.സി.ബിയുടെ വിജയാഹ്ലാദ പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കാനിടയായ സംഭവത്തിൽ വീഴ്ച ചൂണ്ടിക്കാട്ട് ഐ.പി.എസ് ഓഫീസർമാരെ സസ്പെൻഡ് ചെയ്യാൻ കർണാടക സർക്കാർ കേന്ദ്രത്തോട് ശിപാർശ ചെയ്തിരുന്നു. ഈ ശിപാർശയാണ് ഇപ്പോൾ കേന്ദ്രസർക്കാർ അംഗീകരിച്ചിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ കർണാടക പൊലീസിന് വീഴ്ചപ്പറ്റിയെന്നാണ് സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നത്. ബെംഗളൂരുവിൽ അടുത്തിടെയുണ്ടായ…

Read More

കർണാടകയിൽ കടുവകൾ ചത്ത സംഭവം; വിഷം നൽകിയ രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ എം.എം ഹിൽസിൽ കടുവകൾ ചത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പെൺകടുവയും നാല് കുട്ടികളുമാണ് ചത്തത്. പശുവിനെ കൊന്ന ദേഷ്യത്തിന് മാദുരാജു എന്നയാൾ കടുവയെ വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. പശുവിന്റെ മാംസത്തിൽ വിഷംവെച്ച് ഇയാൾ കടുവകളെ കൊല്ലുകയായിരുന്നു. ഇയാൾക്ക് സഹായം നൽകിയ നാഗരാജു എന്നയാളിനേയും പൊലീസ് പിടികൂടിയിട്ടുണ്ട്. നേരത്തെ മലായി മഹാദേശ്വര വന്യജീവി സങ്കേതത്തിൽ അമ്മയും നാല് കുഞ്ഞുങ്ങളുമുൾപ്പെടെ അഞ്ച് കടുവകൾ ചത്ത സംഭവം അന്വേഷിക്കാൻ കേന്ദ്രം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചിരുന്നു. സംഭവത്തിൽ വനംവകുപ്പിന്റെ ഉന്നതതല അന്വേഷണവും…

Read More
Click Here to Follow Us