ബെംഗളൂരു : കർണാടക ബെലഗാവിയിൽ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് ആറ് പേരടങ്ങുന്ന സംഘം. ഇരയയുടെ പരാതിയിൽ പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ആറ് മാസങ്ങൾക്ക് മുമ്പ് സുഹൃത്ത് വിളിച്ചത് പ്രകാരം കുന്നിൻ മുകളിൽ എത്തിയ പെണ്‍കുട്ടിയെ ഒരു സംഘം ആളുകളെത്തി തടഞ്ഞുവയ്ക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് വിഡിയോ ഫോണിൽ പകർത്തി. വിഡിയോ പുറത്ത് വിടുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. മാസങ്ങള്‍ക്ക് ശേഷം മറ്റൊരു സ്ഥലത്തേയ്ക്ക് വീണ്ടും വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തു. പിന്നീട് നിരവധി പ്രാവശ്യം ഇത് ആവർത്തിച്ചു . ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പെണ്‍കുട്ടി…
Read MoreDay: 1 June 2025
കർണാടകയിൽ ഹട്ടി സ്വർണ ഖനിയിൽ പൊട്ടിത്തെറി; തൊഴിലാളി മരിച്ചു
ബെംഗളൂരു : റായ്ചൂർ ജില്ലയിലെ ലിംഗസുഗുർ താലൂക്കിലെ ഹട്ടി സ്വർണ ഖനിയിലുണ്ടായ പൊട്ടിത്തെറിയിൽ തൊഴിലാളി മരിച്ചു. മറ്റൊരു തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. ശരണബസവ (40) എന്ന തൊഴിലാളിയാണ് മരിച്ചത്.നിരുപദി എന്നയാൾക്കാണ് പരിക്കേറ്റത്. ഖനിയിൽ 2,800 അടി താഴ്ചയിൽ മല്ലപ്പ ഷാഫ്റ്റിൽ പ്രവർത്തനം നടക്കവെയാണ് അപകടം. വേറെയും തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. സ്വർണ ഖനിയിലെ റെസ്ക്യൂ ടീം രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റയാളെ സ്വർണ ഖനിയിലെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreലിഫ്റ്റ് തകര്‍ന്ന് ഏഴുമീറ്റര്‍ താഴ്ചയുള്ള കുഴിയിലേക്ക് പതിച്ചു; മുംബൈയിൽ യുവാവിന് ദാരുണാന്ത്യം
മുംബൈ: ലിഫ്റ്റ് തകർന്ന് വീണ് മുംബൈയിൽ യുവാവിന് ദാരുണാന്ത്യം. 21 നില കെട്ടിടത്തിലെ കാർ പാർക്കിങ്ങിലുള്ള ലിഫ്റ്റ് തകര്‍ന്നുവീണാണ് അപകടം സംഭവിച്ചത്. 30 വയസ്സുള്ള ശുഭം മദംലാല്‍ ധൂരിയാണ് മരിച്ചത്. 45-കാരനായ സന്‍ജിത് യാദവ് എന്നയാള്‍ക്ക് പരിക്കേറ്റു. ബോറിവാലി വെസ്റ്റില്‍ ലിങ്ക് റോഡിലുള്ള കെട്ടിടത്തിൽ കഴിഞ്ഞ രാവിലെയാണ് സംഭവം. കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്ന് ഏഴുമീറ്റര്‍ താഴ്ചയുള്ള കുഴിയിലേക്ക് പതിക്കുകയായിരുന്നു. ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന ഇരുവരെയും മുംബൈ ഫയര്‍ ബ്രിഗേഡ് എത്തിയാണ് രക്ഷിച്ചത്. അടിയന്തര ചികിത്സക്കായി യുവാവിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ശുഭം മരിച്ചിരുന്നു. തലയ്ക്ക് പരിക്കേറ്റ സന്‍ജിതിൻ്റെ…
Read Moreദളിത് കുടുംബം വിവാഹ ചടങ്ങ് ഹാളില്‍ നടത്തിയത് ഇഷ്ടമായില്ല; സംഘം ചേർന്ന് മർദിച്ച് യുവാക്കൾ
ഉത്തർപ്രദേശ് : ഓഡിറ്റോറിയത്തിൽ വിവാഹ ചടങ്ങ് നടത്തിയതിന് ദലിത് കുടുംബത്തിന് നേരിടേണ്ടി വന്നത് ആൾകൂട്ട മർദ്ദനം. ഉത്തര്‍പ്രദേശിലെ റാസ്രയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മർദനത്തിൽ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി വടികളുമായെത്തിയ സംഘം വിവാഹം നടക്കുന്ന ഹാളിലേക്ക് ഇരിച്ചുകയറി ആക്രമിക്കുക ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. ദലിത് സമുദായത്തില്‍ നിന്നുള്ളവര്‍ ഹാളില്‍ വിവാഹം നടത്തുമോ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. ആക്രമിക്കപ്പെട്ടവരില്‍ ഒരാളുടെ സഹോദരന്‍ രാഘവേന്ദ്ര ഗൗതമാണ് പരാതിക്കാരന്‍. അമന്‍ സാഹ്നി, ദീപക് സാഹ്നി, രാഹുല്‍, അഖിലേഷ് എന്നിവരാണ് സംഭവത്തിലെ പ്രധാന പ്രതികള്‍. ഇവരെ കൂടാതെ…
Read Moreഹേമാവതി കനാൽ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി
ബെംഗളൂരു : തുമകൂരു ഗുബ്ബിക്ക് സമീപം ഹേമാവതി എക്സ്പ്രസ് ലിങ്ക് കനാൽ പദ്ധതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ബിജെപി. ബി.ജെ.പി അംഗങ്ങളും കർഷക സംഘടനകളും ചേർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബി. സുരേഷ് ഗൗഡ, ജി.ബി. ജ്യോതി ഗണേഷ് തുടങ്ങിയ എം.എൽ.എമാർ നേതൃത്വം നൽകി. വിവിധ മത മഠങ്ങളിൽ നിന്നുള്ള സന്യാസിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധക്കാർ റോഡുകൾ തടഞ്ഞും ടയറുകൾ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തി. പൊതുജനങ്ങളുടെ എതിർപ്പ് അവഗണിച്ച് ഹേമാവതി കനാൽ വെള്ളം ബംഗളൂരു സൗത്ത് ജില്ലയിലേക്ക് (രാമനഗര) തിരിച്ചുവിടാനുള്ള സർക്കാറിൻ്റെ പദ്ധതി അശാസ്ത്രീയമാണെന്ന് അവർ കുറ്റപ്പെടുത്തി.…
Read Moreപത്ത് മിനുറ്റിനുള്ളിൽ ഈ ആപ്പിൽ വിളിച്ചാൽ ആഹാരം പറയുന്നിടത്ത് എത്തിക്കും; എന്നാൽ കിട്ടുന്നത് ഡേറ്റ് കഴിഞ്ഞ ഉൽപ്പന്നങ്ങൾ, ഫംഗസ് നിറഞ്ഞ ഭക്ഷണം
മുംബൈ: ഡേറ്റ് കഴിഞ്ഞ ഉൽപ്പന്നങ്ങൾ, ഭക്ഷണസാധനങ്ങളിൽ ഫംഗസ് എന്നിവ കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിലെ ധാരാവിയിലെ സെപ്‌റ്റോയുടെ വെയർഹൗസിന്‍റെ ലൈസൻസ് റദ്ദാക്കി. വളരെ വേഗത്തിൽ സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ആപ്പുകളിൽ പ്രധാനപ്പെട്ടതാണ് സെപ്റ്റോ. കൂടുതൽ പേർ ആശ്രയിക്കുന്നതും ഇതിനെയാണ്. എന്നാൽ ചില സംശയങ്ങളുടെയും, പരാതിയുടെയും അടിസ്ഥാനത്തിൽ ധാരാവി വെയർഹൗസിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ നിയമലംഘനമാണ് കണ്ടെത്തിയത്. ചില ഭക്ഷണസാധനങ്ങളിൽ ഫംഗസ് വളർച്ച, കെട്ടിക്കിടക്കുന്ന വെള്ളത്തിന് സമീപം ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കൽ, തണുത്ത സംഭരണ താപനില നിലനിർത്താത്തത്,നനഞ്ഞതും വൃത്തിഹീനവുമായ തറകൾ, കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കൾ പ്രധാന സ്റ്റോക്കിൽ നിന്ന് വേർതിരിക്കാത്തത്…
Read Moreമയക്കുമരുന്ന് നൽകി യു.പിയിലെ ആശ്രമത്തിനുള്ളിൽവെച്ച് സന്ന്യാസിയും കൂട്ടരും കൂട്ടബലാത്സംഗത്തിനിയാക്കിയെന്ന് കായികതാരത്തിന്റെ പരാതി
ലഖ്നോ: യു.പിയിൽ ആശ്രമത്തിൽ കൂട്ടബലാത്സംഗത്തിനിരയായെന്ന് കായികതാരത്തിന്റെ പരാതി. കാൺപൂരിലാണ് സംഭവം. ജനുവരിയിലാണ് സംഭവമുണ്ടായതെങ്കിലും ഇപ്പോഴാണ് ഇതുസംബന്ധിച്ച് പരാതി നൽകുന്നത്. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പീഡന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. കാൺപൂർ സ്വദേശിയായ കായികതാരത്തെ സമീപിച്ച് ഗോവിന്ദ് മഹാതോയെന്നയാണ് അവർ നിർമിക്കുന്ന വസ്ത്രങ്ങൾ വിൽക്കാൻ സ്ഥലം നൽകാമെന്ന് അറിയിച്ചു. തുടർന്ന് ആശ്രമത്തിനുള്ളിലേക്ക് കൊണ്ട് പോയി. അവിടെ വെച്ച് മയക്കുമരുന്ന് നൽകി മഹാതോയും ആശ്രമത്തിലെ മുഖ്യസന്യാസിയും മറ്റ് പലരും ചേർന്ന് തന്നെ പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. തുടർന്ന് ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും…
Read More60കാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച 24കാരനായ വാളയാർ കേസ് പ്രതി പിടിയിൽ
പാലക്കാട്∙ ഒറ്റയ്ക്കു താമസിക്കുന്ന അറുപതുകാരിയായ സ്ത്രീയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിലെ അഞ്ചാം പ്രതിയായ അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി അരുൺ പ്രസാദാണ് (24) അറസ്റ്റിലായത്. വാളയാർ കേസിൽ ജുവനൈൽ കോടതിയിൽ വിചാരണ നേരിടുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയതായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണു സംഭവം. ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസെടുത്തിട്ടുള്ളത്. വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലാണ് അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്…
Read Moreമൈസൂരുവിലെ പീഡന കൊലക്കേസ്: 5 പ്രതികൾക്ക് 20 വർഷം കഠിന തടവ്
ബെംഗളൂരു : മൈസൂരുവിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ അഞ്ചു പ്രതികൾക്ക് 20 വർഷം കഠിന തടവ്. മൈസൂരുവിലെ ഏഴാം അഡീ. ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ശാന്തിനഗർ സ്വദേശി റഫീഖ് അഹമ്മദ് (26), രണ്ടാം പ്രതി മണ്ടി മൊഹല്ല സ്വദേശി ആർ. മഞ്ജുനാഥ് (25), മൂന്നാം പ്രതി ലഷ്കർ മൊഹല്ല സ്വദേശി മനു (23), നാലാം പ്രതി ലഷ്കർ മൊഹല്ല സ്വദേശി രേവണ്ണ (27), അഞ്ചാം പ്രതി ലഷ്കർ മൊഹല്ല സ്വദേശി…
Read Moreസംസ്ഥാനത്ത് കൊറോണ ഭീതി: ആരോഗ്യ വകുപ്പിന്റെ പൊതുജനങ്ങൾക്കുള്ള പ്രധാന അറിയിപ്പ്
ബെംഗളൂരു: സംസ്ഥാനത്ത് കൊറോണ ( കോവിഡ് ) കേസുകളുടെ വർദ്ധനവ് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് കർണാടക സർക്കാരും ആരോഗ്യ വകുപ്പും ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട് . ഇപ്പോൾ ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്കായി ഒരു സർക്കുലർ പുറപ്പെടുവിച്ചു. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല, ജാഗ്രത പാലിക്കണം. വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പൊതുജനങ്ങൾക്കുള്ള പ്രധാന നിർദ്ദേശങ്ങൾ: ശ്രദ്ധിക്കുക, പരിഭ്രാന്തരാകരുത്: ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ നേടുക, സ്ഥിരീകരിക്കാത്ത വിവരങ്ങളെ ആശ്രയിക്കരുത്.…
Read More