റായ്ച്ചൂർ ബസ് അപകടം; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു 

ബെംഗളൂരു: റായ്ചൂരില്‍ സ്കൂള്‍ ബസും കല്യാണ്‍ കർണാടക കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ല ഡെപ്യൂട്ടി കമീഷണർ കെ.നിതിഷ് അറിയിച്ചു.

ട്രാൻസ്പോർട്ട് കോർപറേഷന്റെ സഹായമാണിത്.

ഗുരുതരമായി പരിക്കേറ്റവർക്ക് മൂന്നു ലക്ഷം രൂപ വീതവും നല്‍കും.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

സ്കൂള്‍ ബസില്‍ സഞ്ചരിച്ച സമർഥ് (ഏഴ്), ശ്രീകാന്ത് (12) എന്നിവരാണ് മരിച്ചത്.

30 കുട്ടികളുള്‍പ്പെടെ 40 പേർക്ക് പരിക്കേറ്റിരുന്നു.

റായ്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ ചികിത്സയിലുള്ള മൂന്നുകുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts