തമിഴ്‌നാടിന് 8000 ക്യുസെക്സ് വെള്ളം വിട്ടുകൊടുക്കാൻ തയ്യാർ; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : തമിഴ്‌നാടിന് ഈ മാസം 31 വരെ  8000 ക്യുസെക്സ് വെള്ളം വിട്ടുകൊടുക്കാന് തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗത്തിന് ശേഷം പറഞ്ഞു.

എന്നാൽ  ദിവസവും 11,500 ക്യുസെക്സ് കാവേരി വെള്ളം വിട്ടുകൊടുക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കാൻ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയോട് ആവശ്യപ്പെടാൻ കർണാടക സർവകക്ഷിയോഗം തീരുമാനിച്ചു.

വിധാൻ സൗധയിലെ കോൺഫറൻസ് ഹാളിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽച്ചേർന്ന യോഗത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, പ്രതിപക്ഷനേതാവ് ആർ. അശോക, ബി.ജെ.പി. നേതാവും മുൻമുഖ്യമന്ത്രിയുമായ ഡി.വി. സദാനന്ദ ഗൗഡ, എം.എൽ.എ.മാർ, എം.പി.മാർ. എം.എൽ.സി.മാർ എന്നിവർ പങ്കെടുത്തു.

  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്

സംസ്ഥാനത്ത് മഴ ആവശ്യത്തിന് ലഭിക്കാത്തതും കഴിഞ്ഞ വേനലിലുണ്ടായ വരൾച്ചയുമെല്ലാം യോഗത്തിൽ ചർച്ചയായി.

ഈ സാഹചര്യത്തിൽ റെഗുലേഷൻ കമ്മിറ്റി ആവശ്യപ്പെട്ട അത്രയും വെള്ളം വിട്ടുകൊടുക്കാനാകില്ലെന്ന് യോഗത്തിൽ നേതാക്കൾ വ്യക്തമാക്കി.

ഈ വർഷം ജൂൺ ഒന്നിനും ജൂലായ് ഒൻപതിനുമിടയിൽ കർണാടകത്തിലെ നാല് പ്രധാന അണക്കെട്ടുകളിലേക്കെത്തിയത് 41.651 ടി.എം.സി. അടി വെള്ളമാണെും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത് 28.71 ശതമാനം കുറവാണെന്നും സർക്കാർ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഇതുമതി കേരളമേ!';കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച; ടി.പിയെ സ്മരിച്ച് കെ.കെ രമ
[masterslider id="10"]

Related posts