നഗരത്തിലെ ജലക്ഷാമം രൂക്ഷം; 21 ഐ.ടി. പാർക്കുകളിലേക്ക് കാവേരി വെള്ളമെത്തിക്കും

ബെംഗളൂരു ∙ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ മഹാദേവപുര സോണിലെ 21 ഐടി കമ്പനികൾക്കു ജല അതോറിറ്റി വെള്ളമെത്തിച്ച് നൽകും.

ഔട്ടർ റിങ് കമ്പനീസ് അസോസിയേഷന്റെ പ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് നടപടി.

പ്രതിദിനം 1.2 കോടി ലീറ്റർ ജലമാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ 50 ലക്ഷം ലീറ്റർ ജലം നൽകാമെന്ന് അതോറിറ്റി ചെയർമാൻ രാം പ്രസാദ് മനോഹർ അറിയിച്ചു.

കൂടുതൽ ആവശ്യങ്ങൾക്കായി ശുദ്ധീകരണ പ്ലാന്റുകളിൽ നിന്നുള്ള ജലം കമ്പനികൾ ഉപയോഗിക്കണം.

ജലക്ഷാമം രൂക്ഷമായതോടെ നഗരത്തിലെ പല ഐടി കമ്പനികളും ജീവനക്കാർക്കു വർക്ക് ഫ്രം ഹോം അനുവദിച്ചിരുന്നു.

മറ്റ് കമ്പനികൾ ജല ഉപയോഗത്തിനു കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us