29-ാം നിലയിൽ നിന്ന് ചാടി 12 വയസ്സുകാരി ആത്മഹത്യ ചെയ്തു; മൃതദേഹം ഛിന്നഭിന്നമായി

ബംഗളൂരു: ബെംഗളൂരുവിനടുത്തുള്ള അപ്പാർട്ട്‌മെന്റിന്റെ 29-ാം നിലയിൽ നിന്ന് ചാടി 12 വയസ്സുകാരി മരിച്ചു.

ബെംഗളൂരുവിലെ ഹുളിമാവ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം നടന്നത്.

സ്വകാര്യ സ്‌കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ് പുലർച്ചെ അഞ്ച് മണിയോടെ ആത്മഹത്യ ചെയ്തത്.

പെൺകുട്ടിയുടെ അച്ഛൻ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറും അമ്മ വീട്ടമ്മയും ആയിരുന്നു.

ഇരുവരും ചേർന്ന് മകളെ നന്നായി പരിപാലിച്ചു വളർത്തുകയായിരുന്നെന്നാണ് അയൽവാസികൾ പറയുന്നത്.

  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

ചൊവ്വാഴ്ച രാത്രി പതിവുപോലെ മകൾ ഉറങ്ങി. 4.30 ആയപ്പോഴേക്കും അവൾ എഴുന്നേറ്റ് ഹാളിലേക്ക് വന്നു.

അപ്പോൾ അമ്മയും ഉണർന്നു, എന്താണ് സംഭവിച്ചതെന്ന് അവളോട് ചോദിച്ചു. പക്ഷേ അവൾ ശരിയായി ഉത്തരം പറയാതെ മുറിയിലേക്ക് വീണ്ടും പോയതായി അമ്മ പറഞ്ഞു.

എന്നിരുന്നാലും, പുലർച്ചെ അഞ്ച് മണിയോടെ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

പെൺകുട്ടി വീണ്ടും എഴുന്നേറ്റ് വീടിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി.

മുകളിൽ നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ട് അവിടെയുള്ള സെക്യൂരിറ്റി ഓടി വന്ന് നോക്കിയപ്പോൾ പെൺകുട്ടിയുടെ ശരീരം ഛിന്നഭിന്നമായ നിലയിൽ കണ്ടെത്തുകയായിരുന്നു.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

ഉടൻ രക്ഷിതാക്കളെയും അപ്പാർട്ട്മെന്റ് അസോസിയേഷനെയും വിവരം അറിയിച്ചു.

പെൺകുട്ടിയുടെ ആത്മഹത്യക്ക് കാരണം എന്താണെന്ന് അറിയില്ല.. ഹുളിമാവ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് ഇപ്പോൾ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്
[masterslider id="10"]

Related posts