സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് പ്രവർത്തനങ്ങൾ പരിശോധിച്ച് എംപി തേജസ്വി സൂര്യ

ബെംഗളൂരു: സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് (എസ്‌ടിആർആർ) നവംബറിൽ പൂർത്തിയാകുമ്പോൾ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുമെന്ന് ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ പറഞ്ഞു. പദ്ധതിയുടെ രണ്ട് പ്രധാന ഭാഗങ്ങൾ പൂർത്തിയായി വരികയാണെന്ന് പദ്ധതിയുടെ പുരോഗതി പരിശോധിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ സൂര്യ പറഞ്ഞു. 2022 ജൂണിൽ പ്രധാനമന്ത്രി തറക്കല്ലിട്ട സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് പദ്ധതിക്ക്, ഒരു വർഷത്തിനുള്ളിൽ, ബെംഗളൂരു വിമാനത്താവളത്തിന് സമീപമുള്ള രണ്ട് പ്രധാന റീച്ചുകൾ പൂർത്തിയാകുകയാണ്. നമ്മുടെ നഗരത്തിനും മറ്റിടങ്ങളിലെയും അടിസ്ഥാന സൗകര്യ വികസനത്തിൽ കേന്ദ്രം…

Read More

അങ്കണവാടിയിൽ ദളിത് അധ്യാപികയ്ക്ക് പ്രവേശനം നിഷേധിച്ച് ഗ്രാമവാസികൾ

ബെംഗളൂരു: ബംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപ്പൂർ താലൂക്കിലെ മേലെകോട്ട് ഗ്രാമത്തിലെ അങ്കണവാടിയിൽ ദലിത് അധ്യാപികയ്ക്ക് 10 മാസത്തിലേറെയായി പ്രവേശനം നിഷേധിച്ചതായി പരാതി. മാഡിഗ സമുദായത്തിൽപ്പെട്ട (എസ്‌സി) എ ആനന്ദമ്മ രാജഘട്ടയിൽ അങ്കണവാടി ഹെൽപ്പറായി ജോലി ചെയ്യുകയായിരുന്നു. 2022 സെപ്റ്റംബറിൽ ആനന്ദമ്മയ്ക്ക് അങ്കണവാടി ടീച്ചറായി സ്ഥാനക്കയറ്റം ലഭിക്കുകയും മേലെക്കോട്ട് ഗ്രാമത്തിലേക്ക് സ്ഥലം മാറ്റപ്പെടുകയും ചെയ്തു. എന്നിരുന്നാലും, മേലെക്കോട്ട് ഗ്രാമവാസികൾ അവരുടെ സ്ഥാനക്കയറ്റത്തിനും അവരുടെ അങ്കണവാടിയിൽ നിയമിക്കുന്നതിനും ഉടൻ എതിർപ്പ് ഉന്നയിച്ചു. മേലെക്കോട്ട് സ്വദേശിയല്ലാത്ത യുവതിയെ മാറ്റി ഗ്രാമത്തിലെ മറ്റൊരു അധ്യാപികയെ നിയമിക്കണമെന്ന് അവർ അധികാരികളോട് പരാതിപ്പെട്ടു.…

Read More

രാജാജിനഗറിൽ അമ്മയോട് അടുത്ത് സംസാരിച്ചതിന് പാചകക്കാരനെ കൊലപ്പെടുത്തി യുവാവ്

ബെംഗളൂരു: നഗരത്തിലെ രാജാജിനഗർ ആറാം ബ്ലോക്കിലുള്ള വസതിയിൽ ഒരാൾ പാചകക്കാരനെ കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പാചകക്കാരന് തന്റെ അമ്മയുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് പ്രതി പാചകക്കാരനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് നിലവിൽ ഒളിവിലാണ്. മഗഡി റോഡ് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. രവി ഭണ്ഡാരി (44) ആണ് കുത്തേറ്റ് മരിച്ചത്. പേയിംഗ് ഗസ്റ്റ് ഹോക്‌സിൽ (പിജി) പാചകക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു രവി ഭണ്ഡാരി. രാഹുലിന്റെ അമ്മ പത്മാവതി രവിയുടെ സഹായിയായി…

Read More

പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച വയസുകാരിയുടെ സംസ്‌കാരം ഇന്ന്

ആലുവ: പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച വയസുകാരിയുടെ സംസ്‌കാരം ഇന്ന്. ഇത് കൂടി വായിക്കുക: അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ; കുട്ടിയെ കണ്ടെത്താൻ കഴിയാതെ പോലീസ് https://bengaluruvartha.in/2023/07/29/kerala/133761 രാവിലെ കുട്ടി പഠിച്ച ആലുവയിലെ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു. മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. അതേസമയം കേസിലെ പ്രതി അസ്ഫാക്കിനെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ഇത് കൂടി വായിക്കുക: കാണാതായ അഞ്ചുവയസുകാരിയുടെ മൃതദേഹം ചാക്കിട്ട് മൂടിയ നിലയിൽ കണ്ടെത്തി https://bengaluruvartha.in/2023/07/29/kerala/133783/ കഴിഞ്ഞ ദിവസം പ്രതിയെ എത്തിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് തെളിവെടുപ്പ്…

Read More

പുതിയ ചരിത്രം സൃഷ്ടിച്ച് ഐഎസ്ആർഒ: പിഎസ്എല്‍വി സി 56 വിക്ഷേപണം വിജയകരം

തിരുവനന്തപുരം: ചാന്ദ്രയാന് ശേഷം ഐഎസ്ആര്‍ഒയുടെ സുപ്രധാന ദൗത്യമായ പിഎസ്എല്‍വി സി 56 വിക്ഷേപണം വിജയകരം. സിംഗപ്പൂരിന്റെ 7 ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചു. ഐഎസ്ആര്‍ഒയുടെ ന്യൂ സ്‌പെയ്‌സ് ഇന്ത്യ വഴിയുള്ള വാണിജ്യ വിക്ഷേപണമായിരുന്നു ഇത്. പിഎസ്എല്‍വിയുടെ അമ്പത്തിയെട്ടാം ദൗത്യത്തിലാണ് സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒ വാണിജ്യവിഭാഗമായ ന്യൂ സ്‌പെയ്‌സ് ഇന്ത്യയുടെ സിംഗപ്പൂര്‍ സര്‍്ക്കാരും തമ്മിലുളള കരാര്‍ അടിസ്ഥാനത്തിലാണ് വിക്ഷേപണം. ഇന്ത്യ വിക്ഷേപിക്കുന്ന 431ആം വിദേശ സാറ്റലൈറ്റാണ്…

Read More

വെള്ളത്തോടൊപ്പം വീട്ടിലെത്തി പാമ്പ്: പിടികൂടി നഗരസഭാ ഓഫീസിൽ ഉപേക്ഷിച്ച് വീട്ടുടമ

ഹൈദരാബാദ്: അടുത്തിടെ സെക്കന്തരാബാദിലെ അൽവാൽ പ്രദേശത്തെ സമ്പത്ത് എന്നയാളുടെ വീട്ടിൽ മലിനജലത്തോടൊപ്പം പാമ്പ് വന്നതോടെ പരിഭ്രാന്തിയിലായി വീട്ടുകാർ. പാമ്പ് വീട്ടിൽ വരുന്നത് കണ്ട് സമ്പത്ത് ജിഎച്ച്എംസി ജീവനക്കാരെ വിവരം അറിയിച്ചു. ആറുമണിക്കൂർ കഴിഞ്ഞിട്ടും അധികൃതർ എത്താഞ്ഞതോടെ സമ്പത്ത് രോഷം പ്രകടിപ്പിച്ച് പാമ്പിനെ സ്വയം പിടികൂടി പെട്ടിയിലാക്കി. തുടർന്ന് ക്ഷമ നശിച്ച് നേരിട്ട് ജിഎച്ച്എംസി വാർഡ് ഓഫീസിലെത്തി. അവിടെ അദ്ദേഹം ഒരു ഉദ്യോഗസ്ഥന്റെ മേശപ്പുറത്ത് ഈ പാമ്പിനെ ഉപേക്ഷിച്ച് ഉദ്യോഗസ്ഥാന്റെ അശ്രദ്ധയെ വിമർശിച്ചു. ഈ വിഷയം പുറത്തായതോടെ ജിഎച്ച്എംസിക്കെതിരെ പൊതുജനങ്ങളിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉയർന്നത്.…

Read More

വിധാന സൗധയ്ക്ക് സമീപം ഡ്രോൺ പറത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

ബെംഗളൂരു: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ വിധാന സൗധയുടെ കിഴക്കൻ ഗേറ്റിന് സമീപം ഡ്രോൺ ക്യാമറ പറത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഫ്രീലാൻസ് വീഡിയോഗ്രാഫർമാരായ അരുണിനെയും ബാബുവിനെയും ഒരു സ്വകാര്യ കമ്പനി അതിന്റെ 15-ാം വാർഷികത്തോടനുബന്ധിച്ച് വീഡിയോ നിർമ്മിക്കാൻ വാടകയ്‌ക്കെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഇരുവരും ഡോ ബിആർ അംബേദ്കർ പ്രതിമയ്ക്ക് സമീപം ഡ്രോൺ പറത്താൻ തുടങ്ങിയത്. ഡ്രോൺ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ട പൊലീസ് പൈലറ്റുമാരെ കണ്ടെത്തി. ഡ്രോൺ പിടിച്ചെടുത്തു, ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിധാന സൗധയ്ക്ക് സമീപം ഡ്രോണുകൾ പറത്തുന്നത്…

Read More

കെങ്കേരി-ചെല്ലഘട്ട മെട്രോ ലൈനിൽ സ്ലോ സ്പീഡ് ട്രയൽ റൺ ആരംഭിച്ചു

ബെംഗളൂരു: പടിഞ്ഞാറൻ ബെംഗളൂരുവിലെ പർപ്പിൾ ലൈനിന്റെ 1.9 കിലോമീറ്റർ കെങ്കേരി-ചല്ലഘട്ട സെക്ഷനിൽ സ്ലോ സ്പീഡ് ട്രയൽ റൺ ആരംഭിച്ചതോടെ നമ്മ മെട്രോ മറ്റൊരു നാഴികക്കല്ല് കൂടി നേടി. പർപ്പിൾ ലൈൻ റേക്കുകളുടെ കുറവ് കാരണം ബിഎംആർസിഎല്ലിന് ട്രയൽ റണ്ണിനായി ഗ്രീൻ ലൈൻ ട്രെയിൻ ആണ് ഉപയോഗിക്കേണ്ടി വന്നത്. മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ ഈ ഭാഗത്തെ ആദ്യ ട്രെയിൻ രാവിലെ 11.27 ന് കെങ്കേരി മെട്രോ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഏകദേശം 12 മിനിറ്റിനുള്ളിൽ ചെല്ലഘട്ട മെട്രോ സ്റ്റേഷനിൽ എത്തി. ട്രയൽ റൺ 4.15…

Read More

പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോർ ഉള്ള നഗരത്തിലെ ആദ്യ മെട്രോ സ്റ്റേഷനായി അഗ്രഹാര മെട്രോ സ്റ്റേഷൻ

ബെംഗളൂരു: യാത്രക്കാരുടെ സുരക്ഷയ്ക്കായി നഗരത്തിൽ ആദ്യമായി പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ (പിഎസ്‌ഡി) വരുന്നു . ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ കോണപ്പന അഗ്രഹാരയിൽ വരുന്ന നമ്മ മെട്രോ സ്‌റ്റേഷനാണ് നഗരത്തിൽ ആദ്യമായി പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ (പിഎസ്‌ഡി) വരുന്നത്. ഇൻഫോസിസ് ഫൗണ്ടേഷന്റെ ധനസഹായത്തോടെയുള്ള സ്റ്റേഷൻ, ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈനിന്റെ ഭാഗമാണ് പദ്ധതി നടപ്പിലാക്കുന്നത്, ഇത് വർഷാവസാനത്തോടെ പ്രവർത്തനക്ഷമമാകും. നിലവിൽ, നഗരത്തിന് 70 കിലോമീറ്ററിനടുത്ത് പ്രവർത്തനക്ഷമമായ മെട്രോ ശൃംഖലyil, 63 സ്റ്റേഷനുകൾ (എട്ട് ഭൂഗർഭ സ്റ്റേഷനുകൾ) ഉൾപ്പെടെ ഉൾപ്പെടെ ഉണ്ട് എന്നാൽ അവയിലൊന്നിലും പിഎസ്‌ഡി ഇല്ല. മെട്രോ…

Read More

പത്തനംതിട്ടയിൽ നടൻ ഉണ്ണി മുകുന്ദനെ സ്ഥാനാർഥിയാക്കാൻ തയ്യാറെടുത്ത് ബിജെപി

കൊച്ചി: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ നടന്‍ ഉണ്ണി മുകുന്ദനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപിയില്‍ ആലോചന. ശബരിമല അയ്യപ്പനെ പ്രമേയമാക്കിയ മാളികപ്പുറം സിനിമയില്‍ മുഖ്യവേഷം ചെയ്ത ഉണ്ണി മുകുന്ദനെ സ്ഥാനാര്‍ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നതെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ തവണ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പത്തനംതിട്ടയില്‍ മത്സരിച്ചത്. ഇത്തവണ മത്സര രംഗത്തുനിന്നു മാറിനില്‍ക്കാനാണ് സുരേന്ദ്രന്റെ തീരുമാനം. മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെയും ഉണ്ണി മുകുന്ദനെയുമാണ് പകരം പരിഗണിക്കുന്നത്. കുമ്മനത്തിന്റെ പേരിനു മുന്‍തൂക്കമുണ്ടെങ്കിലും ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ഥിയാവുന്നതോടെ ചിത്രം മാറുമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ കരുതുതുന്നത്.…

Read More