നഗരത്തിലെ സ്കൂളുകളിൽ നിന്നും കന്നഡ സിലബസിൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ; പ്രതിഷേധവുമായി കന്നഡ അനുകൂല സംഘടനകൾ.

student books

ബെംഗളൂരു: എട്ടാം ക്ലാസിനുശേഷം കന്നഡ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തരുതെന്ന് നഗരത്തിലെ സ്വകാര്യ സ്‌കൂൾ കുട്ടികളുടെ രക്ഷിതാക്കൾ സ്‌കൂൾ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. സോഫിയ ഹൈസ്‌കൂളിലെ ഒരു വിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ അഭ്യർത്ഥന സോഷ്യൽ മീഡിയയിൽ രൂക്ഷമായ പ്രതികരണങ്ങൾക്ക് കാരണമായി.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകളിൽ, 50 പേരടങ്ങുന്ന ഒരു സംഘം രക്ഷിതാക്കൾ കന്നഡ ഒരു വിഷയമാക്കാൻ സ്‌കൂളിനെ സമീപിച്ചതായി കണ്ടെത്തി.സിലബസിൽ കന്നഡയ്ക്ക് പകരം ഇംഗ്ലീഷ് ഉൾപ്പെടുത്തുന്നത് കുട്ടികൾ ഉപരിപഠനത്തിന് തിരഞ്ഞെടുക്കുമ്പോൾ സഹായിക്കുമെന്ന് രക്ഷിതാക്കൾ വാദിച്ചതായി റിപ്പോർട്ടുണ്ട്.

ഒരു രക്ഷിതാവ് അവകാശവാദം സ്ഥിരീകരിച്ചു. ഞാൻ ആ കൂട്ടത്തിൽ ഇല്ല. എന്നാൽ ചിലർ തങ്ങളുടെ കുട്ടികൾ കന്നഡ പഠിക്കാൻ ആഗ്രഹിക്കാത്തതിനാൽ വിഷയവുമായി ബന്ധപ്പെട്ട് സ്‌കൂളിനെ സമീപിച്ചിട്ടുണ്ട്. സ്കൂൾ അവരുടെ ആശങ്കകൾ ശ്രദ്ധിച്ചെങ്കിലും ഇക്കാര്യത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലന്നും ”രക്ഷിതാവ് പറഞ്ഞു.

  സമീക്ഷ ഇനി ബന്നാർഘട്ടയിലെ 'ഹിപ്പോ'; വന്യജീവി സ്നേഹിയായ ആ പെൺകുട്ടിയുടെ ഓർമ്മയ്ക്കായി പാർക്കിന്റെ ആദരം

എന്നാൽ സ്‌കൂൾ മാനേജ്‌മെന്റ് ആരോപണം നിഷേധിച്ചു. ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ സ്‌കൂൾ ഡിപ്പാർട്ട്‌മെന്റുമായി ഒരു മീറ്റിംഗ് ഷെഡ്യൂൾ ചെയ്‌തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, , “ഇല്ല. ഞങ്ങൾ എപ്പോഴും സർക്കാരിന്റെ നിയമങ്ങൾ പാലിക്കുന്നു. ഞങ്ങൾ ഒരിക്കലും കന്നഡ ഉപേക്ഷിച്ചിട്ടില്ല, സർക്കാർ നിർദ്ദേശിച്ച പുസ്തകം പിന്തുടരുന്നതയുമാണ് സോഫിയ ഹൈസ്‌കൂൾ ഫാക്കൽറ്റി അർണവാസ് കെ കപാഡിയ പറഞ്ഞത്

സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്, തങ്ങൾക്ക് ആരോപണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ സ്‌കൂളിനെതിരെ പരാതികളൊന്നും ഉണ്ടായിട്ടില്ലെന്നാണ്.

  കുഴിയടക്കാൻ കോടികളുടെ കാർ! പോർഷെ കാറിന്റെ ബോണറ്റിൽ സിമന്റ് കൂട്ടി കുഴിയടച്ചു; ബെംഗളൂരു ബിസിനസുകാരന്റെ വേറിട്ട പ്രതിഷേധം വൈറലാകുന്നു

എന്നാൽ, സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയർന്നത്. കർണാടകയിൽ കന്നഡ പഠിപ്പിക്കാത്ത സ്‌കൂളുകൾ ആവശ്യമില്ലെന്ന് ആം ആദ്മി പാർട്ടിയുടെ മോഹൻ ദസരി പറഞ്ഞു.

സിലബസിൽ നിന്ന് കന്നഡ ഭാഷ ഒഴിവാക്കണമെന്ന മാതാപിതാക്കളുടെ ആവശ്യത്തിനെതിരെ കന്നഡ അനുകൂല സംഘടനകളിലെ അംഗങ്ങളും രോഷം പ്രകടിപ്പിച്ചു. കർണാടകയിലെ കന്നഡയെ എതിർക്കുന്ന സ്‌കൂളിനും രക്ഷിതാക്കൾക്കും എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ ട്വിറ്ററിൽ കുറിച്ചു.

തിരിച്ചടിയെ തുടർന്ന് സിലബസ് സംബന്ധിച്ച് സർക്കാർ ചട്ടങ്ങൾ കർശനമായി പാലിക്കുമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയ്ക്കായി കർണാടക ചിലവിട്ടത് 31,534 കോടി; നഷ്ടം വന്നാൽ സംസ്ഥാനം നികത്തണമെന്ന് കൈമലർത്തി കേന്ദ്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us