ബന്ധുവുമായി പ്രണയം വിദ്യാർഥിയെ അമ്മാവൻ തട്ടിക്കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിച്ചു

ബെംഗളൂരു: രാജരാജേശ്വരി നഗറിൽ നിന്ന് തട്ടിക്കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിച്ച കൗമാരക്കാരൻ ജീവനുവേണ്ടി മല്ലിടുന്നു. ബെംഗളൂരുവിൽ നിന്ന് 50 കിലോമീറ്റർ അകലെ രാമനഗര ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. 80% പൊള്ളലേറ്റ ശശാങ്ക (18) ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്.

അകന്ന ബന്ധുവുമായുള്ള ആൺകുട്ടിയുടെ പ്രണയബന്ധമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നത്. എസിഎസ് കോളജിലെ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയായ ശശാങ്ക് രംഗനാഥിന്റെ മകനാണ്.

ശനിയാഴ്ച രാവിലെ ആർആർ നഗറിലെ കോളേജിൽ പോയി മടങ്ങുമ്പോൾ ശശാങ്കനെ അമ്മാവൻ മനുവും മറ്റു ചിലരും ചേർന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തുടർന്ന് കനിമിനികെ ടോൾ പ്ലാസയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൗമാരക്കാരനെ കൊണ്ടുപോയി മർദിക്കുകയും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. തുടർന്ന് ഇവർ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.

  പാലക്കാടിന്റെ മണ്ണില്‍ ഇമ്മാതിരിയൊന്നും നടക്കാറില്ല; രമേഷ് പിഷാരടിയെ തടഞ്ഞതിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി

തീ അണയ്ക്കാൻ ശശാങ്ക് നിലത്തുവീണു, സംഭവത്തെക്കുറിച്ച് സുഹൃത്തുക്കളെ അറിയിക്കാൻ വഴിയാത്രക്കാരുടെ സഹായം തേടുകയായിരുന്നു. സുഹൃത്തുക്കൾ സംഭവസ്ഥലത്തെത്തി ഉടൻ വിക്ടോറിയ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

ശശാങ്ക് തന്റെ അകന്ന ബന്ധുവായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് ആരോപണം. എന്നാൽ, ഇവരുടെ ബന്ധത്തെ വീട്ടുകാർ ശക്തമായി എതിർക്കുകയും ശശാങ്കിന് അവളിൽ നിന്ന് മാറിനിൽക്കാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

ജൂലൈ 11 ന് പെൺകുട്ടി ബംഗളൂരുവിലെത്തി ശശാങ്കിനെ വീട്ടിൽ ചെന്ന് കണ്ടപ്പോഴാണ് ഇവരുടെ കൂടിക്കാഴ്ചയെക്കുറിച്ച് വീട്ടുകാർ അറിയുന്നത്. പെൺകുട്ടിയുടെ വീട്ടുകാർ ശശാങ്കിന്റെ വസതിയിലേക്ക് പോയി, ബഹളം ഉണ്ടാക്കുകയും, ശാരീരികമായി ഉപദ്രവിക്കുകയും, പെൺകുട്ടിയെ ബലമായി കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.

ശനിയാഴ്ച രാവിലെ ഏകദേശം 9:30 ന്, ശശാങ്ക് തന്റെ കോളേജിൽ നിന്ന് രാജരാജേശ്വരി മെഡിക്കൽ കോളേജിന് സമീപം ബെംഗളൂരു-മൈസൂർ റോഡിലേക്ക് പോകുമ്പോൾ, ടൊയോട്ട ഇന്നോവയിൽ എത്തിയ ഏഴംഗ സംഘം ശശാങ്കിനെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി.

  ഹോട്ടലുടമകൾക്ക് ഇത് പരീക്ഷണകാലം! ഗ്യാസ് തീർന്നു, ഇനി പുകയൂതി മടുക്കാം; വിറകിനായി നെട്ടോട്ടമോടി ഹോട്ടലുടമകൾ

വാഹനത്തിലുണ്ടായിരുന്നവരിൽ സ്വന്തം അമ്മാവൻ മനുവും ഉണ്ടെന്ന് ശശാങ്ക് പോലീസിനെ അറിയിച്ചു. ഇരുവരുടെയും ബന്ധത്തെ ശക്തമായി എതിർത്ത അമ്മാവൻ ശശാങ്കിനെ ശാരീരികമായി ഉപദ്രവിച്ചതെന്നും ശശാങ്ക് പോലീസിനോട് വെളിപ്പെടുത്തി

പരാതിയുടെ അടിസ്ഥാനത്തിൽ കുമ്പളഗോട് പോലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്യുകയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 143 (നിയമവിരുദ്ധമായി സംഘം ചേരൽ), 363 (തട്ടിക്കൊണ്ടുപോകൽ), 323 (സ്വമേധയാ ഉപദ്രവിക്കുക), 307 (, 149) എന്നിവ പ്രകാരം മനുവിനും മറ്റുള്ളവർക്കുമെതിരെ കേസെടുത്തു. കുമ്പളഗോട് പോലീസ് വധശ്രമത്തിന് കേസെടുത്ത് ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ട്രാക്ടറുകളുടെ നിയമവിരുദ്ധ ഉപയോഗം വർദ്ധിക്കുന്നു: സുരക്ഷാ ഭീഷണിയുമായി അശ്രദ്ധമായ ഡ്രൈവിംഗ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us