മണിപ്പാൽ ഹോസ്പിറ്റൽസിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങി സിംഗപ്പൂർ സർക്കാരിന്റെ ടെമാസെക്

ബെംഗളൂരു: ഇന്ത്യൻ ഹെൽത്ത് കെയർ മേഖലയിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്നിൽ, സിംഗപ്പൂർ ഗവൺമെന്റിന്റെ നിക്ഷേപ വിഭാഗമായ ടെമാസെക് ഹോൾഡിംഗ്സ്, ബെംഗളൂരു ആസ്ഥാനമായ മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസിന്റെ ഭൂരിഭാഗം ഓഹരികളും 2 ബില്യൺ ഡോളറിന് അല്ലെങ്കിൽ 16,375 കോടി രൂപയ്ക്ക് സ്വന്തമാക്കി. ഇതിലൂടെ മണിപ്പാൽ ഹെൽത്തിന്റെ 41% അധിക ഓഹരികളാണ് ടെമാസെക് സ്വന്തമാക്കിയാട്ടുള്ളത്, അതായത് ഇപ്പോൾ 59% ഓഹരികൾ അവരുടെ കൈവശമാണ്. ഇന്ത്യൻ ഗവൺമെന്റ് നങ്കൂരമിട്ടിരിക്കുന്ന നിക്ഷേപ പ്ലാറ്റ്ഫോമായ ടിപിജി ക്യാപിറ്റൽ മാനേജ്‌മെന്റ്, നാഷണൽ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (എൻഐഐഎഫ്) തുടങ്ങിയ പ്രൊമോട്ടർമാരിൽ നിന്നും മറ്റ് നിക്ഷേപകരിൽ നിന്നും ഓഹരികൾ ഏറ്റെടുത്തതായി ഫിനാൻഷ്യൽ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു

മണിപ്പാൽ ഹെൽത്തിന്റെ എന്റർപ്രൈസ് മൂല്യം 40,000 കോടി രൂപയ്ക്കാണ് ഇടപാട്. ഇടപാടിനെത്തുടർന്ന്, പ്രൊമോട്ടർ രഞ്ജൻ പൈയുടെയും കുടുംബത്തിന്റെയും കൈവശമുള്ള ഓഹരികൾ 52% ൽ നിന്ന് 30% ആയി കുറയും. ആശുപത്രി ശൃംഖലയിലെ മൊത്തം 22% ഓഹരികളിൽ നിന്ന് 11% ഓഹരിയാണ് ടിപിജി ക്യാപിറ്റൽ വിറ്റത്. എട്ട് ശതമാനം ഓഹരികൾ വിറ്റാണ് എൻഐഐഎഫ് പിരിഞ്ഞത്. അപ്പോളോ ഗ്രൂപ്പിന് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആശുപത്രി ശൃംഖലയാണ് മണിപ്പാൽ ഹെൽത്ത് നടത്തുന്നത്. മണിപ്പാലിന് രാജ്യത്തെ 16 നഗരങ്ങളിലായി 29 ആശുപത്രികളുണ്ട്.

മണിപ്പാൽ ഹെൽത്ത് മുമ്പ് ആരോഗ്യമേഖലയിൽ ചില ഏറ്റെടുക്കലുകൾ നടത്തിയിരുന്നു. അടുത്ത വർഷം വിക്രം ഹോസ്പിറ്റൽസ് ഏറ്റെടുക്കുന്നതിന് മുമ്പ്, 2020-ൽ കൊളംബിയ ഏഷ്യ ഹോസ്പിറ്റൽസിനെ 2,000 കോടിയിലധികം രൂപയ്ക്ക് ഏറ്റെടുത്തു. കൊൽക്കത്ത ആസ്ഥാനമായുള്ള അഡ്വാൻസ്ഡ് മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എഎംആർഐ) ഏറ്റെടുക്കാനുള്ള കരാറും പുരോഗമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

മണിപ്പാലിന്റെ സ്ഥാപകനായി കരുതപ്പെടുന്ന മുത്തച്ഛൻ ടിഎംഎ പൈ ആരംഭിച്ച ബിസിനസ് ഏറ്റെടുത്തതിന് ശേഷം രഞ്ജൻ പൈ മണിപ്പാൽ ഹെൽത്ത് വൻതോതിൽ വിപുലീകരിച്ചു. 1953-ൽ മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളേജിൽ ആരംഭിച്ച്, ടിഎംഎ പൈ കർണാടകയിലെ ഉഡുപ്പി ജില്ലയിലെ മണിപ്പാലിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു നിര തന്നെ സ്ഥാപിച്ചു. ജയ്പൂരിലും സിക്കിമിലും കാമ്പസുകൾ സ്ഥാപിച്ച മണിപ്പാൽ ഗ്രൂപ്പ് 2022ൽ ബെംഗളൂരുവിലും ഒരു കാമ്പസ് ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts