മറാത്തി സംസാരിക്കുന്ന ഗ്രാമങ്ങളെ സംസ്ഥാനത്തോട് ചേർത്ത് മഹാരാഷ്ട്ര

മുംബൈ :കര്‍ണാടകയിലെ മറാത്തി സംസാരിക്കുന്ന 865 ഗ്രാമങ്ങളെ സംസ്ഥാനത്തോട് ചേര്‍ക്കുന്നതിനുള്ള പ്രമേയം മഹാരാഷ്ട്ര നിയമസഭ ഏകകണ്ഠമായി പാസാക്കി. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് മഹാരാഷ്ട്രയുടെ നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുള്ള യോഗത്തിലെ തീരുമാനം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും മറാത്തി സംസാരിക്കുന്ന ജനങ്ങളുടെ സുരക്ഷ കര്‍ണാടക സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഏകകണ്ഠേന പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

Read More

മാരക ലഹരി മരുന്നുകളുമായി നൈജീരിയൻ സ്വദേശി പിടിയിൽ

ബെംഗളൂരു: നൈജീരിയ സ്വദേശിയായ യുവാവ് 13.61 ഗ്രാം എം.ഡി.എം.എ.യുമായി നഗരത്തില്‍ പിടിയില്‍. വിദ്യാരണ്യപുരയിലെ താമസക്കാരനായ ജെയിംസ് ഓവലെ ആണ് കാമാക്ഷിപാളയ പോലീസിന്റെ പിടിയിലായത്. ഇയാളുടെ കൈയില്‍നിന്ന് 3.46 ഗ്രാം എം.ഡി.എം.എയും തുടര്‍ന്ന് താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ 10.15 ഗ്രാം എം.ഡി.എം.എയും പോലീസ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് സുമനഹള്ളി ജങ്ഷനില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്ന് വില്‍പനക്ക് ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ഇയാളില്‍നിന്ന് മയക്കുമരുന്നുകള്‍ വാങ്ങിയവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരുകയാണ്. വിദ്യാര്‍ഥി വിസയിലെത്തിയ ഇയാള്‍ വിസാകാലാവധി കഴിഞ്ഞശേഷവും നഗരത്തില്‍ താമസിച്ചുവരുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ്…

Read More

ബെംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി ബസ് വനമധ്യത്തിൽ കേടായി 

ബെംഗളൂരു: ബെംഗളൂരുവിലേക്കുളള യാത്ര മധ്യേ കെഎസ്‌ആര്‍ടിസി ബസ് വനമധ്യത്തില്‍ കേടായതിനെ തുടര്‍ന്ന് മണിക്കൂറുകളോളം യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. യാത്രമധ്യേ ബന്ദിപ്പൂര്‍ വനമേഖലയിലാണ് ബസ് കേടായത് . ചൊവ്വാഴ്ച രാത്രി 11 മണിയോടെ കോഴിക്കോട് ഡിപ്പോയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ബസിലെ യാത്രക്കാരാണ് ദുരിതത്തിലായത്. പുലര്‍ച്ചയോടെയാണ് കെഎസ്‌ആര്‍ടിസി ബസ് വനപാതയില്‍ കുടുങ്ങിയത്. യന്ത്ര തകരാറുള്ള ബസ് തന്നെ ഡിപ്പോ അധികൃതര്‍ ബെംഗളൂരുവിലേക്ക് അയക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ ആരോപിച്ചു. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന പല ബസ്സുകളും കാലപ്പഴക്കം ചെന്നതാണെന്നാണ് യാത്രക്കാരുടെ ഭാഗത്തു നിന്നുള്ള ആരോപണം.

Read More

തെരുവുനായയുടെ ആക്രമണത്തിൽ പെൺകുട്ടിയ്ക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: നഗരത്തിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. എട്ടു വയസുകാരിയെയാണ് തെരുവ് നായ് ആക്രമിച്ചത്. ബംഗളൂരു ലക്ഷ്മിദേവി നഗർ സ്വദേശിനിയായ നൂറിൻ ഫലക്കിനാണ് പരിക്കേറ്റത്. ആക്രമണത്തിൽ കഴുത്തിലും മുഖത്തും ആഴത്തിലുള്ള മുറിവുകളേറ്റ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ പിതാവിനും കടിയേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഭക്ഷണത്തിന് ശേഷം പുറത്ത് നടക്കാനിറങ്ങിയ കുട്ടിയേയും പിതാവിനേയും തെരുവുനായ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സമീപവാസികളും വഴിയാത്രക്കാരും എത്തിയാണ് നായ ഓടിച്ചത്. പിന്നീട് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ചികിത്സ പൂർണമായും ഏറ്റെടുക്കുമെന്നും കുടുംബത്തിന് 10,000 രൂപ സഹായധനം നൽകുമെന്നും ബി.ബി.എം.പി.യുടെ മൃഗസംരക്ഷണവിഭാഗം…

Read More

പ്രജ്ഞ സിംങിനെതിരെ പരാതി നൽകിയ പരാതിക്കാരനോട് നേരിട്ട് ഹാജരാവാൻ പോലീസ്

ബെംഗളൂരു: ശത്രുക്കളെ നേരിടാന്‍ ഹിന്ദുക്കള്‍ വീടുകളില്‍ മൂര്‍ച്ച കൂടിയ ആയുധങ്ങള്‍ സൂക്ഷിച്ചുവയ്ക്കണമെന്ന് ആഹ്വാനം ചെയ്ത ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂറിനെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാതെ പോലിസ്. അതേസമയം, പ്രജ്ഞാ സിങ്ങിനെതിരെ പരാതി നല്‍കിയ ആളോട് നേരിട്ട് ഹാജരാവാന്‍ കര്‍ണാടക പോലിസ് നോട്ടിസ് അയച്ചിരിക്കുകയാണ്. രാഷ്ട്രീയ നിരീക്ഷകനും പൊതുപ്രവര്‍ത്തകനുമായ തെഹ്‌സീന്‍ പൂനേവാലയാണ് പ്രജ്ഞാ സിങ്ങിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ശിമോഗ എസ്പി ജി കെ മിഥുന്‍കുമാറിന് ഇ- മെയില്‍ മുഖേന പരാതി നല്‍കിയത്. ഇതിന്റെ പകര്‍പ്പ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, കലാപാഹ്വാനം…

Read More

ക്യാമ്പസിനുള്ളിൽ ഗതാഗതം പൂർണമായും നിരോധിക്കണം: ബെംഗളൂരു സർവകലാശാല

ബെംഗളൂരു: സർവകലാശാല ക്യാമ്പസിനുള്ളിൽ ഗതാഗതം പൂർണമായി നിരോധിക്കണമെന്ന ആവശ്യവുമായി ബെംഗളൂരു സർവകലാശാല. ജ്ഞാനഭാരതി ക്യാമ്പസിനുള്ളിലൂടെ പുറത്തുനിന്നുള്ള വാഹനങ്ങൾ പ്രവേശിക്കുന്നത് പൂർണമായി നിരോധിക്കണമെന്നാണ് ആവശ്യം. വൈസ് ചാൻസലർ എസ്. ജയകറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. വിദ്യാർത്ഥികൾ ഏറെ നാളുകളായി ഉന്നയിക്കുന്ന ഒന്നാണിത്. ആസ്ഥാനത്ത് ട്രാഫിക് പോലീസിനും ബംഗളൂരു കോർപ്പറേഷനും അധികൃതർ കത്തുനൽകും. നാഗർഭാവി ഭാഗത്തുനിന്ന് മൈസൂർ റോഡിലേക്ക് പോകാൻ ജ്ഞാനഭാരതി ക്യാമ്പസിനുള്ളിലെ റോഡാണ് ഉപയോഗിക്കുന്നത്. വാഹനങ്ങൾ ഇതുവഴി പോകുന്നതുമൂലം ക്യാമ്പസിനുള്ളിൽ നിരന്തരം അപകടങ്ങളുണ്ടാകുന്നുണ്ടെന്ന് വിദ്യാർത്ഥികളും സർവകലാശാല അധികൃതരും ചൂണ്ടിക്കാട്ടുന്നു. മൂന്നു…

Read More

കഞ്ചാവുമായി നാല് മലയാളികൾ അറസ്റ്റിൽ 

ബെംഗളൂരു: കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ നാല് മലയാളി യുവാക്കള്‍ മംഗളൂരുവില്‍ അറസ്റ്റിലായി. മലപ്പുറം പൊന്നാനി സ്വദേശി എം. ജംഷീര്‍ (24), കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ബാദിഷ് (37), ബന്തിയോട് സ്വദേശി മുഹമ്മദ് നൗഫല്‍ (24), മുറ്റത്തൊടി സ്വദേശി മുഹമ്മദ് അഷ്റഫ് (42) എന്നിവരെയാണ് കൊണാജെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് മൂന്ന് ലക്ഷം രൂപയുടെ കഞ്ചാവും മൊബൈല്‍ ഫോണുകളും കാറും പോലീസ് പിടിച്ചെടുത്തു.

Read More

കേരളത്തിലേക്ക് പോത്തു കടത്ത്‌: പിടികൂടി സംസ്ഥാന പോലീസ്

ബെംഗളൂരു : ഹൈദരാബാദിൽനിന്ന് കേരളത്തിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന 30 പോത്തുകളെ മൈസൂരുവിലെ എച്ച്.ഡി. കോട്ടയിൽനിന്ന് കർണാടക പോലീസ് പിടികൂടി. മതിയായ സൗകര്യമൊരുക്കാതെയാണ് പോത്തുകളെ കൊണ്ടുപോകുന്നതെന്ന ജനങ്ങളിൽനിന്ന് ലഭിച്ച വിവരത്തെത്തുടർന്ന് എച്ച്.ഡി. കോട്ട പോലീസ് വാഹനം തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പോത്തുകൾക്ക് ഭക്ഷണമോ വെള്ളമോ നൽകിയിരുന്നില്ലെന്ന് കണ്ടെത്തിയതയും പൊലീസ് പറഞ്ഞു. ക്രിസ്മസ് ന്യൂയെർ ആഘോഷങ്ങൾക്കായി പോത്തുകളെ കേരളത്തിലെ അറവുശാലകളിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് വിവരം.

Read More

ബസ് സ്റ്റോപ്പുകൾ ഇനി ജംഗ്ഷനിൽ നിന്നും 100 മീറ്റർ അകലത്തിൽ

ബെംഗളൂരു: ജംഗ്ഷനുകളിൽ നിന്നും 100 മീറ്റർ അകലത്തിലേക്ക് ബസ് സ്റ്റോപ്പുകൾ നീക്കുമെന്ന് ട്രാഫിക് പൊലീസ് സ്പെഷ്യൽ കമ്മിഷണർ എം. എ. സലീം അറിയിച്ചു. ജംഗ്ഷനുകളിലെ ബസ് സ്റ്റോപ്പുകൾ ഗതാഗതത്തിന് കാരണമാകുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി. പ്രധാന ജംഗ്ഷനുകളിലെ ഗതാഗതകുരുക്ക് അഴിക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാൻ ബി. ബി. എം. പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ റോഡുകളിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുമെന്നും ട്രാഫിക് പൊലീസ് സ്പെഷ്യൽ കമ്മിഷണർ അറിയിച്ചു.

Read More

പള്ളിക്ക് നേരെ ആക്രമണം: ഉണ്ണിയേശുവിന്റെ പ്രതിമയടക്കം നശിപ്പിച്ച് അക്രമികൾ

ബെംഗളൂരു: മൈസൂരു ജില്ലയിലെ പെരിയപട്ടണയിലെ സെന്റ് മേരീസ് പള്ളിക്ക് നേരെ ആക്രമണം. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പള്ളിവളപ്പിലെ തൊട്ടിലിൽ സ്ഥാപിച്ചിരുന്ന ഉണ്ണിയേശുവിന്റെ പ്രതിമ അക്രമികൾ നശിപ്പിച്ചതായി ഫാ.ജോൺ പോൾ പെരിയപട്ടണ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. തൊട്ടിലും വലിച്ചെറിഞ്ഞ അക്രമികൾ തൊട്ടിലിനു മുന്നിൽ അലങ്കാരത്തിനായി സൂക്ഷിച്ചിരുന്ന പാത്രങ്ങളും ചില്ലു വസ്തുക്കളും നശിപ്പിച്ചു. തൊട്ടിലിനു മുന്നിൽ സൂക്ഷിച്ചിരുന്ന സംഭാവന പെട്ടിയും കവർച്ച ചെയ്തതായാണ് റിപ്പോർട്ട്. വൈകിട്ട് ആറോടെ പള്ളിയിലെ ജീവനക്കാരനായ രാജണ്ണ പള്ളിയിൽ വിളക്കുകൾ കത്തിക്കാൻ കയറിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്ന് ജോൺ പോൾ…

Read More
Click Here to Follow Us