ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് മയക്കുമരുന്ന് കടത്തുകയായിരുന്ന 4 യുവാക്കള്‍ മംഗളൂരുവില്‍ അറസ്റ്റില്‍. യുവാക്കൾ പിടിയിലായത് ലക്ഷങ്ങളുടെ ലഹരിമരുന്നുമായി. ബെംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് കഞ്ചാവ് കടത്തുകയായിരുന്ന നാലുപേരെ കര്‍ണാടക അതിര്‍ത്തിയിലെ ചേലൂര്‍ ചെക്‌പോസ്റ്റില്‍ വെച്ചാണ് കൊണാജെ പോലീസ് പിടികൂടിയത്. കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് നൗഫല്‍ (24), മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ബാത്വിശ (37), കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് അശ്റഫ് (42), മലപ്പുറം ജില്ലയിലെ ജംശീര്‍ എം (24) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്ന് ഉപ്പിനങ്ങാടി, മേല്‍ക്കര്‍,…
Read MoreDay: 27 December 2022
കൂടുതൽ മാർക്ക് നൽകാമെന്ന ഓഫർ, വിദ്യാർത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപകൻ അറസ്റ്റിൽ
ബെംഗളൂരു: കൂടുതൽ മാർക്ക് വാഗ്ദാനം ചെയ്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപകൻ അറസ്റ്റിൽ. ബെളഗാവി സാങ്കേശ്വരിലെ സ്വകാര്യ സ്‌കൂൾ അധ്യാപകനായ ബി.ആർ. ബാദഗരയാണ് അറസ്റ്റിലായത് . പരീക്ഷയിൽ മാർക്ക് കൂട്ടിത്തരാമെന്ന് വാഗ്ദാനം ചെയ്തും പുറത്തുപറഞ്ഞാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നും കുട്ടിയെ അധ്യാപകൻ ഭീഷണിപ്പെടുത്തിയിരുന്നു. ഒരാഴ്ച മുമ്പ് സ്‌കൂളിൽ നടന്ന കൗൺസലിങ്ങിലാണ് കുട്ടി വിവരം പുറത്ത് പറഞ്ഞത് . ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകുകയായിരുന്നു.പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയതാണ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു അധ്യാപകനെതിരെ സമാനമായ പരാതി ഉയർന്നിട്ടുണ്ട്.…
Read Moreകർണാടകയിൽ ബസും കാറും അപകടത്തിൽ പെട്ടു, മലയാളി ദമ്പതികൾ മരിച്ചു
ബെംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കാസര്‍കോട് തളങ്കര നുസ്രത്ത് നഗറിലെ കെ.എ മുഹമ്മദ് കുഞ്ഞി, ഭാര്യ ആയിഷ, പേരക്കുട്ടി എന്നിവരാണ് മരിച്ചത്. കര്‍ണാടകയില്‍നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. 2014 ഡിസംബര്‍ 22 ന് തിങ്കളാഴ്ച്ച രാത്രി കാസര്‍കോട് നഗരത്തിൽ കൊല്ലപ്പെട്ട സൈനുല്‍ ആബിദിന്റെ പിതാവും മാതാവും സഹോദരന്റ കുട്ടിയുമാണ് അപകടത്തിൽ മരിച്ചത്. മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കടയില്‍വെച്ചായിരുന്നു സെനുല്‍ ആബിദിനെ കൊലപ്പെടുത്തിയത്. കട അടക്കാനായി സാധനങ്ങള്‍ അടുക്കിവെക്കുന്നതിനിടെ രാത്രി 10 മണിയോടെ കടയിലെത്തിയ അക്രമികള്‍ മുഹമ്മദ് കുഞ്ഞിയുടെ…
Read Moreകർണാടകയിൽ നിന്നും കേരളത്തിലേക്ക് രേഖയില്ലാത്ത സ്വർണ കടത്ത് 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
മുത്തങ്ങ : ചെക്ക്‌പോസ്റ്റില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. രേഖകളില്ലാതെ പിടികൂടിയ സ്വര്‍ണ്ണം വിട്ടുകൊടുക്കാന്‍ 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. 10 ദിവസം മുന്‍പാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവന്ന ഒരു കിലോ സ്വര്‍ണ്ണം രേഖകളില്ലാത്തതിന്റെ പേരില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പിന്നീട് സ്വര്‍ണ്ണം വിട്ടുനല്‍കാന്‍ യാത്രക്കാരനോട് 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എ ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ ചന്തു, ജോണി, മറ്റ് രണ്ട് സിവില്‍…
Read Moreകോവിഡ് പ്രതിരോധ തയ്യാറെടുപ്പ് ; സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മോക് ഡ്രിൽ സംഘടിപ്പിച്ചു
ന്യൂഡൽഹി : കോവിഡ് അടിയന്തരസാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മോക് ഡ്രില്‍ സംഘടിപ്പിച്ചു. ആശുപത്രികളിലെ കിടക്കകള്‍, ഓക്സിജന്‍– വെന്റിലേറ്റര്‍ സൗകര്യമുള്ള കിടക്കകള്‍, ഐസിയു കിടക്കകള്‍, ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം തുടങ്ങിയവ ഇതിന്റെ ഭാഗമായി പരിശോധിച്ചു. മ്യാന്മറില്‍നിന്നും ബാങ്കോക്കില്‍നിന്നും എത്തിയ രണ്ടു പേര്‍ക്ക് വീതമാണ് രോഗം. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ദുബായ്, കോലാലംപുര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും കണ്ടെത്തി. കര്‍ണാടകത്തില്‍ തിയറ്ററുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും മാസ്ക് നിര്‍ബന്ധമാക്കി. 24 മണിക്കൂറിനുള്ളില്‍ 196 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍…
Read Moreപ്രധാന മന്ത്രിയുടെ സഹോദരനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കർണാടകയിലെ മൈസൂരുവിൽ വെച്ചാണ് അപകടം ഉണ്ടായത്. ഭാര്യയ്ക്കും മകനുമാണ് മരുമകൾക്കുമൊപ്പം കാറിൽ പ്രഹ്ലാദ് മോദി സഞ്ചാരിച്ചിരുന്നത്. മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മൈസൂരുവിനടുത്തുള്ള ബന്ദിപുരയിലേക്ക് പോകുകയായിരുന്നു കുടുംബം. കടകോളയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read Moreഒന്നൊഴിയും മുൻപേ അടുത്ത വിവാദവുമായി ബിജെപി എം. പി
ബെംഗളൂരു: ഒന്നൊഴിയും മുൻപ് അടുത്ത വിവാദത്തിന് തിരി കൊളുത്തി ബിജെപി എം. പി. കുട്ടികളെ മിഷനറി സ്കൂളുകളിൽ പഠിപ്പിച്ചാൽ അവർ മാതാപിതാക്കളെ വൃദ്ധസദനത്തിൽ തള്ളുമെന്നാണ് ബിജെപി എംപിയുടെ പുതിയ പ്രസ്താവന. മിഷനറി സ്കൂളുകളിൽ കുട്ടികളെ അയക്കുന്നതിലൂടെ നിങ്ങൾക്കായി വൃദ്ധസദനങ്ങളുടെ വാതിൽ തുറക്കുകയാണ്. കുട്ടികൾ നിങ്ങളുടേത് ആകില്ല, നിങ്ങളുടെ സംസ്കാരവും ആകില്ല. അവർ വൃദ്ധസദനങ്ങളുടെ സംസ്കാരത്തിൽ വളരുകയും സ്വാർത്ഥരാകുകയും ചെയ്യും- പ്രഗ്യാ സിംഗ് പറഞ്ഞു. ഹിന്ദു ജാഗരണ വേദികയുടെ ദക്ഷിണമേഖലാ വാർഷിക കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അവർ . ആക്രമിക്കുന്നവരെ തിരിച്ചാക്രമിക്കാൻ ഹിന്ദുക്കൾക്ക് അവസരമുണ്ടെന്നും അവർ പറഞ്ഞു.
Read Moreകൊറിയറിൽ വന്ന മിക്സി പൊട്ടിത്തെറിച്ചു, കടയുടമയ്ക്ക് പരിക്ക്
ബെംഗളൂരു: പാഴ്സലായി എത്തിയ മിക്സി പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്. ഹാസന്‍ ജില്ലയിലെ കൊറിയര്‍ ഷോപ്പിനുള്ളിലാണ് അപകടം ഉണ്ടായത്. ഡിടിഡിസി കൊറിയര്‍ ഷോപ്പ് ഉടമ ശശിക്കാണ് സംഭവത്തില്‍ പരുക്കേറ്റത്. പാഴ്‌സല്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ശശിയുടെ കൈക്കാണ് ഗുരുതരമായി പരുക്കേറ്റത്. മിക്‌സിയുടെ ബ്ലേഡ് കൊണ്ട് കൈയിലും വയറിലും നെഞ്ചിലും കടയുടമയ്ക്ക് പരുക്കേറ്റതായി പോലീസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പാഴ്സല്‍ അയച്ചയാളുടെ വിലാസവും വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊറിയര്‍ ഷോപ്പില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചോ എന്നതിനെക്കുറിച്ചും അന്വേഷിക്കുമെന്ന്…
Read Moreകരിങ്കൽ ക്വാറിയിലെ അപകടത്തിൽ 3 പേർ മരിച്ചു
ബെംഗളൂരു: ചാമരാജ്നഗർ കരിങ്കൽ ക്വാറിയിൽ ഉണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. കരിങ്കല്ല് പൊട്ടിക്കുന്നതിനിടെ ഇവയ്ക്കിടയിൽ പെടുകയായിരുന്നു മൂന്നു പേരും. ശിവരാജു, സിദ്ധരാജു, കുമാർ എന്നിവരാണ് മരിച്ചത്. കൂടുതൽ ആളുകൾ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്ന സംശയത്തിൽ പോലീസ് തിരച്ചിൽ നടത്തി വരികയാണ്. കഴിഞ്ഞ മാർച്ചിൽ ഗുണ്ടൽപേട്ടിലും സമാനമായ അപകടം ഉണ്ടായിട്ടുണ്ട്. അന്ന് 4 പേർ അപകടത്തിൽ മരിച്ചിരുന്നു.
Read More13 പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകൾ ഉടൻ തുടങ്ങും ; ട്രാഫിക് കമ്മീഷണർ
ബെംഗളൂരു: പ്രീ പെയ്ഡ് ഓട്ടോ ആറ് മെട്രോ സ്റ്റേഷനുകളിൽ കൂടി വ്യാപിപ്പിക്കുമെന്ന് ട്രാഫിക് പോലീസ്. എം. ജിറോഡ് മെട്രോ സ്റ്റേഷനിൽ ഉൾപ്പെടെ ആരംഭിച്ച കൗണ്ടറുകൾ വിജയം കണ്ടാണ് ഈ നീക്കം. വ്യാപാര കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ തുടങ്ങി നഗരത്തിൽ 13 പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകൾ ഉടൻ ആരംഭിക്കുമെന്ന് ട്രാഫിക് സ്പെഷ്യൽ കമ്മീഷണർ എം. എ സലിം പറഞ്ഞു. കോവിഡിനെ തുടർന്ന് പ്രവർത്തനം നിർത്തി വച്ച മുഴുവൻ കൗണ്ടറുകളും തുറന്ന് പ്രവർത്തിച്ച് ഗതാഗതം സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More