ഷാരിഖിന്റെ വീട്ടിൽ റെയ്ഡ്, കേസ് എൻഐഎ ഏറ്റെടുക്കാൻ സാധ്യത

ബെംഗളൂരു: ഓട്ടോറിക്ഷ സ്‌ഫോടന കേസിലെ പ്രതി ഷാരിഖിന്‍റെ വസതിയില്‍ പോലീസ് റെയ്‌ഡ്. സ്‌ഫോടക വസ്‌തുക്കള്‍ അടക്കം കണ്ടെത്തി.

കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്‌.

കോയമ്പത്തൂര്‍ എല്‍പിജി സ്‌ഫോടനക്കേസിലെ പ്രതി ജമീഷ മുബിനുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നും സംഘം അന്വേഷിക്കുന്നുണ്ട്.

സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ അബ്ദുള്‍ മൈതീന്‍ അഹമ്മദ് താഹയാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ

സ്ഫോടനം നടത്തിയ ഷാരീഖിന് സ്ഫോടനത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തത് ഇയാളാണെന്നാണ് വിലയിരുത്തല്‍.

ഇതോടൊപ്പം ഇയാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായവും നല്‍കി . ഇപ്പോള്‍ അബ്ദുള്‍ മൈയ്തീന്‍ അഹമ്മദ് താഹ ദുബൈയിലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാള്‍ ഭീകരവാദ സംഘടനയായ ഐഎസ് അല്‍ഹിന്ദ് മൊഡ്യൂളിന്റെ ഭാഗമാണ്. കര്‍ണാടകയിലെ ശിവമോഗയിലെ തീര്‍ത്തല്ലി സ്വദേശിയാണ് അബ്ദുള്‍ മൈതീന്‍ താഹ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
[masterslider id="10"]

Related posts