അനധികൃതമായി ബിയർ വിറ്റ യുവതിയെ ഉപഭോക്താവ് കൊലപ്പെടുത്തി

ബെംഗളൂരു: പെട്ടെന്ന് പണം സമ്പാദിക്കാനായി പലവ്യഞ്ജന കടയിൽ അനധികൃതമായി ബിയർ വിൽക്കുന്ന 45 കാരിയായ സ്ത്രീയെ ഇടപാടുകാരിൽ ഒരാൾ കൊലപ്പെടുത്തി. ഉപഭോക്താവിനെയും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം രണ്ട് കൂട്ടാളികളെയും രാമനഗര പോലീസ് അറസ്റ്റ് ചെയ്തു.

രാമനഗര സ്വദേശിനി കെമ്പമ്മയാണ് കൊല്ലപ്പെട്ടത്. സെപ്തംബർ എട്ടിന് വൈകിട്ട് 4.45ഓടെ മേയാൻ വിട്ട കന്നുകാലികളെ തിരികെ കൊണ്ടുവരാൻ പോയ കെമ്പമ്മയെ ഇവർ കൊലപ്പെടുത്തുകയായിരുന്നു.  കൊലപ്പെടുത്തിയ ശേഷം യുവതി ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർന്നു. മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ഇവർ അർക്കാവതി തടാകത്തിലേക്ക് എറിഞ്ഞു. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് കെഞ്ചപ്പ വിളിച്ചു. രണ്ടുമൂന്നു തവണ മൊബൈൽ റിംഗ് ചെയ്തെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ആവുകയായിരുന്നു.

തുടർന്ന് സംശയം തോന്നിയ കെഞ്ചപ്പയും മക്കളും അവളെ അന്വേഷിച്ച് ചെന്നപ്പോൾ തടാകത്തടിയിൽ ഒരു പ്ലാസ്റ്റിക് ബാഗ് കാണുകയും ബാഗ് അഴിച്ചപ്പോൾ കെമ്പമ്മയുടെ മൃതദേഹം കണ്ടെത്തുകയുമാണ് ഉണ്ടായത്. പ്രതികൾ യുവതിയെ പിന്നിൽ നിന്ന് തള്ളിയശേഷം കമ്പികൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സ്വകാര്യ ഫാക്ടറികളിൽ ജോലി ചെയ്യുന്ന അച്ചലു കോളനി സ്വദേശികളായ ജി ലിംഗരാജു (19), സി രവി (20) എന്നിവരെയാണ് പ്രതികൾ. 17 വയസ്സുള്ള പ്രായപൂർത്തിയാകാത്തയാളാണ് മൂന്നാം പ്രതി. ഇവരിൽ നിന്ന് 51,000 രൂപയുടെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us