ഭക്തിയോ നാശമോ? ഗണേശ വിഗ്രഹങ്ങൾ കനാലുകളിൽ പൊങ്ങി മലിനീകരണം സൃഷ്ടിക്കുന്നു

ബെംഗളൂരു: പ്ലാസ്റ്റർ ഓഫ് പാരീസ് (പിഒപി) ഗണേശ വിഗ്രഹങ്ങൾ നിരോധിക്കുകയും മൈസൂരു സിറ്റി കോർപ്പറേഷന്റെ നിരോധനം കർശനമായി നടപ്പാക്കുകയും ചെയ്തിട്ടും നൂറുകണക്കിന് പിഒപി വിഗ്രഹങ്ങൾ ശ്രീരംഗപട്ടണത്തും പരിസരത്തും ജലകനാലുകളിൽ ഒഴുകുന്നു. കൃഷ്ണ രാജ സാഗർ (കെആർഎസ്) അണക്കെട്ടിൽ നിന്നുള്ള ആർബിഎൽഎൽ കനാലുകൾ പമ്പ് ഹൗസിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

ഇക്കൂട്ടർ ശരിക്കും ഹിന്ദു ധർമ്മം പിന്തുടരുന്നുണ്ടോ എന്ന ചോദ്യമാണ് വിഗ്രഹങ്ങളുടെ പൊങ്ങിക്കിടക്കുന്നത്തിലൂടെ ഉന്നയിക്കപ്പെടുന്നത് എന്ന അധികൃതർ ചൂണ്ടിക്കാട്ടി. വിഗ്രഹപ്രതിഷ്ഠാവേളയിൽ ആർഭാടവും പ്രൗഢിയും പ്രകടമാക്കുകയും വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുമ്പോൾ നിത്യപൂജകളും മറ്റു ചടങ്ങുകളും കാണിക്കാറില്ല. അവ അശ്രദ്ധമായി ജലാശയങ്ങളിൽ വലിച്ചെറിയുകയും ദുർഗന്ധം വമിക്കുകയും ചെയ്യുന്നു.

  ലോകത്തെ അതിവേഗം വളരുന്ന നഗരമായി ബെംഗളൂരു മാറും; 2035-ഓടെ ഒന്നാം സ്ഥാനം കൈവരിക്കുമെന്ന് ആഗോള പഠന റിപ്പോർട്ട്

കനാലിന്റെ തീരങ്ങളിലെല്ലാം മാലിന്യം തള്ളുകയും തീരത്തെ കുളങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യുന്നത് സസ്യജന്തുജാലങ്ങൾക്ക് ഭീഷണിയാകുന്നു. കനാലുകളിലും വശങ്ങളിലും നേരത്തെ നിർമിച്ച കൃത്രിമ കുഴികളും മാലിന്യം നിറഞ്ഞതാണെന്നും പ്രദേശമാകെ ദുർഗന്ധം വമിക്കുന്നതായും റിപ്പോർട്ടുകൾ.

കൂടാതെ ഗണേശപൂജ സമാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും കാനകൾ വൃത്തിയാക്കാൻ പഞ്ചായത്തിൽ നിന്നോ കാവേരി നീരവരി നിഗം ​​ലിമിറ്റഡിൽ നിന്നോ ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല. ചില പ്രാദേശിക യുവാക്കൾ വലകൾ വാങ്ങി കനാലിൽ പൊങ്ങിക്കിടക്കുന്നതോ മുങ്ങിപ്പോയതോ ആയ വിഗ്രഹങ്ങളെ കരയ്ക്കടിപ്പിക്കാൻ തുടങ്ങി, എന്നാൽ ഉപേക്ഷിച്ച വിഗ്രഹങ്ങളുടെ വ്യാപ്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ അവരുടെ പരിശ്രമം വളരെ കുറവാണ്.

വിഗ്രഹങ്ങളുടെ അശ്രദ്ധയും നിരുത്തരവാദപരവുമായ നിർമാർജനം ജലസ്രോതസ്സുകളിൽ ധാരാളം മാലിന്യങ്ങൾ സൃഷ്ടിക്കുന്നു, ഇത് ജലമലിനീകരണത്തിലേക്ക് നയിക്കുന്നു. പോളിത്തീൻ ബാഗുകളിലെ പൂക്കളും പഴങ്ങളും കുന്തിരിക്കങ്ങളും അവശിഷ്ടങ്ങൾ മാലിന്യങ്ങൾ സൃഷ്ടിക്കുകയും ക്രമേണ ദുർഗന്ധം പരത്തുകയും ചെയ്യുന്നു. മിക്ക വിഗ്രഹങ്ങളും PoP, കാൽസ്യം സൾഫേറ്റ് ഹെമിഹൈഡ്രേറ്റ് പദാർത്ഥങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് എന്നതിനാൽ, അവ അലിഞ്ഞുചേരാൻ മാസങ്ങളെടുക്കും, ഇത് നീണ്ടുനിൽക്കുന്ന ജലമലിനീകരണത്തിന് കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കി.

  കേരള മുഖ്യമന്ത്രി പ്രഖ്യാപനം സോണിയാ ഗാന്ധിയുമായി ചർച്ച ചെയ്ത ശേഷം;ഐക്യത്തിന് ശേഷം മതി മുഖ്യമന്ത്രി പ്രഖ്യാപനം; നേതാക്കളെ നിർത്തിപ്പൊരിച്ച് രാഹുൽ ഗാന്ധി

മൈസൂരു ഭാഗത്തുനിന്നു വരുന്ന നൂറുകണക്കിന് വാഹനങ്ങളാണ് കനാലിൽ വിഗ്രഹങ്ങൾ തള്ളുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നത്. കനാൽ വഴി വിതരണം ചെയ്യുന്ന വെള്ളം നിരവധി കർഷകരിലേക്ക് എത്തുകയും ജലസേചനത്തിനും കുടിവെള്ള ആവശ്യങ്ങൾക്കും വെള്ളം ഉപയോഗിക്കുകായും ചെയ്യുന്നുണ്ട്. മൽസ്യസമ്പത്തിനെന്നപോലെ മനുഷ്യർക്കും ഇത്‌ ദോഷമായാണ് ഭവിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന മലയാളി യുവാവ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us