ഹെബ്ബാളിൽ ഗതാഗത സ്തംഭനം ലഘൂകരിക്കാൻ 225 കോടിയുടെ പുതിയ പദ്ധതിയിട്ട് ബി ഡി എ

ബെംഗളൂരു: ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി‌എം‌ആർ‌സി‌എൽ) എതിർപ്പിനെത്തുടർന്ന് ഹെബ്ബാള് മേൽപ്പാലത്തിന്റെ പ്രവൃത്തി നിർത്തിവച്ച് ഏകദേശം രണ്ട് വർഷത്തിന് ശേഷം, 225 കോടി രൂപ ചെലവിൽ പദ്ധതിക്കായുള്ള യത്‌നം പുതുക്കുന്നതിന് രൂപരേഖയിൽ മാറ്റം വരുത്തി ബി‌ ഡി‌ എ.

കെം‌പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെ‌ഐ‌എ) നിന്ന് നഗരത്തിലേക്കുള്ള യാത്രക്കാരുടെ ഗതാഗത ദുരിതം അവസാനിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കെ‌ഐ‌എയിൽ നിന്ന് നഗരത്തിലേക്ക് പോകുന്ന വാഹനങ്ങൾ നിലവിലുള്ള രണ്ട് വരി മേൽപ്പാലത്തിൽ നിരവധി തടസ്സങ്ങൾ നേരിടുന്നു. തുംകൂർ റോഡിൽ നിന്നും കെആർ പുരത്തുനിന്നും ഇടുങ്ങിയ മേൽപ്പാലത്തെ ബന്ധിപ്പിക്കുന്ന ലൂപ്പുകളിലൂടെയുള്ള ഗതാഗതം ഒന്നായതാണ് ഗതാഗതക്കുരുക്കിന് കാരണം.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബിഡിഎ പദ്ധതിക്കായി ഇതിനോടകം ടെൻഡർ ക്ഷണിച്ചു, ലേലം സ്വീകരിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 9 ആണ്.
പുതിയ പദ്ധതി പ്രകാരം രണ്ട് ലൂപ്പുകളും പൊളിക്കും. ശേഷം എസ്റ്റീം മാളിലെ അപ്‌റാമ്പ് മുതൽ ബാപ്റ്റിസ്റ്റ് ആശുപത്രി വരെ പുതിയ മേൽപ്പാലം നിർമിക്കും. തുംകൂർ റോഡ് (പടിഞ്ഞാറ്), കെആർ പുരം (കിഴക്ക്) എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങളെ ക്രോസ് കണക്ഷനോടുകൂടിയ പുതിയ ലൂപ്പ് സംയോജിപ്പിക്കും.

 

മേൽപ്പാലം മാളിനടുത്തുള്ള ഉപ്രമ്പിൽ രണ്ടുവരിപ്പാതയായി ആരംഭിക്കുകയും ലയനം നടക്കുന്ന ഘട്ടത്തിൽ മൂന്നുവരിപ്പാതയായി വികസിപ്പിക്കുകയും ചെയ്യുമെന്ന് ബി ഡി എ ചീഫ് എൻജിനീയർ ഇ എം ശാന്തരാജണ്ണ പറഞ്ഞു. നിലവിലെ രണ്ടുവരി മേൽപ്പാലം പൂർണമായും സൗജന്യമായിരിക്കും. പുതിയ മേൽപ്പാലത്തിനൊപ്പം അഞ്ചുവരിപ്പാതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

നിലവിലെ ഹെബ്ബാൾ-കെ ഐ എ മേൽപ്പാലത്തിലേക്ക് രണ്ട് പാതകൾ കൂടിയുള്ള മറ്റൊരു മേൽപ്പാലം എതിർദിശയിൽ പണി പൂർത്തിയാക്കിയ ശേഷം പിന്നീടുള്ള ഘട്ടത്തിൽ ഏറ്റെടുക്കുമെന്ന് അധികൃതർ അറിയിച്ചു. തുംകൂർ റോഡിൽ നിന്നുള്ള വാഹനങ്ങൾക്ക് ഔട്ടർ റിംഗ് റോഡിൽ കെആർ പുരത്തേക്ക് അണ്ടർപാസിലൂടെ പോകാം, ഇത് ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts