മങ്കിപോക്സ് സംശയിച്ച എത്യോപ്യൻ പൗരന് ചിക്കൻപോക്സ് സ്ഥിരീകരിച്ചു

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ മങ്കിപോക്സ് ബാധ സംശയിച്ച എത്യോപ്യൻ പൗരൻ ചിക്കൻപോക്സ് സ്ഥിരീകരിച്ചു.

ഈ മാസം ആദ്യം ബെംഗളൂരു വിമാനത്താവളത്തില്‍ ഒരു എത്യോപ്യന്‍ പൗരന്‍ മങ്കിപോക്സിന്‍റെ ചില ലക്ഷണങ്ങള്‍ കാണിച്ചതായും പരിശോധന നടത്തിയതായും കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു.

ഈ മാസം ആദ്യം ബെംഗളൂരുവില്‍ എത്തിയ മധ്യവയസ്കനായ എത്യോപ്യന്‍ പൗരനെ മങ്കിപോക്സ് ലക്ഷണങ്ങളുണ്ടെന്ന് സംശയിച്ചതിനെ തുടര്‍ന്ന് മങ്കിപോക്സ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഒടുവിൽ ഇത് ചിക്കന്‍പോക്സ് കേസാണെന്ന് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചതായി സുധാകര്‍ തന്‍റെ ട്വീറ്റില്‍ പറഞ്ഞു. കോവിഡ് -19 ബാധിത രാജ്യങ്ങളില്‍ നിന്ന് ബെംഗളൂരു / മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തുന്ന എല്ലാ രോഗലക്ഷണമുള്ള യാത്രക്കാരെയും പനി, ജലദോഷം, ലിംഫ് നോഡ് വീക്കം, തലവേദന, പേശി വേദന, ക്ഷീണം, തൊണ്ടവേദന, ചുമ, ചര്‍മ്മത്തിലെ തിണര്‍പ്പ് എന്നിവയുണ്ടോയെന്ന് പരിശോധിക്കുകയും ഒറ്റപ്പെടുത്തുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിൽ പ്രധാനമായും കാണപ്പെടുന്ന അപൂർവ വൈറസ് രോഗമാണ് മങ്കിപോക്സ്. ഇതിൻറെ മിക്ക അണുബാധകളും രണ്ടോ നാലോ ആഴ്ച നീണ്ടുനിൽക്കുകയും ലിംഫ് നോഡുകളുടെ വീക്കം, ശരീരത്തിൽ വ്യാപകമായ തിണർപ്പ് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇന്ത്യയിൽ ഇതുവരെ നാല് മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ മൂന്ന് കേസുകൾ കേരളത്തിൽ നിന്നും ഒരാൾ ഡൽഹിയിൽ നിന്നുമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us