പട്ടികജാതി വിഭാഗക്കാർക്കായി സമൂഹവിവാഹ പദ്ധതി ആസൂത്രണം ചെയ്ത് കർണാടക സർക്കാർ

ബെംഗളൂരു: 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കായി സമൂഹവിവാഹ പരിപാടിയായ ‘ശുഭ ലഗ്ന’ സംഘടിപ്പിച്ച് അവരെ ആകർഷിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു.

മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കാലത്ത് 2020-ൽ ആരംഭിച്ച മറ്റൊരു സമൂഹവിവാഹ സംരംഭമായ സപ്തപദി, രണ്ട് വർഷത്തെ കോവിഡ് പാൻഡെമിക് കാരണം തടസ്സപ്പെട്ടു. കഴിഞ്ഞ വർഷം ഇത് പുനരാരംഭിച്ചിരുന്നു, ആ പദ്ധതി പ്രകാരം, വരന് ഒരു ഷർട്ടും ധോത്തിയും 5,000 രൂപയും, വധുവിന് ഒരു പട്ടുസാരിയും 1,000 രൂപ പണവും 8 ഗ്രാം സ്വർണ്ണവും മംഗളസൂത്രത്തിനായി ലഭിക്കും. എൻഡോവ്‌മെന്റ് മന്ത്രാലയത്തിന് കീഴിലാണ് സപ്തപദി സംഘടിപ്പിച്ചത്, ചടങ്ങിൽ കോട്ട ശ്രീനിവാസ് പൂജാരി അധ്യക്ഷനായിരുന്നു.

  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ

ശുഭ ലഗ്നവും സമാനമായ ഒരു സംരംഭമാണ്, എന്നാൽ വധൂവരന്മാർക്ക് അധിക ആനുകൂല്യങ്ങളോടെ, സാമൂഹ്യക്ഷേമ വകുപ്പ് സംഘടിപ്പിക്കും എന്നതാണ് പ്രത്യേകത. അവരുടെ കണക്ക് പ്രകാരം സംസ്ഥാനത്ത് 28 മുതൽ 30 ലക്ഷം വരെ എസ്‌സി വിഭാഗത്തിൽ പെട്ട കുടുംബങ്ങളുണ്ടെന്നും അവരിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് കീഴിലാണെന്നും സ്രോതസ്സുകൾ പറഞ്ഞു. ശുഭ ലഗ്നത്തിൽ സപ്തപദിയിലെന്നപോലെ വധൂവരന്മാർക്ക് സ്വർണ്ണവും വസ്ത്രവും ലഭിക്കും. “എന്നാൽ അവർക്ക് പണം നൽകാനും പദ്ധതിയുണ്ടെന്നും, അത് ദീർഘകാലത്തേക്ക് അവരെ സഹായിക്കുന്ന ഒരു സ്ഥിര നിക്ഷേപമായിരിക്കുമെന്നും ഇത് ഒരു പ്രാരംഭ പദ്ധതിയാണെന്നും’ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ഹിന്ദു നിയമപ്രകാരം യോഗ്യരായ എല്ലാ വധൂവരന്മാർക്കും സപ്തപദി ബാധകമാണെങ്കിലും, ശുഭ ലഗ്നം പട്ടികജാതി വിഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. എസ്‌സി കുടക്കീഴിൽ നൂറുകണക്കിന് ഉപജാതികളുണ്ടെന്നും ഓരോന്നിനും വ്യത്യസ്തമായ വിവാഹ പാരമ്പര്യമുണ്ടെന്നും ഉറവിടങ്ങൾ പറഞ്ഞു. എന്നാൽ അവരുടെ ഉപജാതികൾക്ക് പ്രത്യേകമായി വ്യക്തിഗത വിവാഹങ്ങൾ സംഘടിപ്പിക്കാൻ കഴിയില്ലന്നും വിവാഹ രജിസ്ട്രേഷനോടൊപ്പം ലളിതവും പൊതുവായതുമായ ഒരു ചടങ്ങും പരിപാടിയിൽ ഉണ്ടായിരിക്കുമെന്നും പരിപാടിയിൽ ഭക്ഷണവും നൽകുമെന്നും വെല്ലുവിളികൾ വിശദീകരിച്ചുകൊണ്ട്, ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി

തുടക്കത്തിൽ, ഓരോ ജില്ലയിൽ നിന്നും 100 പേരെ വകുപ്പിന് തിരഞ്ഞെടുക്കാം, ഇത് സംസ്ഥാനത്തുടനീളം 3,000 പേർക്ക് വരെയുള്ളവരെ മംഗല്യ പദ്ധതി ആണെന്നും എന്നാൽ എണ്ണം ഇനിയും വ്യത്യാസപ്പെടാം എന്നും വൃത്തങ്ങൾ വ്യക്തമാക്കി. ഇതിനായി പ്രതിവർഷം ഏകദേശം 35 കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കുന്നു, ഇതിനായി ധനവകുപ്പ് ക്ലിയർ ചെയ്യേണ്ടതുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts