ബെംഗളൂരുവിൽ തൊഴിൽ തട്ടിപ്പിന് ഇരയായി 40 ഓളം മലയാളികൾ 

ബെംഗളൂരു: ഓൺലൈനിൽ തൊഴിൽ അവസരങ്ങളുടെ പരസ്യം നൽകി ബെംഗളൂരുവിലെ റിക്രൂട്ടിങ് ഏജൻസി നിരവധി പേരെ പറ്റിച്ചതായി പരാതി.

പ്ലമ്പർ, ഡ്രൈവർ, ഇലക്ട്രീഷൻ തുടങ്ങിയ ജോലികളുടെ അവസരങ്ങൾ കണ്ട് കേരളത്തിൽ നിന്നും നാഗർഭാവിയിലേക്ക് റിക്രൂട്ട്മെന്റിനു എത്തിയ 40 ഓളം മലയാളികളാണ് തട്ടിപ്പിന് ഇരയായത്.

രെജിസ്ട്രേഷൻ ഇനത്തിൽ ഇവരിൽ നിന്നും 3000 മുതൽ 4000 രൂപ വരെ ഈടാക്കിയ ശേഷം തൊഴിൽ ദാതാവിന്റെ നമ്പർ ആണെന്ന് പറഞ്ഞ് ഒരു നമ്പർ നൽകുകയും ഹൊസൂരിലെ കമ്പനിയിൽ എത്താനും ആവശ്യപ്പെടുകയായിരുന്നു. സ്ഥലത്തെത്തി നമ്പറിൽ വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. തുടർന്ന് ഏജൻസിയെ കോൺടാക്ട് ചെയ്തപ്പോൾ വ്യക്തമായ മറുപടി നൽകാതെ ഏജൻസിയും കൈ ഒഴിഞ്ഞു. തുടർന്നാണ് ഇവർ പോലീസിൽ പരാതി നൽകുന്നത്. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts