ബെംഗളൂരു മെട്രോ; സർജാപൂർ-ഹെബ്ബാൽ പാതയ്ക്ക് പുതുജീവൻ.

ബെംഗളൂരു: 15,000 കോടി രൂപ ചെലവിൽ 37 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാത പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സർജാപൂരിനും ഹെബ്ബാളിനുമിടയിൽ മെട്രോ ട്രെയിൻ കണക്റ്റിവിറ്റിക്ക് പുതുജീവന് നൽകി.

2018-2019 ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനത്തോടെ മെട്രോ മൂന്നാം ഘട്ടത്തിന്റെ ഭാഗമാകാനാണ് സർജാപൂർ ലൈൻ ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ വർഷം ഫേസ്-3 ലൈനിനായുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) അന്തിമമാക്കുകയും അതിൽ രണ്ട് ഇടനാഴികൾ മാത്രം പ്രഖ്യാപിക്കുകയും ചെയ്തത് ഈ ഭാഗത്ത് ജോലി ചെയ്യുന്നവരും താമസിക്കുന്നവരുമായ  പലരിലും കടുത്ത നീരസത്തിനു കാരണമായി.

  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം

15,000 കോടി രൂപ ചെലവ് കണക്കാക്കുന്ന അഗര, കോറമംഗല, ഡയറി സർക്കിൾ വഴി സർജാപുരയെ ഹെബ്ബാളിനെ ബന്ധിപ്പിക്കുന്ന 37 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ മെട്രോ ലൈൻ 2022-2023 വർഷത്തിൽ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിൽ അറിയിച്ചു.

കൂടാതെ മൂന്നാംഘട്ടത്തിന്റെ ഡിപിആർ അനുമതിക്കായി കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 11,250 കോടി രൂപ ചെലവിൽ 45 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി ഹെബ്ബാൾ മുതൽ ജെപി നഗർ വരെയുള്ള ഔട്ടർ റിംഗ് റോഡിൽ 32 കിലോമീറ്ററും ഹൊസഹള്ളിക്കും കടബഗെരെയ്‌ക്കുമിടയിൽ 13 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൺവേയിലേക്ക് നീങ്ങുന്നതിനിടെ വിമാനത്തിൽ പുക; ബെംഗളൂരു വിമാനത്താവളത്തിൽ 230 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
[masterslider id="10"]

Related posts