മാലിന്യം നിക്ഷേപ കരാറുകാർ സമരത്തിലേക്ക്; മാലിന്യ നിർമാർജനം തടസ്സപ്പെടാൻ സാധ്യത.

ബെംഗളൂരു: പണം നൽകുന്നതിൽ കാലതാമസമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) യുടെ മാലിന്യ കരാറുകാർ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തതിനാൽ വെള്ളിയാഴ്ച മുതൽ ബെംഗളൂരുവിലുടനീളം പ്രതിദിന മാലിന്യ ശേഖരണം തടസ്സപ്പെടാൻ സാധ്യത.

ബിബിഎംപി ഗാർബേജ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എസ് എൻ ബാലസുബ്രഹ്മണ്യൻ പറയുന്നതനുസരിച്ച്, തുടർച്ചയായ ഏഴ് മാസമായി പൗരസമിതി അവരുടെ ബില്ലുകൾ ക്ലിയർ ചെയ്തിട്ട് ഇതോടെ 248 കോടി രൂപ ബിബിഎംപിയിൽ കെട്ടിക്കിടക്കുന്നുതെന്നും ഇത്രയും വലിയ കുടിശ്ശികയുള്ളതിനാൽ, ഞങ്ങൾക്ക് എങ്ങനെ ഞങ്ങളുടെ ജോലി നിർവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

  രണ്ട് വയസ്സുകാരന്റെ വയറ്റിൽ നിന്ന് 25 സെന്റിമീറ്റർ നീളമുള്ള രോമക്കൂമ്പാരം ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

പതിനായിരത്തിലധികം പേർ വീടുവീടാന്തരം കയറി മാലിന്യം ശേഖരിക്കുന്നുണ്ടെന്നും ഈ ക്രമാതീതമായ കാലതാമസം മൂലം കരാറുകാർ പണം നൽകാൻ പാടുപെടുകയാണെന്നും ബാലസുബ്രഹ്മണ്യൻ പറയുന്നു.
എല്ലാ പൗരകർമ്മികൾക്കും കൃത്യസമയത്ത് പണം നൽകുന്നതായി ബിബിഎംപി ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ബിബിഎംപിയിൽ നിന്നുള്ള പണമടയ്ക്കൽ കാലതാമസം കാരണം വീടുകൾ തോറും മാലിന്യം ശേഖരിക്കുന്ന പാവപെട്ട തൊഴിലാളികൾക്ക് പതിവായി പണം നൽകാൻ കഴിയുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുമകൂരു ഇനി ഇങ്ങനെ അറിയപ്പെടും; പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാത പദ്ധതിയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ ഉത്തരവിട്ട മന്ത്രാലയം തന്നെ പദ്ധതിക്ക് പച്ചക്കൊടി കാട്ടി; പ്രതിഷേധം
[masterslider id="10"]

Related posts