ജോഗിങ്ങിനായി ഇറങ്ങിയ സ്‌കൂൾ വിദ്യാർത്ഥിനി ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യാ ചെയ്തു.

ബെംഗളൂരു: 15 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിനി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നിൽ ചാടിയതായി റെയിൽവേ പോലീസ് അറിയിച്ചു. ചിക്കബാനാവരയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ രമ്യ പുലർച്ചെ 5.30ഓടെയാണ് മാതാപിതാക്കളോട് ജോഗിങ്ങിന് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.

മൂന്ന് മണിക്കൂറിന് ശേഷം ഷെട്ടിഹള്ളി റെയിൽവേ ഗേറ്റിന് സമീപമുല്ല ട്രെയിൻ ട്രാക്കിൽ ഒരു വഴിയാത്രക്കാരനാണ് പെൺകുട്ടിയുടെ മൃതദേഹം വികൃതമായ നിലയിൽ കണ്ടത്. തുടർന്ന് വഴിയാത്രക്കാരൻ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്.

  ബെംഗളൂരു - തുമകൂരു റൂട്ടിൽ ഏറ്റവും ദൈർഘ്യമേറിയ എസി ബസ് സർവീസുമായി ബിഎംടിസി

പ്രാഥമിക അന്വേഷണത്തിൽ ഇത് ഒരു ആത്മഹത്യയാണെന്ന് തെളിഞ്ഞു. രാവിലെ 6.30 ഓടെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നും പോലീസ് പറഞ്ഞു. എന്നാൽ മരണക്കുറിപ്പൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ല.

രമ്യ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നോ എന്നതിനെക്കുറിച്ച് മാതാപിതാക്കളോട് സംസാരിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത് എന്നാൽ തങ്ങളുടെ ഏകമകളെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിൽ നിന്ന് രക്ഷിതാക്കൾ കരകയറിയ ശേഷമേ അവർ ഇത് ചെയ്യൂ. നിലവിൽ ബെംഗളൂരു റൂറൽ റെയിൽവേ പൊലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
[masterslider id="10"]

Related posts