ഹിജാബ് വിവാദം; ഉഡുപ്പി കോളേജ് അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു

ബെംഗളൂരു : ഹിജാബ് ധരിച്ചതിന് എട്ട് വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് വിവാദത്തിലായ കർണാടകയിലെ ഉഡുപ്പി ജില്ലയിലെ വനിതാ സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളേജ്, ജനുവരി 21 ബുധനാഴ്ച മുതൽ ജനുവരി 26 വരെ വിദ്യാർത്ഥികൾക്ക് അവധി നൽകുമെന്ന് പ്രഖ്യാപിച്ചു. കോളേജ് പ്രിൻസിപ്പൽ ഒപ്പിട്ട കുറിപ്പിൽ കൊവിഡ്-19 കാരണമാണ് നടപടിയെന്ന് അവകാശപ്പെടുന്നു. ആറ് വിദ്യാർത്ഥികൾക്ക് കൊറോണ വൈറസ് പോസിറ്റീവ് ആണെന്നും ഇക്കാരണത്താൽ എല്ലാ വിദ്യാർത്ഥികൾക്കും അഞ്ച് ദിവസത്തേക്ക് അവധി നൽകിയിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

എന്നാൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ കോളേജിലെ എട്ട് വിദ്യാർത്ഥികളെ കഴിഞ്ഞ മൂന്നാഴ്ചയായി ക്ലാസ് മുറികളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. ഈ വിദ്യാർത്ഥികൾ – കോളേജിലെ 70 മുസ്ലീം വിദ്യാർത്ഥികളിൽ – ഹിജാബ് ധരിക്കുന്നത് തങ്ങളുടെ അവകാശമാണെന്ന് ശഠിക്കുന്നു, സംഭവം ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ നിരവധി ഇടങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. എട്ട് വിദ്യാർത്ഥികൾ ഡിസംബർ 27 മുതൽ പ്രതിഷേധത്തിലാണ്, എല്ലാ ദിവസവും കോളേജിൽ ഹാജരായിട്ടും ക്ലാസുകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
[masterslider id="10"]

Related posts