കർണാടകയിലെ എല്ലാ ജില്ലകളിലും ഡ്രോൺ ഭൂമി സർവേ നടത്തുമെന്ന് റവന്യൂ മന്ത്രി ആർ അശോക.

ബെംഗളൂരു: സംസ്ഥാന സർക്കാർ ഭൂമി സർവേ നടത്തുന്നതിനായി എല്ലാ ജില്ലകളിലും 287 കോടി രൂപ ചെലവിൽ ഡ്രോൺ അധിഷ്ഠിത സർവേ നടത്തുമെന്ന് റവന്യൂ മന്ത്രി ആർ അശോക വ്യാഴാഴ്ച പറഞ്ഞു. തുംകുരു, ഹാസൻ, ഉത്തര കന്നഡ, ബെലഗാവി, രാമനഗര എന്നീ അഞ്ച് ജില്ലകളിലാണ് കേന്ദ്രത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഡ്രോൺ സർവേ നടത്തുന്നതെന്നും അശോക പറഞ്ഞു.

  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!

ഭൂമിയുടെ രേഖകൾ ഡിജിറ്റൽ രൂപത്തിലാക്കുന്നതിനാണ് 287 കോടി രൂപ ചെലവിൽ സർവേ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചെന്നും ബ്രിട്ടീഷ് ഭരണകാലത്താണ് അവസാനമായി ഭൂമി സർവേ നടത്തിയതെങ്കിലും, അതിൽ നിരവധി രേഖകൾ ഒന്നുകിൽ നഷ്ടപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തതായും അദ്ദേഹം പറഞ്ഞു.

റവന്യൂ രേഖകൾ ഇല്ലാത്ത ലംബാനി തണ്ടകൾ, കുറുബ ഹട്ടികൾ, ദൊഡ്ഡികൾ, മറ്റ് സെറ്റിൽമെന്റുകൾ എന്നിവ കണ്ടെത്തുന്നതിന് എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അശോകൻ പറഞ്ഞു. “അത്തരം വാസസ്ഥലങ്ങൾ ഗ്രാമങ്ങളായി പ്രഖ്യാപിക്കുമെന്നും സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇത് അവരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
[masterslider id="10"]

Related posts