നഗരത്തിൽ മലിനമായ 75 ഓളം തടാകങ്ങൾ എന്നാൽ ബിബിഎംപിയുടെ 42 കോടിയുടെ സമഗ്ര വികസന പദ്ധതി ഉൾപ്പെട്ടത് 8 എണ്ണം മാത്രം

ബെംഗളൂരു : “സമഗ്രമായി” വികസിപ്പിക്കാൻ ബിബിഎംപി പദ്ധതിയിട്ടിരിക്കുന്നതിനാൽ, മാലിന്യങ്ങളും മലിനജലവും നിറഞ്ഞ എട്ട് അവികസിത തടാകങ്ങൾ ജീവസുറ്റതാവും. നീണ്ട ഇടവേളയ്ക്ക് ശേഷം, നഗരത്തിലുടനീളമുള്ള അവികസിതമായ 75 തടാകങ്ങളിൽ എട്ടെണ്ണം പുനരുജ്ജീവിപ്പിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികയുടെ (ബിബിഎംപി) തടാക വകുപ്പിന് 42 കോടി രൂപയുടെ പ്രത്യേക ഗ്രാന്റ് ലഭിച്ചു.

  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

കെആർ പുരത്തെ വെംഗയൻഹ കേരെ (8 കോടി), ഹുളിമാവ് തടാകം (8 കോടി), നായന്ദഹള്ളി തടാകം (7.5 കോടി), കൈഗൊണ്ടനഹള്ളി തടാകം (4.85 കോടി), അമൃതഹള്ളി തടാകം (4 കോടി), കെങ്കേരി തടാകം (4 കോടി രൂപ). റാച്ചേനഹള്ളി തടാകത്തിൽ തണ്ണീർത്തടങ്ങൾ ഒരുക്കുന്നതിന് 2.66 കോടി രൂപയും ബെന്നിഗനഹള്ളി തടാകത്തിൽ മലിനജല സംസ്കരണ പ്ലാന്റും ഇൻലെറ്റും നിർമിക്കുന്നതിന് 2.84 കോടി രൂപയും എന്നിങ്ങനെ ആണ് നഗരസഭ വകയിരുത്തിയിട്ടുള്ളത്.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും
[masterslider id="10"]

Related posts