സ്വകാര്യ ആശുപത്രികളിൽ നിന്നും വൈകി എത്തിച്ചത് മൂലം കോവിഡ് രോഗികൾ മരണപ്പെട്ടതായി റിപ്പോർട്ട്

ബെംഗളൂരു: ബൗറിംഗ് ആന്റ് ലേഡി കർസൺ ഹോസ്പിറ്റലിൽ നടത്തിയ ഒന്നിലധികം മരണങ്ങളുടെ  പരിശോധനകളിൽ മറ്റ് സ്വകാര്യ ആശുപത്രികളിൽ നിന്നും വൈകി എത്തിച്ചത് മൂലം കോവിഡ് രോഗികൾ മരണപ്പെട്ടതായി കണ്ടെത്തി. ഒക്ടോബർ 1 നും നവംബർ 30 നും ഇടയിൽ, 24 മണിക്കൂറിനുള്ളിൽ 17 മരണങ്ങൾഉണ്ടായി. അതുപോലെ, വർഷം മെയ് 16 നും ജൂൺ 15 നും ഇടയിൽ, അത്തരം 32 മരണങ്ങളും ജൂൺ 16 നുംജൂലൈ 20 നും ഇടയിൽ ആറ് മരണങ്ങൾ രേഖപ്പെടുത്തി.

സ്വകാര്യ ആശുപത്രികൾ രോഗികളെ ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ ഇവിടേക്ക് റഫർ ചെയ്യുന്നു, അഡ്മിറ്റ് ചെയ്ത് കഴിഞ്ഞ് രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ ഞങ്ങളുടെ ഐസിയുവിൽ അവർ മരിച്ചതായി പ്രഖ്യാപിക്കപ്പെടടും. വെന്റിലേറ്ററിൽ കിടന്ന രോഗികളെ സ്വകാര്യ ആശുപത്രികളിൽ നിന്ന് റഫർ ചെയ്തിട്ടുണ്ട്.  അവിടെയുള്ള ചികിത്സയുടെ ഉയർന്ന ചിലവ് കാരണം രോഗികൾക്ക് ചികിത്സക്ക് പണം കണ്ടെത്താനും ബുദ്ധിമുട്ട് വരും . അവസാന നിമിഷം ഞങ്ങളുടെ അടുത്തെത്തും, ” ബൗറിംഗ് ആന്റ് ലേഡി കർസൺ ഹോസ്പിറ്റലിലെ ഒരു ഡോക്ടർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us