കേരളത്തിൽ ഇന്ന് 13,550 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 10,283 പേർ രോഗമുക്തി നേടി.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര്‍ 746, കോട്ടയം 579, കാസര്‍ഗോഡ് 570, പത്തനംതിട്ട 473, ഇടുക്കി 284, വയനാട് 268 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 3222 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 14724 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 2.54 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 14724 ആകെ ഡിസ്ചാര്‍ജ് : 2719479 ഇന്നത്തെ കേസുകള്‍ : 3222 ആകെ ആക്റ്റീവ് കേസുകള്‍ : 85997 ഇന്ന് കോവിഡ് മരണം : 93 ആകെ കോവിഡ് മരണം : 34929 ആകെ പോസിറ്റീവ് കേസുകള്‍ : 2840428 ഇന്നത്തെ…

Read More

അതിർത്തി പ്രദേശങ്ങളിലെ സ്ഥലപ്പേരുകൾ മാറ്റുന്നതിൽ ആശങ്ക; മുഖ്യമന്ത്രി ഇടപെട്ടു

ബെംഗളൂരു: കാസർകോട് ജില്ലയിലെ അതിർത്തിപ്രദേശങ്ങളിലെ സ്ഥലപ്പേരുകൾ മാറ്റുന്നതിൽനിന്ന് കേരളം പിന്മാറണമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. ഇക്കാര്യമാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം കത്തെഴുതി. കാസർകോട്ടും മഞ്ചേശ്വരത്തുമുള്ള മലയാളികളും കന്നഡിഗരും ഐക്യത്തോടെയാണ് കഴിയുന്നത്. അതിനാൽ കന്നഡയിലുള്ള സ്ഥലപ്പേരുകൾ മലയാളത്തിലേക്ക് മാറ്റുന്നത് നല്ല കാര്യമല്ല -യെദ്യൂരപ്പ പറഞ്ഞു. തുളു-കന്നഡ ശൈലിയിലുള്ള സ്ഥലപ്പേരുകൾ മലയാളശൈലിയിലേക്ക് മാറ്റുന്നതിനെതിരേ കർണാടക അതിർത്തിമേഖലാ വികസന അതോറിറ്റി രംഗത്തെത്തിയിരുന്നു. അതോറിറ്റി ചെയർമാൻ ഡോ. സി.സോമശേഖർ ഇക്കാര്യം യെദ്യൂരപ്പയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. സ്ഥലപ്പേരുകൾക്ക് മാറ്റം വരുത്തുന്നതിനെതിരേ മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, മൈസൂരു-കുടക്…

Read More

നാളെമുതൽ ഒരാഴ്ച്ച ജലവിതരണം തടസ്സപ്പെടും

ബെംഗളൂരു: അറ്റകുറ്റപണിയുടെ ഭാഗമായി നഗരത്തിലെ വിവിധയിടങ്ങളിൽ 30 മുതൽ ജൂലായ് ഏഴുവരെ ജലവിതരണത്തിൽ തടസ്സം നേരിടുമെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി. അറിയിച്ചു. കാവേരി ജലവിതരണപദ്ധതിയുടെ പമ്പിങ് സ്റ്റേഷനുകളായ ടി.കെ. ഹള്ളി, ഹാരോഹള്ളി, താത്തഗുനി തുടങ്ങിയ പമ്പിങ് സ്റ്റേഷനുകളിലാണ് അറ്റകുറ്റപണി നടക്കുന്നത്. – ഉത്തരഹള്ളി – ബെലന്തൂർ – ഇബ്ബലുർ – കോറമംഗല ഫസ്റ്റ് ബ്ലോക്ക്, ഫോർത്ത് ബ്ലോക്ക്, ഫോർത്ത് സി ബ്ലോക്ക്, ജെ ബ്ലോക്ക്, മിലിട്ടറി കാമ്പസ്, എ.എസ്.സി. സെന്റർ – സിദ്ധാർഥ കേളനി – വെങ്കടാപുര – ടീച്ചേഴ്‌സ് കോളനി – ജക്കസാന്ദ്ര, ജക്കസാന്ദ്ര എക്സ്റ്റൻഷൻ…

Read More

കണ്ണില്ലാത്ത ക്രൂരത; എച്ച്.ആർ.ബി.ആർ. ലേഔട്ടിലെ കുറ്റിക്കാട്ടിൽ അംഗവൈകല്യമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ

ബെംഗളൂരു: എച്ച്.ആർ.ബി.ആർ. ലേ ഔട്ടിലെ ഒരു കുറ്റിക്കാട്ടിൽ ഒന്നര വയസുള്ള കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സമീപത്തുകൂടി പോകുകയായിരുന്ന ഒരു യാത്രക്കാരന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് കുഞ്ഞിന് പുതുജീവൻ ലഭിച്ചത്. യാത്രക്കാരൻ വിവരമറിയിച്ചതിനെത്തുടർന്ന് ബാനസവാടി പോലീസ് എത്തിയാണ് കുഞ്ഞിനെ വീണ്ടെടുത്തത്. വളർച്ചയിലെ വൈകല്യം മൂലം എഴുന്നേൽക്കാൻ കഴിയാത്ത കുഞ്ഞ് ഇഴഞ്ഞുനീങ്ങാൻ ശ്രമിക്കുന്ന നിലയിലായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ എടുത്ത് ആംബുലൻസ് വിളിച്ചു വരുത്തി ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ വൈകല്യം മൂലം രക്ഷിതാക്കൾ ഉപേക്ഷിച്ചതാണെന്ന് കരുതുന്നതായി പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താൻ പോലീസ് ശ്രമം നടത്തിയെങ്കിലും…

Read More

17 കാരനെ വിവാഹം ചെയ്ത യുവതി കുടുങ്ങി…

ബെംഗളൂരു: 17 വയസ്സുകാരനെ വിവാഹം കഴിച്ച നഴ്സിങ് വിദ്യാര്‍ഥിനിയായ യുവതിക്കെതിരേ കേസെടുത്ത് പോലീസ്. ബെംഗളൂരു സ്വദേശിനിയും മടിക്കേരിയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയുമായ 20 വയസ്സുകാരിക്കെതിരെയാണ് ചിക്കമംഗളൂരു പോലീസ് കേസെടുത്തിരിക്കുന്നത്. ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്ത 17-കാരന്റെ ബന്ധുക്കള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ജൂണ്‍ 20-നാണ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ചിക്കമംഗളൂരു സ്വദേശിയായ 17-കാരനും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. ചിക്കമഗളൂരില്‍ എത്തിയ യുവതിയെ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ എത്തിച്ച്‌ 17 കാരന്റെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹം നടത്തുകയായിരുന്നു.…

Read More

മാമ്പഴം റോഡിലേക്ക് വലിച്ചെറിഞ്ഞ് കർഷകരുടെ പ്രതിഷേധം.

ബെംഗളൂരു: ആന്ത്രാക്നോസ് ഫംഗസ് അണുബാധയെയും മാമ്പഴത്തിന്റെ വിലയിലുണ്ടായ തകർച്ചയെയും തുടർന്ന് കർണാടകയിലെ കോലാറിലെ മാമ്പഴ കർഷകർ മാമ്പഴം റോഡിലേക്ക് വലിച്ചെറിഞ്ഞു പ്രതിഷേധിച്ചു. കനത്ത നഷ്ടത്തിൽ ആയിട്ടും ജില്ലാ ഭരണകൂടത്തിൽ നിന്നും യാതൊരു വിധ സഹായവും ലഭിക്കാത്തതിനാൽ ജില്ലയിലെ ശ്രീനിവാസപുരയിലെ ചില ഭാഗങ്ങളിൽ മാമ്പഴ കർഷകർ റോഡരികിൽ ധാരാളം മാമ്പഴങ്ങൾ വലിച്ചെറിഞ്ഞിട്ടുണ്ട്. അപ്രതീക്ഷിത മഴ ജില്ലയിലെ വിളകൾക്ക് കനത്ത നാശനഷ്ടമുണ്ടായതിനാൽ മാമ്പഴ കർഷകർ ഈ വർഷം ഒരു ട്രിപ്പിൾ വാമിയെ നേരിട്ടുവെന്ന് കോലാർ ജില്ലാ മാമ്പഴ കർഷകരുടെയും മാർക്കറ്റിംഗ് അസോസിയേഷന്റെയും പ്രസിഡന്റ് നീലതുരു ചിന്നപ്പ റെഡ്ഡി…

Read More

മുൻ കോർപ്പറേറ്ററുടെ കൊലപാതകം: മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു : നഗരത്തിൽ കൊല്ലപ്പെട്ട മുൻ ബൃഹത്ത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) കോർപ്പറേറ്റർ രേഖ കദിരേഷിൻറെ ഭർത്യ സഹോദരി മാലയെ ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, മാലയുടെ മകൻ അരുണിനെയും പിടികൂടി, അവരെ പോലീസ് ചോദ്യം ചെയ്തു വരുന്നു. പീറ്റർ, സൂര്യ, സ്റ്റീഫൻ, അജയ്, പുരുഷോത്തം എന്നീ അഞ്ച് പ്രതികളെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രേഖയുടെ ഭർത്താവ് കദിരേഷിന്റെ മൂത്ത സഹോദരി മാലയും മകനും ആരോപണവിധേയരായ കൊലയാളികളുമായി ബന്ധമുണ്ടെന്നും പോലീസ് വ്യത്തങ്ങൾ അറിയിച്ചു. വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിന്…

Read More

ബ്ലാക്ക് ഫംഗസ് അണുബാധ നിർണ്ണയിക്കാൻ സൗജന്യ സ്കാനിംഗ് പ്രഖ്യാപിച്ച്‌ കർണാടക.

ബെംഗളൂരു : കോവിഡ് -19 രോഗികളിൽ മ്യൂക്കോർമൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) അണുബാധ കണ്ടെത്തുന്നതിനുള്ള സിടി, എംആർഐ സ്കാൻ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും സൗജന്യമായി ഏർപ്പെടുത്തിയതായി കർണാടക സർക്കാർ തിങ്കളാഴ്ച അറിയിച്ചു. സ്വകാര്യ ആശുപത്രികളിലെയും ലബോറട്ടറികളിലെയും സ്കാനുകളുടെ ചിലവും സർക്കാർ നികത്തി. സ്വകാര്യ ആശുപത്രികളിലും ലബോറട്ടറികളിലും, പി‌എൻ‌എസ്, എം‌.ആർ‌.ഐ സ്കാൻ 4000 രൂപയും ബിപി‌എൽ കാർഡുള്ളവർക്ക് 3000 രൂപയുമാണ്. കർണാടക ആരോഗ്യമന്ത്രി ഡോ.കെ സുധാകർ ട്വിറ്ററിലൂടെയാണ് ഈ വിവരം പങ്കു വെച്ചത്. സംസ്ഥാനത്ത് കോവിഡ് -19 കേസുകൾ 3000 ൽ നിന്ന് 2576 ആയി…

Read More
Click Here to Follow Us