സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകൾ എല്ലാ കിടക്കകളും കോവിഡ് രോഗികൾക്കായി നീക്കിവച്ചിരിക്കണം: ആരോഗ്യ മന്ത്രി.

ബെംഗളൂരു: മൂന്ന് നാല് ദിവസത്തിനുള്ളിൽ കോവിഡ് രോഗികൾക്കായി കിടക്കകൾ നീക്കിവയ്ക്കണമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ എല്ലാ സ്വകാര്യ, സർക്കാർ മെഡിക്കൽ കോളേജുകളോടും ആവശ്യപ്പെട്ടു

എന്നിരുന്നാലും, അടിയന്തിര ചികിത്സക്കും അമ്മശിശു സംരക്ഷണത്തിനും ഡയാലിസിസിനും വേണ്ടിയുള്ള കിടക്കകൾ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

12 സ്വകാര്യ മെഡിക്കൽ കോളേജുകൾക്കും നാല് സർക്കാർ ആശുപത്രികൾക്കും ഇത് ബാധകമാണ്   (വിക്ടോറിയ, ബോറിംഗ്, ചരക, എച്ച്എസ്ഐഎസ് ഗോഷ)

  കോറമംഗലയിലെ പബ്ബിൽ തുടങ്ങി വെച്ചു; ബെംഗളൂരു പോലീസിന്റെ മുന്നിൽ വെച്ച് പെൺകുട്ടികൾ യുവാവിനെ തല്ലിചതച്ചു! വീഡിയോ കാണാം

ഇത് ചെയ്യുന്നതിലൂടെ അധികമായി 7,500 കിടക്കകൾ ലഭിക്കുമെന്ന് സംസ്ഥാനം പ്രതീക്ഷിക്കുന്നു. 30 കിടക്കയിൽ താഴെയുള്ള എല്ലാ ആശുപത്രികളിലും കോവിഡ് ഇതര  രോഗികളെ മാത്രമേ പ്രവേശിപ്പിക്കാവൂ. 30 കിടക്കകൾക്ക് മുകളിലുള്ള  എല്ലാ സ്വകാര്യ ആശുപത്രികളിലും 80 ശതമാനം കിടക്കകൾ സർക്കാർ റഫർ ചെയ്യുന്ന കോവിഡ് രോഗികൾക്കായി നീക്കിവയ്ക്കണം. ഐസിയു കിടക്കകളും വെന്റിലേറ്റർ കിടക്കകളും ഇതിൽ ഉൾപ്പെടും. ഇത് അടിയന്തിര സാഹചര്യമാണ് “, എന്ന് ഡോ. സുധാകർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാന സൗധയും വെള്ളത്തിൽ; പ്രതിപക്ഷ നേതാവിന്റെ മുറിയിൽ 'നീന്തൽക്കുളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹത്തിന് മദ്യം വിളമ്പിയില്ല; വേദിയില്‍ വച്ച് വധുവരന്‍മാരെ തല്ലി അയല്‍വാസികള്‍
[masterslider id="10"]

Related posts

Click Here to Follow Us