ശിവമൊഗ്ഗയിലെ ഡോക്ടറുടെ മരണത്തിന് പ്രതിരോധ കുത്തിവെപ്പുമായി ബന്ധമില്ല: ആരോഗ്യ വകുപ്പ്.

ബെംഗളൂരു : ശിവമൊഗ്ഗയിൽ കഴിഞ്ഞ ദിവസം സുബ്ബയ മെഡിക്കൽ കോളേജിലെ ഡോക്ടർ ജയപ്രകാശ് ടി.എ.യുടെ മരണത്തിന് കോവിഡ് പ്രതിരോധ കുത്തിവെപ്പുമായി ഒരു ബന്ധവുമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഹൃദയ സ്തംഭനമാണ് ഡോക്ടറുടെ മരണത്തിന് കാരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ രാജേഷ് സുരഗി ഹള്ളി അറിയിച്ചു.

2 ദിവസം മുൻപ് കോവിഷീൽഡ് വാക്സിൻ എടുത്തതിന് ശേഷവും ഡോ: ജയപ്രകാശ് മെഡിക്കൽ കോളേജിൽ ക്ലാസുകൾ എടുത്തിരുന്നു.

  നിയന്ത്രിത അളവിൽ കഞ്ചാവ് വില്പന അനുവദിക്കാം; ഒന്നാം തീയതിയിലെ മദ്യനിരോധനം തട്ടിപ്പ്, ലോട്ടറി ജനങ്ങളെ പറ്റിക്കാൻ; അഴിമതിക്കഥകൾ തുറന്നുപറഞ്ഞ് ബിജു പ്രഭാകറിന്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും

ബുധനാഴ്ച രാവിലെ നെഞ്ചുവേദന വരികയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കടുത്ത പ്രമേഹ രോഗിയും മുൻപ് ഒരു ബൈപാസ് സർജ്ജറ്റി കൂടെ കഴിഞ്ഞതായിരുന്നു ഡോ: ജയപ്രകാശിന്.

അദ്ദേഹത്തിൻ്റെ മരണ കാരണം ഹൃദയ സ്തംഭമാണ് എന്ന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട് ,ഇതിന് വാക്സിനുമായി ഒരു ബന്ധവുമില്ലെന്ന് സംസ്ഥാന ആരോഗ്യ കുടുംബ മന്ത്രാലയത്തിലെ കമ്മീഷണർ പങ്കജ് കുമാർ പാണ്ഡേ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടുജോലിയേക്കാൾ നല്ലത് ഓട്ടോ ഡ്രൈവിംഗ്; സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്ന് ബെംഗളൂരുവിലെ ഈ വനിതാ ഓട്ടോ ഡ്രൈവറുടെയാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡ്രോയർ തുറന്ന കുട്ടികൾ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച; സ്വർണ്ണ മോതിരമിട്ട് മൂർഖൻ പാമ്പ്!
[masterslider id="10"]

Related posts