പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ പോയ മുഖ്യമന്ത്രിയുടെ എസ്കോർട്ട് കാർ അപകടത്തിൽ പെട്ടു;ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.

ബെംഗളൂരു : മുഖ്യമന്ത്രി യെദിയൂരപ്പയുടെ എസ്കോർട്ട് വാഹനം അപകടത്തിൽ പെട്ട് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ അവസാനത്തെ വാഹനമാണ് ആദ്യം ഡിവൈഡറിൽ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് ഒരു വാനുമായി കൂട്ടിയിടിക്കുകയും ചെയ്തത്. ഡ്രൈവറായ സെൽവകുമാറിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ തുമുക്കുരു ദേശീയ പാതയിൽ യശ്വന്ത് പുര മേൽപ്പാലത്തിന് മുകളിൽ വച്ചായിരുന്നു അപകടം. ഈ ശനിയാഴ്ച തുമക്കുരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന കർഷക റാലിയുണ്ട്, ഇതിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ വേണ്ടിയാണ് ,ഇന്ന് രാവിലെ സ്വവസതിയായ ഡോളേഴ്സ് കോളനിയിൽ നിന്ന് മുഖ്യമന്ത്രി തുമുക്കുരുവിലേക്ക്…

Read More

ആയിരക്കണക്കിന് സി.സി.ടി.വി ക്യാമറകൾ;25 ഡ്രോൺ ക്യാമറകൾ,20 വാച്ച് ടവറുകൾ,.. സമാധാനപൂർണമായ ഒരു പുതുവർഷത്തെ വരവേൽക്കാൻ ഉദ്യാന നഗരം ഒരുങ്ങി…

ബെംഗളൂരു: 2020ന് സ്വീകരിക്കാൻ ആയിരങ്ങൾ ഇന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഒത്തുകൂടും, ആഘോഷിക്കും. പ്രധാന ആഘോഷങ്ങൾ നടക്കുന്ന എംജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിൽ കനത്ത സുരക്ഷയാണ് സിറ്റി പോലീസ് ഒരുക്കിയിരിക്കുന്നത്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മാത്രം 1500 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് ,കൂടാതെ 20 വാച്ച് ടവറുകളും 25 ഡ്രോൺ ക്യാമറകളും ആകാശ നിരീക്ഷണത്തിനായി ഒരുക്കിയിട്ടുണ്ട്. പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് 4 മുതൽ നാളെ പുലർച്ചെ 5 വരെ എംജിറോഡ് ബ്രിഗേഡ് റോഡ് റെസിഡൻസി റോഡ് സെൻറ്…

Read More

പുതുവത്സരാഘോഷം അതിരുകടക്കുന്നത് തടയാൻ കാവേരീതീരത്തെ ടൂറിസം കേന്ദ്രങ്ങളിൽ നിരോധനാജ്ഞ

ബെംഗളൂരു: പുതുവത്സരാഘോഷം അതിരുകടക്കുന്നത് തടയാൻ കാവേരീതീരത്തെ ടൂറിസം കേന്ദ്രങ്ങളിൽ നിരോധനാജ്ഞ. ആഘോഷത്തിന്റെപേരിൽ നിയമലംഘനം നടത്തുന്നവരുടെ പേരിൽ കർശനനടപടിയെടുക്കുമെന്ന് മൈസൂരു സിറ്റി പോലീസ് കമ്മിഷണർ കെ.ടി. ബാലകൃഷ്ണ മുന്നറിയിപ്പ് നൽകി. മാണ്ഡ്യജില്ലയിലെ കാവേരീനദിതീരത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഡിസംബർ 31-ന് രാവിലെ ആറ് മുതൽ ജനുവരി ഒന്നിന് രാവിലെ ആറ് വരെ സി.ആർ.പി.സി.യിലെ 144-ാം വകുപ്പ് പ്രഖ്യാപിച്ച് നിരോധനാജ്ഞയേർപ്പെടത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. പുതുവത്സരാഘോഷത്തിനെത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കാൻ വേണ്ടിയാണിത്. ആഘോഷത്തിൽ മതിമറക്കുന്നവർ പുഴയിലിറങ്ങാനും ഒഴുക്കിൽപ്പെടാനുമുള്ള സാധ്യത മുന്നിൽക്കണ്ടാണിത്. ജില്ലയിലെ ബാലമുറി, യേദമുറി തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സഞ്ചാരികളുടെ…

Read More

നഗരത്തിൽ പുതുവർഷ ആഘോഷങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് ഈ വാർത്ത വായിക്കുക..

ബെംഗളൂരു : നഗരത്തിൽ പുതുവർഷം ആഘോഷിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്.. ബി.എം.ടി.സി. സർവീസ് ഇന്ന് രാത്രി 12:30 വരെ ഉണ്ടായിരിക്കും. നമ്മ മെട്രോ സർവ്വീസ് നാളെ പുലർച്ചെ 2 മണി വരെ ഉണ്ടായിരിക്കും ഇലക്ട്രോണിക് സിറ്റി, വിമാനത്താവള മേൽപ്പാലങ്ങൾ അടക്കം നഗരത്തിലെ 41 മേൽപ്പാലങ്ങൾ ഇന്ന് രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ അടച്ചിടും. നന്ദി ഹിൽസിലും മണ്ഡ്യയിലെ മുത്തത്തി നദിയിലും ഇന്ന് വൈകീട്ട് 4 മുതൽ രാവിലെ 8 വരെ പ്രവേശനം നിഷേധിച്ചു. മുങ്ങിമരണവും മറ്റ് അപകടങ്ങളും…

Read More

അതിര്‍ത്തിയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ച ബസ് സര്‍വീസ് പുനരാരംഭിച്ചു.

ബെംഗളൂരു: പ്രശ്നങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ച കര്‍ണാടക ആര്‍ ടി സി യുടെ സര്‍വീസുകള്‍ ഇന്ന് രാവിലെ പുനരാരംഭിച്ചു.കര്‍ണടക-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ ആണ് പ്രശ്നങ്ങള്‍ ആരംഭിച്ചതും മഹാരാഷ്ട്രയിലേക്ക് ഉള്ള അന്തര്‍ സംസ്ഥാന ആര്‍ ടി സി സര്‍വീസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതും. സംസ്ഥാനത്തെ മറാത്ത സംസാരിക്കുന്ന ആളുകള്‍ കൂടുതല്‍ ജീവിക്കുന്ന സ്ഥലത്ത് മഹാരാഷ്ട്ര ഏകീകരണ സമിതിയുടെ സമ്മേളനത്തില്‍ എന്‍.സി.പി.എം എല്‍ എ രാജേഷ്‌ പാട്ടീലിനെ പങ്കെടുപ്പിക്കാന്‍ ഉള്ള നീക്കത്തെ കര്‍ണാടക അനുകൂല സംഘടനകള്‍ എതിര്‍ത്തതോടെ ആണ് പ്രശ്നങ്ങളുടെ തുടക്കം. ഇതേ തുടര്‍ന്ന് ശിവ സേന…

Read More

ബന്ദിപ്പൂരിൽ പുതുവത്സരാഘോഷത്തിന് വനംവകുപ്പിന്റെ നിയന്ത്രണം

ബെംഗളൂരു: ബന്ദിപ്പൂർ വനമേഖലയിൽ ആഘോഷം നടത്തുന്നത് തടയാനാവശ്യമായ എല്ലാ മുൻകരുതലുകളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്. കടുവസങ്കേതത്തിന്റെസമീപത്തുള്ള റിസോർട്ടുകളിലും ഹോംസ്റ്റേകളിലും പുതുവത്സരാഘോഷത്തിന് കർണാടക വനംവകുപ്പിന്റെ നിയന്ത്രണം. ഉച്ചത്തിൽ പാട്ടും ബഹളവും ഉണ്ടാകരുതെന്നും നിയന്ത്രിതമായി മാത്രമേ ആഘോഷങ്ങൾ പാടുള്ളൂവെന്നും വനംവകുപ്പ് നിർദേശിച്ചു. ഡി.ജെ. പാർട്ടി, അനിയന്ത്രിതമായ വെളിച്ചം, കാമ്പ് ഫയർ എന്നിവയ്ക്കു വിലക്കുണ്ട്. വനംവകുപ്പിന്റെ ഗസ്റ്റ് ഹൗസിൽ 30 മുതൽ ജനുവരി ഒന്നുവരെയുള്ള ബുക്കിങ് റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചു. ഈ ദിവസങ്ങളിൽ ഗസ്റ്റ് ഹൗസ് അടച്ചിടും.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആളെ കുത്തിക്കൊന്നു.

ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആളെ കുത്തിക്കൊന്നു. ഫക്രുദ്ദീൻ സാബ് നദഫ്(52) ആണ് മരിച്ചത്. ഹുബ്ബള്ളിയിലെ നാവൽഗുണ്ഡ് ടൗണിലെ ആശുപത്രിയിൽ വച്ചായിരുന്നു സംഭവം. കഴിഞ്ഞ ശനിയാഴ്ച നദഫ് ബസവേശ്വര നഗറിലെ സമീപത്തെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. സമീപവാസികൾ വിഷയം അറിയുകയും നാട്ടുകാർ ചേർന്ന് അയാളെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇയാളെ ഞായറാഴ്ച കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Read More

പിഴത്തുക ഉയർത്തിയത് ഫലം കണ്ടുവോ? നഗരത്തിൽ ഗതാഗത നിയമലംഘനത്തെ തുടർന്നുള്ള കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു.

BANGALORE TRAFFIC POLICE

ബെംഗളൂരു : ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക ഉയർത്തിയതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത്തരം കേസുകളുടെ എണ്ണത്തിൽ കുറവ് വന്നതായി കണക്കുകൾ. ഈ വർഷം ആദ്യത്തെ 6-7 മാസം ദിവസവും 25000 കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു എങ്കിൽ സെപ്റ്റംബറിൽ അത് 20000 ആകുകയും, ഒക്ടോബർ, നവംബറിൽ 16000 ൽ എത്തി നിൽക്കുകയും ചെയ്തു. സെപ്റ്റംബർ 3ന് ആണ് പുതുക്കിയ പിഴ നിരക്കുകൾ പ്രാബല്യത്തിൽ വന്നത് ,ഇതേ മാസം 22 ന് നിരക്കുകളിൽ ചില കുറവുകൾ വരുത്തുകയും ചെയ്തു. അതേ സമയം സർക്കാറിന് ലഭിച്ച പിഴത്തുകയിൽ വൻ…

Read More

മലയാളിവിദ്യാർഥികളെ നിരീക്ഷിക്കണമെന്നു നിർദേശിച്ച് കർണാടക സർക്കാർ പുറപ്പെടുവിച്ച സർക്കുലർ വിവാദത്തിൽ

ബെംഗളൂരു: മലയാളിവിദ്യാർഥികളെ നിരീക്ഷിക്കണമെന്നു നിർദേശിച്ച് കർണാടക സർക്കാർ പുറപ്പെടുവിച്ച സർക്കുലർ വിവാദത്തിൽ. മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ജില്ലകളിലെ കോളേജുകൾക്കാണ് കോളേജ് വിദ്യാഭ്യാസ വകുപ്പ് ജോയന്റ് ഡയറക്ടർ സർക്കുലർ അയച്ചത്. എന്നാൽ, സർക്കുലർ തയ്യാറാക്കിയപ്പോഴുണ്ടായ പിശകാണെന്നും കേരളത്തിൽനിന്നുള്ള വിദ്യാർഥികളുടെ സുരക്ഷയാണ് ഉദ്ദേശിച്ചതെന്നും ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. ഡിസംബർ 19-നാണ് സർക്കുലർ ഇറക്കിയത്. ഇതിനുപിന്നാലെയാണ് പ്രക്ഷോഭം ശക്തമായതും പോലീസ് വെടിവെപ്പിൽ രണ്ടുപേർ മരിച്ചതും. പ്രതിഷേധസമരം കണക്കിലെടുത്ത് മംഗളൂരുവിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് കോളേജ് പ്രിൻസിപ്പൽമാർക്ക് സർക്കുലർ ലഭിച്ചത്. സർക്കുലർ ഇറക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥതലത്തിൽ എടുത്തതാണെന്നും…

Read More

നഗരത്തിലെ 15 റെയിൽവേ സ്റ്റേഷനുകളിൽ സൈക്കിൾ ഷെയറിങ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങി റെയിൽവേ!

ബെംഗളൂരു: സൈക്കിൾ ഷെയറിങ് കമ്പനിയായ ‘യുലു’ വുമായി ചേർന്ന് നഗരത്തിലെ 15 റെയിൽവേ സ്റ്റേഷനുകളിൽ സൈക്കിൾ ഷെയറിങ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങി റെയിൽവേ! സൈക്കിൾ ഷെയറിങ് പദ്ധതി വരുന്നതോടെ സ്വകാര്യവാഹനങ്ങൾ റെയിൽവേ സ്റ്റേഷനുകളിൽ കൊണ്ടുപോകുന്നത് ഒരുപരിധിവരെ ഒഴിവാക്കാനാകും. യെലഹങ്ക റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ആഴ്ച ആദ്യത്തെ ബൈക്ക് ഷെയറിങ് സർവീസ് ആരംഭിച്ചിരുന്നു. ‘ബൗൺസ്’ ആണ് ബൈക്ക് സർവീസ് ലഭ്യമാക്കിയിട്ടുള്ളത്. ബെല്ലന്ദൂർ, ബാനസവാടി, ഹൂഡി ഹാൾട്ട്, ബൈയപ്പനഹള്ളി, കൃഷ്ണരാജപുരം, ബെംഗളൂരു ഈസ്റ്റ്, കന്റോൺമെന്റ് തുടങ്ങിയ 13 സ്റ്റേഷനുകളിൽ കൂടി ബൈക്ക് ഷെയറിങ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റേഷനുകളുടെ രണ്ട് പ്രവേശന…

Read More
Click Here to Follow Us