മന്ത്രി സ്ഥാനം ലഭിച്ചില്ല; ബി.ജെ.പി എംഎൽഎ സിദ്ധരാമയ്യയുമായി ചർച്ച നടത്തി.

ബെംഗളൂരു: മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ ഏറ്റവുമധികം അതൃപ്തി പ്രകടിപ്പിച്ച ബിജെപിയുടെ എംഎൽഎ ഉമേഷ് കട്ടി കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയുമായി ഫോണിൽ ചർച്ച നടത്തി.

രാഷ്ട്രീയ നീക്കങ്ങൾ ചർച്ചയായെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും സൗഹൃദ സംഭാഷണം മാത്രമായിരുന്നു എന്ന് ആദ്ദേഹം വിശദീകരിച്ചു.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

100% ബിജെപിക്ക് ഒപ്പമാണെന്നും കോൺഗ്രസിലേക്ക് പോകില്ലെന്നും  അദ്ദേഹം പറഞ്ഞു.

സുഹൃത്തായ സിദ്ധരാമയ്യ”മന്ത്രി ” എന്നാണ് തന്നെ അഭിസംബോധന ചെയ്തതെന്നും മന്ത്രി അല്ല എന്ന് തിരുത്തി എന്നും, അങ്ങനെ തെറ്റിദ്ധരിച്ചു പോയി എന്നും അദ്ദേഹം വിശദീകരിച്ചു. ബെംഗളൂരുവിൽ ആയിരിക്കുമ്പോഴെല്ലാം തങ്ങൾ പരസ്പരം കാണാറുണ്ടെന്നും കട്ടി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts