സംസ്ഥാനത്ത് എൻജിനിയറിങ് കോഴ്‌സിന് കുട്ടികളില്ല; 16,216 സീറ്റുകളിൽ 9782 എണ്ണവും ഒഴിഞ്ഞു കിടക്കുന്നു!!

ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ എൻജിനിയറിങ് കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ടയിലെ ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. സ്വകാര്യ കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ടയിലെ 16,216 സീറ്റുകളിൽ 9782 എണ്ണവും ഒഴിഞ്ഞു കിടക്കുകയാണ്.

എൻജിനിയറിങ് കോഴ്സുകൾക്ക് പകരം വിദ്യാർഥികൾ മറ്റ് കോഴ്സുകളാണ് കൂടുതലായും തിരഞ്ഞെടുക്കുന്നത്. അതേസമയം സയൻസ്, കൊമേഴ്സ് ബിരുദ കോഴ്സുകൾക്കുള്ള ആവശ്യക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായി. വിദ്യാർഥികൾ കുറയുന്നത് എൻജിനിയറിങ് കോളേജുകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പല കോളേജുകളും സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും റിപ്പോർട്ടുണ്ട്.

  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ

http://bangalorevartha.in/kkflood

സർക്കാർ ക്വാട്ടയിലെ ഫീസിന്റെ മൂന്നുമടങ്ങ് കൂടുതലാണ് മാനേജ്മെന്റ് ക്വാട്ടയിൽ ഈടാക്കുന്നത്. സർക്കാർ നടത്തുന്ന പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ക്വാട്ടയിലേക്കുള്ള പ്രവേശനം. സർക്കാർ ക്വാട്ടയിൽ എൻജിനിയറിങ് കോഴ്സിന് 58,800 രൂപയാണ് ഫീസ്. എന്നാൽ മാനേജ്മെന്റ് ക്വാട്ടയിലെ ഫീസ് 2,01960 രൂപയാണ്.

രാജ്യത്ത് എൻജിനിയറിങ് സീറ്റുകളുടെ എണ്ണം ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ(എ.ഐ.സി.ടി.ഇ.) കുറച്ചിരുന്നു. എന്നാൽ കർണാടകത്തിൽ 900 സീറ്റുകൾ കൂടുതലായി അനുവദിച്ചു. മറ്റ് സംസ്ഥാനങ്ങളിൽനിന്നും പ്രവേശനത്തിനായെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിലും കുറവുണ്ടായി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ കൂടുതൽ കോളേജുകൾ വന്നതും കർണാടകത്തിലെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ സർവീസുകൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും
[masterslider id="10"]

Related posts