ആറ് കോടി ജനങ്ങളുടെ വിശപ്പ്‌ മാറ്റി സിദ്ധരാമയ്യയുടെ സ്വപ്ന പദ്ധതി ഇന്ദിര കാന്‍റീന്‍ ഒന്നാം വയസ്സിലേക്ക്.

ബെംഗളൂരു: പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന ഇന്ദിരാ കന്റീനുകൾ ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ വിശപ്പുമാറ്റിയത് ആറ് കോടി ആളുകളുടെ. ബിബിഎംപി പരിധിയിലെ 198 വാർഡുകളിലാണ് ഇന്ദിരാ കളിലാണ് ഇന്ദിരാ കന്റീനുകൾ പ്രവർത്തിക്കുന്നത്. സിദ്ധരാമയ്യ സർക്കാർ ബെംഗളൂരു നഗരത്തിൽ ആരംഭിച്ച പദ്ധതിപിന്നീട് വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.

പ്രഭാത ഭക്ഷണത്തിന് അഞ്ച് രൂപയും ഉച്ചഭക്ഷണത്തിന് അഞ്ച് രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും പത്ത് രൂപയുമാണ് ഇന്ദിരാ കന്റീനുകളിൽ ഈടാക്കുന്നത്

കന്റീൻ സ്ഥാപിക്കാൻ സ്ഥലം ലഭിക്കാത്ത 24 വാർഡുകളിൽ മൊബൈൽ കന്റീനുകളിലാണ് ഭക്ഷണ വിതരണം നടത്തുന്നത്. കെആർ മാർക്കറ്റിന് സമീപത്തെ ധർമരായ ക്ഷേത്രത്തിന് സമീപത്തെ കന്റീനിൽ നിന്നാണ് പ്രതിദിനം കൂടുതൽ ഭക്ഷണം ചെലവാകുന്നത്. 3700 പേർക്ക് ഉച്ചഭക്ഷണം ഒരു ദിവസം ഇവിടെ നിന്ന് വിതരണം ചെയ്യുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us