നിർഭയയുടെ അമ്മക്കെതിരെ കോണ്‍ഗ്രസ്‌ നേതാവ് സാന്ഗ്ലിയാന നടത്തിയ പരാമര്‍ശം വിവാദമാകുന്നു.

ബെംഗളൂരു: നിർഭയയുടെ അമ്മ ആശാദേവിയോടു മുൻ ഡിജിപിയും എംപിയുമായിരുന്ന എച്ച്.ടി. സാംഗ്ലിയാന നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം. ആശാദേവിക്ക് ഇത്രയും ശരീര സൗന്ദര്യമെങ്കിൽ, നിർഭയ എത്ര സുന്ദരിയായിരുന്നെന്ന് ഊഹിക്കാവുന്നതേയുള്ളൂ എന്ന സാംഗ്ലിയാനയുടെ വാക്കുകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്.

അതേസമയം, അനുമോദനമെന്ന നിലയിൽ പറഞ്ഞതു തെറ്റിദ്ധരിക്കപ്പെടുകയായിരുന്നെന്നും തെറ്റായ ലക്ഷ്യങ്ങളൊന്നുമില്ലാതെ പറഞ്ഞ കാര്യങ്ങൾക്കെതിരെ തിരിഞ്ഞവരോടു സഹതാപം തോന്നുന്നുവെന്നും സാംഗ്ലിയാന പ്രതികരിച്ചു. മാനഭംഗപ്പെടുത്താനായി ആരെങ്കിലും ബലപ്രയോഗത്തിനു തുനിഞ്ഞാൽ, അവർ നിങ്ങളെ കീഴ്പ്പെടുത്തുമെന്ന് ഉറപ്പുണ്ടെങ്കിൽ സ്വയരക്ഷയ്ക്കായി വഴങ്ങിക്കൊടുക്കുന്നതാണു നല്ലതെന്ന് അഭിപ്രായപ്പെട്ടതു സ്ത്രീകളുടെ സുരക്ഷ ഉദ്ദേശിച്ചു മാത്രമാണെന്നും അദ്ദേഹം പറയുന്നു.

വനിതാദിനത്തിൽ ഐജി ഡി.രൂപയ്ക്ക് ആശാദേവി, നിർഭയ പുരസ്കാരം സമ്മാനിച്ച മംഗളൂരുവിലെ ചടങ്ങിലായിരുന്നു വിവാദ പ്രസ്താവനകൾ. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്ന വ്യക്തിയിൽ നിന്ന് ഇത്തരം പരാമർശം ഉണ്ടായതു സമൂഹത്തിന്റെ മാനസിക വൈകല്യമാണു വ്യക്തമാക്കുന്നതെന്നു വിവിധ രംഗങ്ങളിലെ വനിതകൾ വിമർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us