അരവിന്ദ് കേജരിവാളിനും കൂട്ടർക്കും കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഹൈക്കോടതി വിധി.ഡൽഹിയുടെ ഭരണത്തലവൻ ലഫ്റ്റനന്റ് ഗവർണർ തന്നെ; ഇനി മോഡിയെ വിട്ട് കോടതിയോടാകുമോ കേജരിയുടെ യുദ്ധം ?

ന്യൂഡെൽഹി: ലഫ്റ്റനന്റ് ഗവർണർ നജീബ് ജംഗിന്റെ അധികാരത്തെ ചോദ്യം ചെയ്ത്  ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തളളി, ഇത് അരവിന്ദ് കേജരിവാളിനും കൂട്ടർക്കും കനത്ത ക്ഷീണമായി. ഭരണത്തലവൻ ലെഫ്റ്റനന്റ് ഗവർണർ ആണെന്ന് കോടതി പറഞ്ഞു.സർക്കാർ നിർദ്ദേശം പരിഗണിച്ചല്ല ലഫ്റ്റനൻറ് ഗവർണർ പ്രവർത്തിക്കേണ്ടത് എന്ന് മാത്രല്ല മന്ത്രിസഭയെടുക്കുന്ന ഏതൊരു തീരുമാനത്തിനും ഗവർണറുടെ അനുമതി വേണം. ഭരണ നിർവഹണത്തിനുള്ള അധികാരം ലഫ്റ്റനന്റ് ഗവർണർക്കാണ് എന്നും ഹൈകോടതി പറഞ്ഞു.

  ഡി.കെ ശിവകുമാറിനെ സന്ദർശിച്ച് റാപ്പർ വേടൻ; 'ശത്രുക്കൾ കൂടുമ്പോൾ കൂടുതൽ കരുത്തനാകും', ഉപദേശവുമായി കർണാടക ഉപമുഖ്യമന്ത്രി

എൽ.ജി.യുടെ അനുമതിയില്ലാതെ സി എൻ ജി  ഫിറ്റ്നെസ് അഴിമതിക്കേസിലും ഡെൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതി കേസിലും കമ്മീഷനെ നിയമിച്ചത് തെറ്റാണ് എന്നും ഹൈക്കോടതി വ്യക്തമാക്കി. വിധിക്കെതിരെ  എത്രയും വേഗം സുപ്രീം കോടതിയിൽ പോകുമെന്ന് ആം ആദ്മി പാർട്ടി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ അറ്റകുറ്റപ്പണി; സർവീസുകൾ വൈകി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us