ജബൽപുർ: മധ്യപ്രദേശിൽ നഗരത്തിൽ വെച്ച് കുതിരകൾ തമ്മിലുണ്ടായ പോരിൽ രണ്ടുപേർക്ക് പരിക്ക്. കുതിരകൾ തമ്മിൽ വഴക്കിട്ട് ഒരു കുതിര സമീപത്തെ ഓട്ടോറിക്ഷയിലേയ്ക്ക് കയറാൻ ശ്രമിക്കവേ അതിൽ കുടുങ്ങുകയായിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവർക്കും യാത്രികനുമാണ് പരിക്കേറ്റത്. കഴിഞ്ഞദിവസമാണ് തിരക്കേറിയ നാഗ്രത് ചൗക്കിൽ രണ്ടു കുതിരകൾ തമ്മിൽ ഏറ്റുമുട്ടിയത്. പരസ്‌പരം പോരടിക്കുന്ന കുതിരകളെ തുരത്താൻ ആളുകൾ ശ്രമിച്ചെങ്കിലും ഇവ ധൃതിയിൽ അടുത്തുള്ള കടകളിലേയ്ക്ക് ഓടിക്കയറി. കടയ്ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. പിന്നാലെ കുതിരകൾ ഒരെണ്ണം യാത്രക്കാരനുമായി പോയ റിക്ഷയിലേക്ക് ചാടിക്കയറി. ഒട്ടും പ്രതീക്ഷികാതെയുള്ള കുതിരയുടെ ആക്രമണത്തിൽ ഡ്രൈവർക്കും, യാത്രക്കാരനും സാരമായി പരിക്കേറ്റു.…
Read MoreTag: Latestnews
12 കോടി രൂപ ജീവനാംശവും, ബിഎംഡബ്ല്യൂ കാറും ആവശ്യപ്പെട്ട് യുവതി ; അധ്വാനിച്ച് സ്വന്തമാക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതി
ന്യൂഡല്‍ഹി: വിവാഹമോചനത്തിന് പിന്നാലെ വീടും, 12 കോടിരൂപ ജീവനാംശവും, ബിഎംഡബ്ല്യൂ കാറും ആവശ്യപ്പെട്ട യുവതിക്ക് ഞെട്ടിക്കുന്ന മറുപടി നൽകി കോടതി. ഉന്നതവിദ്യാഭ്യാസമുള്ള സ്ഥിതിക്ക് ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നതിൽ അടിസ്ഥാനമില്ലെന്നും ആവശ്യമെങ്കിൽ സ്വന്തം നിലയ്ക്ക് സമ്പാദിച്ച് വാങ്ങണമെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. യുവതിയുടെ ആവശ്യത്തിന് ഈ വിധത്തിൽ മറുപടി ചോദ്യം ഉന്നയിച്ചത് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയാണ്. വമ്പൻ ഡിമാന്റുകൾ മുന്നോട്ട് വെച്ച യുവതിയോട് നിങ്ങളൊരു ഐടി പേഴ്സണാണെന്നും, എംബിഎ വിദ്യാഭ്യാസ യോഗ്യതയുണ്ടെന്നും ബെംഗളൂരുവിലും ഹൈദരാബാദിലുമായി നിരവധി ജോലിസാധ്യതയുണ്ടെന്നും കോടതി ഓർമിപ്പിച്ചു. എന്ത്കൊണ്ട് സ്വന്തമായി…
Read Moreഅഭിമാന നേട്ടം; രാജ്യത്തെ ഉയർന്ന പ്രതിശീർഷ വരുമാനമുള്ള സംസ്ഥാനം കർണാടക
ബെംഗളൂരു : രാജ്യത്തെ ഉയർന്ന പ്രതിശീർഷ വരുമാനമുള്ള സംസ്ഥാനം കർണാടക. കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ കാര്യം. കർണാടകയെ ഒന്നാകെ ഈ വലിയ അംഗീകാരത്തിലേയ്ക്ക് എത്തിച്ചത് കോൺഗ്രസ് സർക്കാർ നടപ്പാക്കിയ അഞ്ചിന സാമൂഹിക സുരക്ഷ പദ്ധതികളാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം, 2,04,605 ആണ് കർണാടകയുടെ പ്രതിശീർഷ എൻ. കർണാടകയുടെ സാമ്പത്തിക ശേഷിയെ മാത്രമല്ല, സർക്കാറിൻ്റെ സാമൂഹിക സുരക്ഷ പദ്ധതികളുടെ പ്രതിഫലനത്തെ കൂടി വെളിപ്പെടുത്തുന്നതാണ് ഈ നേട്ടം. എല്ലാ വീട്ടിലും 200…
Read Moreകർണാടകയിൽ പുതിയ ജാതി സെൻസസ്; സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 7 വരെ
ബെംഗളൂരു : കർണാടകയിൽ പുതിയ ജാതി സെൻസസ് സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഏഴുവരെ നടത്തും. സംസ്ഥാന പിന്നാക്ക വർഗ കമീഷൻ നേതൃത്വം നൽകുന്ന സർവേ പൂർത്തിയായ സാഹചര്യത്തിൽ ഒക്ടോബർ അവസാനത്തോടെ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യ സർക്കാറിന്റെ അടുത്ത ബജറ്റ് രൂപപ്പെടുത്തുക. പുതിയ ജാതി സെൻസസിന് മുന്നോടിയായുള്ള പ്രാഥമിക യോഗം കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ബംഗളൂരുവിൽ ചേർന്നിരുന്നു. കർണാടക സംസ്ഥാന പിന്നാക്ക വർഗ കമീഷൻ പുതിയ സാമൂഹിക വിദ്യാഭ്യാസ സർവേ നടത്തണമെന്ന നിർദേശം സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ സർവേ. മുഖ്യമന്ത്രി…
Read Moreദർശൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി; സുപ്രീംകോടതി വിധി പറയാനായി മാറ്റി
ന്യൂഡൽഹി: കന്നഡ നടൻ ദർശന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി വിധി പറയാനായി മാറ്റി. കർണാടക ഹൈകോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയിൽ ഹരജി എത്തിയത്. ജസ്റ്റിസ് പാർദിവാല, ആർ.മഹാദേവൻ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം. ഇരു വിഭാഗത്തിന്റേയും വാദങ്ങൾ കോടതി കേട്ടിരുന്നു. സംസ്ഥാന സർക്കാറാണ് ദർശന്റെ ജാമ്യാപേക്ഷക്കെതിരെ ഹരജി നൽകിയത്. 2024 ഡിസംബർ 13നാണ് കർണാടക ഹൈകോടതി ദർശന് ജാമ്യം അനുവദിച്ചത്. രേണുകസ്വാമി വധക്കേസിലായിരുന്നു ജാമ്യം. ദർശന് പുറമേ നടി പവിത്ര ഗൗഡ ഉൾപ്പടെ നിരവധി പേർ രേണുകസ്വാമിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളാണ്.…
Read Moreലാൻഡിങ്ങിനായി ശ്രമിച്ചത് രണ്ട് തവണ; അപകട സൂചനയ്ക്ക് പിന്നാലെ അപ്രത്യക്ഷമായി, റഷ്യൻ വിമാനത്തിലെ മുഴുവൻ യാത്രക്കാരും മരിച്ചെന്ന് സൂചന
മോസ്കോ: 50 പേരുമായ പോയ റഷ്യൻ വിമാനം തകർന്നു വീണ സംഭവത്തിൽ മുഴുവൻ പേരും മരിച്ചതായി സൂചന. 43 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നുവെന്ന് എയർ ട്രാഫിക് കൺട്രോൾ വ്യക്തമാക്കി. അങ്കാറ എയർലൈൻസിന്റെ വിമാനമാണ് തകർന്നു വീണത്.വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാർത്താഏജൻസിയായ ഇന്റർഫാക്സാണ് ഇക്കാര്യം പുറത്തുവിട്ടത്. അമുർ നഗരത്തിലെ വിമാനത്താവളത്തിൽ ഇറങ്ങാനിരിക്കെയാണ് വിമാനം പൊടുന്നനെ റഡാറിൽ നിന്നും കാണാതായത്. അതെസമയം വിമാനത്തിൽ 42 ആളുകളാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഔദ്യോഗിക കണക്ക് ഇതുവരെയും ലഭ്യമായിട്ടില്ല.…
Read Moreകർണാടകയിൽ ആനയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം
ബെംഗളൂരു : ചിക്കമംഗളൂരുവിൽ ആനയുടെ ആക്രമണം യുവതി കൊല്ലപ്പെട്ടു.ഹൊന്നാലി സ്വദേശിയായ അനിത (25) ആണ് മരിച്ചത്. ബന്നൂരിലെ ശശിശേഖറിന്റെ ഉടമസ്ഥതയിലുള്ള ഒരു എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു അവർ. ബുധനാഴ്ച രാത്രി 9 മണിയോടെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അനിതയെ ബലേഹൊന്നൂർ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം ശിവമോഗ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വഴിവധ്യേ മരണം സംഭവിക്കുകയായിരുന്നു.
Read Moreധർമ്മസ്ഥല കൂട്ടക്കൊല ആരോപണം; എസ്‌ഐടി സംഘത്തെ സഹായിക്കാൻ 20 പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ച് കർണാടക സർക്കാർ
ബെംഗളൂരു: ധർമ്മസ്ഥല കൂട്ടക്കൊല ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) സഹായിക്കാൻ 20 പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ച് കർണാടക സർക്കാർ. ജൂലൈ 19ന് സർക്കാർ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഇന്റേണൽ സെക്യൂരിറ്റി ഡിവിഷൻ) പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലാണ് എസ്‌ഐടി രൂപീകരിച്ചത്. ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (റിക്രൂട്ട്‌മെന്റ്) എംഎൻ അനുചേത്, ഐപിഎസ് ഓഫീസർമാരായ സൗമ്യലത എസ്‌കെ, ജി.എന്നിവരും സംഘത്തിലുണ്ട്. കേസിൽ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തി വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Read Moreഎയർ ഇന്ത്യ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങളെന്ന് ആരോപണം
ന്യൂഡൽഹി: എയർ ഇന്ത്യ അപകടത്തിൽ മരിച്ച യു.കെയിലെ രണ്ട് കുടുംബങ്ങൾക്ക് തെറ്റായ മൃതദേഹങ്ങളാണ് ലഭിച്ചതെന്ന് പരാതി. അവരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരാണ് പരാതി ഉന്നയിച്ചത്. അഹമ്മദാബാദിലെ ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് ഡിഎൻഎ സാമ്പിൾ ശേഖരിച്ച ശേഷം മൃതദേഹങ്ങൾ സീൽ ചെയ്ത ശവപ്പെട്ടികളിലാണ് അയച്ചതെന്നും, ആശയക്കുഴപ്പത്തിൽ എയർലൈനിന് പങ്കില്ലെന്നും ഇന്ത്യയിലെ വൃത്തങ്ങൾ പറഞ്ഞു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിന് സ്ഥാപിത മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ അന്തസ്സിനെ മാനിച്ചാണ് അവശിഷ്ടങ്ങൾ കൈകാര്യം ചെയ്തതെന്നും വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തെറ്റായി തിരിച്ചറിഞ്ഞ് യുകെയിലേക്ക് കൊണ്ടുപോയി,” കുടുംബങ്ങളെ…
Read Moreഭക്തരുടെ കാത്തിരിപ്പ് സമയം ലഘൂകരിക്കുന്നതിനായി തിരുപ്പതി ബോർഡ് പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ചു
ഭക്തരുടെ കാത്തിരിപ്പ് സമയം ലഘൂകരിക്കുന്നതിനായി തിരുപ്പതി ബോർഡ് പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ചുഹൈദരാബാദ്: ഭക്തർക്കുള്ള ടിക്കറ്റ് ബുക്കിംഗ് പ്രക്രിയ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ചൊവ്വാഴ്ച പുതിയ ശ്രീവാനി ദർശൻ ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). തിരുമല അന്നമയ ഭവന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന പുതിയ സൗകര്യം ടിടിഡി ചെയർമാൻ ബി ആർ നായിഡുവും എക്സിക്യൂട്ടീവ് ഓഫീസർ ജെ. ശ്യാമള റാവുവും ചേർന്ന് ഉദ്ഘാടനം ചെയ്തു. ശ്രീവാനി ദർശന ടിക്കറ്റുകൾ ലഭിക്കാൻ ഭക്തർ രാവിലെ 5:00 മുതൽ കാത്തിരിക്കേണ്ടി…
Read More